ഇസ്‍ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഒക്ടോബര്‍ 24-ന് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പു ഘട്ടത്തിൽ ഏറ്റുമുട്ടാനിരിക്കെ, സമ്മർദ്ദം ഇന്ത്യയ്‌ക്കാണെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാൻ നായകൻ ബാബർ അസം. ''ടി20 ലോകകപ്പില്‍ ഇന്ത്യയുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ അവര്‍ക്ക് തന്നെയാണ് സമ്മര്‍ദ്ദം. യുഎഇയിലെ ഗ്രൗണ്ടുകള്‍ ഞങ്ങള്‍ക്ക് ഹോംഗ്രൗണ്ട് പോലെയാണ്. ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'' അസം പറഞ്ഞു.
ഇത്തവണ പാക്കിസ്ഥാനെതിരായ മത്സരത്തിൽ സമ്മർദ്ദം ഇന്ത്യയ്ക്കു തന്നെയാണ്. അടുത്തിടെ അവരുടെ പ്രധാന ടീം ഒരുമിച്ച് ഒരു ട്വന്റി20 മത്സരം പോലും കളിച്ചിട്ടില്ല. നിലവിൽ അവർ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ്. അതിനുശേഷം ഇന്ത്യൻ പ്രിമിയർ ലീഗ് ആരംഭിക്കും. . കളത്തിൽ സാധ്യമായ മികച്ച പ്രകടനം തന്നെ ഞങ്ങൾ പുറത്തെടുക്കും’ – ബാബർ അസം പറഞ്ഞു.