ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സമൂഹം. ഭീകരാക്രമണത്തിൽ 44 ധീര ജവാൻമാർ വീരമൃത്യു വരിച്ചതിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
അതേസമയം, അയൽ രാജ്യമായ ചൈന ഇതുവരെയായിട്ടും ഭീകരാക്രമണത്തെ അപലപിച്ചില്ല. ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ചൈന തടഞ്ഞിരുന്നു.
പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2,500 ഓളം സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാവേർ കാർ ഇടിച്ചുകയറ്റുകയായിരുന്നു.