ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം സർക്കാർ ഇരട്ടിയാക്കി. പത്ത് ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായി വർധിപ്പിച്ചു. വെടിവയ്പിൽ പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുകൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തൂത്തുക്കുടിൽ സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെ സമരം നടത്തിയവർക്കെതിരെ ചൊവ്വാഴ്ചയാണ് പോലീസ് വെടിവയ്പുണ്ടായത്. സംഭവത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഫാക്ടറിക്കെതിരെ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തിവരികയായിരുന്നു.