നിലപാട്കളില്‍ ഉറച്ചുനിന്നുകൊണ്ടു തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തു മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ് നേതാവാണ് മുന്‍ എം പി .പി ടി തോമസ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ട് മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ചപ്പോള്‍ റിപ്പോര്‍ട്ടുമായി ബന്ധപെട്ട് കേരളം മുഴുവന്‍ ചര്‍ച്ചചെയയ്യപെട്ടത് ഒരു പക്ഷെ പി ടി തോമസിനെ കുറിച്ചായിരിക്കും അദേഹം എടുത്ത നിലപാടുകളായിരിക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാകണമെന്നും റിപ്പോര്‍ട്ടിനെ അനുകൂലിച്ച് അദ്ദേഹം എടുത്ത ശക്തമായ നിലപാട് പൊതു സമൂഹത്തിന് സീകാര്യവും അനൂകൂലമായതുകൊണ്ടായിരിക്കാം പി ടി യുടെ നിലപാടുകള്‍ ചര്‍ച്ച ചെയയ്യപെട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെങ്കിലും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തത്ര ജനസമ്മതിയാണ് പി.ടി. തോമസ് എന്ന നേതാവ് പശ്‌ചിമഘട്ട സംരക്ഷണകാര്യത്തിലൂടെ തന്‍റെ ശക്‌തമായ നിലപാടിലൂടെ നേടിയെടുത്തത്. - ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സൗദിഅറേബ്യന്‍ പര്യടനത്തിനെത്തിയെ പി ടി യുമായി റിയാദില്‍ വെച്ച് സത്യം ഓണ്‍ലൈന്‍ ബ്യൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍ നടത്തിയ അഭിമുഖം
നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും പി ടി തോമസ് തിരക്കിലാണ് സാധാരണ പതിവുള്ള നടത്തം കഴിഞ്ഞു അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് രാവിലെ ആയിരുന്നു പി ടി യെ കണ്ടത് തലേദിവസം ഒമ്പത് മണിക്ക് സമയം അനുവദിച്ചിരുന്നു.കുശലം ചോദിച്ച കൂട്ടത്തില്‍ ആദ്യം ചോദിച്ചത് ചോദിക്കാന്‍ തോന്നിയതും നവയുഗ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന ആളെന്നനിലയില്‍ ആദ്യ ചോദ്യം മനസ്സില്‍ വന്നത്
പി ടി സോഷ്യല്‍ മീഡിയയില്‍ സജീവമാണോ??
നിരന്തരം വന്ന് സജീവമല്ല എന്നാല്‍ ദിവസവും വരാറുണ്ട് കാര്യങ്ങള്‍ വീക്ഷിക്കാറുണ്ട്.തിരക്ക് മൂലം പൊതു ചര്‍ച്ചയില്‍ വരാന്‍ സാധിക്കാറില്ല എങ്കിലും എല്ലാം ദിവസവും ഒന്ന് ഓടിച്ചു നോക്കാറുണ്ട്.സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും ഉപയോഗവും അത് സമൂഹത്തില്‍ ചെലത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് അറിയാം സമയകുറവാ പ്രധാന പ്രശനം.എങ്കിലും താന്‍ വളരെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏറ്റവും വലിയ മാധ്യമമായിട്ടാണ് സോഷ്യല്‍ മീഡിയയെ കാണുന്നത്.
പി ടി യെ കുറിച്ച് ,രാഷ്ട്രിയ പ്രവേശനം. എങ്ങനെ രാഷ്ട്രിയത്തില്‍ എത്തി ?
ഞങ്ങളുടേത് കോണ്‍ഗ്രസ് കുടുംബമായിരുന്നു. എന്‍റെ പിതാവിന്‍റെ അമ്മ സ്വാതന്ത്രസമര സേനാനി ആര്‍.വി. തോമസിന്റെ അടുത്ത ബന്ധുവായിരുന്നു. എന്റെ പിതാവും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ആളായിരുന്നു. അങ്ങനെയൊരു പാരമ്പര്യം ഉള്ളതുകൊണ്ട് മാര്‍ ഇവാനിയോസില്‍ പഠിക്കുന്ന കാലത്തുതന്നെ ഞാന്‍ കെ.എസ്.യുവില്‍ സജീവമായി. പഠനത്തോടൊപ്പം തന്നെ സംഘടനാ പ്രവര്‍ത്തനവും വളര്‍ന്നു. കെ.എസ്.യുവിന്‍റെ സംസ്‌ഥാന അധ്യക്ഷനായി. ജില്ലാ കൗണ്‍സിലിലേക്കാണ് ആദ്യമായി മത്സരിച്ചത്. പിന്നീട് നാലുതവണ തൊടുപുഴയില്‍ മത്സരിച്ചു. രണ്ടുവട്ടം എം.എല്‍.എ ആയി. ഇടുക്കിയില്‍നിന്നും പാര്‍ലമെന്റിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു.
താങ്കളുടെ കുടംബംപാലായില്‍ ആയിരുന്നു പാലായില്‍ നിന്ന് ഇടുക്കിയിലേക്കുള്ള വരവ് എങ്ങിനെയായിരുന്നു? എത്ര വര്‍ഷമായി ഇടുക്കിയില്‍ ?
പാലായില്‍നിന്ന് ഇടുക്കിയിലേക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിയതാണ് ഞങ്ങളുടെ കുടുംബം. എന്‍റെ പിതാവിന്‍റെ പേരും പി.ടി. തോമസ് എന്നു തന്നെയായിരുന്നു. അഞ്ചു മക്കളില്‍ നാലാമനാണു ഞാന്‍. പാലായില്‍ പുതിയാപറമ്പായിരുന്നു ഞങ്ങളുടെ കുടുംബം. ഞാന്‍ ഏഴാം ക്‌ളാസില്‍ പഠിക്കുന്ന കാലത്താണ് ഞങ്ങള്‍ ഇടുക്കിയിലേക്കു മാറുന്നത്. കുടിയേറിപ്പാര്‍ത്ത ഉപ്പുതോട് എന്ന സ്‌ഥലത്ത് അന്നു സ്‌കൂള്‍ സൗകര്യമൊന്നും ഇല്ലായിരുന്നു. പാലായിലെ ചില ബന്ധുവീടുകളില്‍ നിന്നു പഠനം തുടരാം എന്നു തീരുമാനിച്ചെങ്കിലും എനിക്ക് കുടുംബത്തെപിരിഞ്ഞ് കഴിയുവാനാകുമായിരുന്നില്ല. അങ്ങനെ പഠനം മുടങ്ങി.ഏഴാം ക്‌ളാസില്‍നിന്ന് എട്ടില്‍ എത്താന്‍ എനിക്ക് അഞ്ചുകൊല്ലം വേണ്ടിവന്നു എന്നു പറയാം. പാറത്തോട് എന്ന സ്‌ഥലത്തായിരുന്നു പുതിയ സ്‌കൂള്‍. രാവിലെ അഞ്ചരയ്‌ക്ക് എഴുന്നേറ്റ് നടപ്പുതുടങ്ങും. ദുര്‍ഘടമായ വഴികളില്‍ മിക്കവാറും ഒറ്റക്കായിരിക്കും. സ്‌കൂളിലേക്കും തിരിച്ചുമായി ഇരുപത്തിനാലു കിലോമീറ്റര്‍ നടപ്പുണ്ടായിരുന്നു. അഞ്ചുകൊല്ലം പഠിപ്പു നഷ്‌ടപ്പെട്ടതിന്റെ വാശി പഠിച്ചുതന്നെ തീര്‍ത്തു. പത്താം ക്ലാസ് കഴിഞ്ഞ് തിരുവനന്തപുരം മാന്‍ ഇവാനിയോസില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. തൊടുപുഴ ന്യൂമാന്‍ കോളജില്‍നിന്നു ബിരുദവും മഹാരാജാസില്‍നിന്നു എം.എയും എടുത്തു. പിന്നീട് എറണാകുളം ലോ കോളജില്‍നിന്നും നിയമ ബിരുദം നേടി.
എപ്പോഴാണ് ജീവിത സഖിയെ കണ്ടുമുട്ടുന്നത്, വായിച്ച് അറിഞ്ഞിട്ടുണ്ട് സംഭവബഹുലമായ താങ്കളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത കാര്യങ്ങള്‍ ഒന്ന് വിവരിക്കാമോ ??
എണ്‍പതുകളുടെ ആദ്യം മഹാരാജാസില്‍ പഠിക്കുന്ന കാലത്താണ് ഉമയെ ആദ്യമായിക്കാണുന്നത്. എം.എയ്‌ക്കു പഠിക്കുന്ന ഞാന്‍ അന്ന് കെ.എസ്.യു. സംസ്‌ഥാന സെക്രട്ടറിയാണ്. യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി ആയിരുന്ന ഉമയെ പരിചയപ്പെടുന്നത്. ഉമ പിന്നീട് കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകയും കോളജ് യൂണിയന്‍ ഭാരവാഹിയുമായി. ഒപ്പം ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ദൃഢമായി. എം.എ കഴിഞ്ഞ് ഞാന്‍ എല്‍.എല്‍.ബിക്കു ചേര്‍ന്നു. ഉമ ബി.എസ്സി കഴിഞ്ഞ് എം.എസ്.ഡബ്ലിയു കോഴ്‌സിനു രാജഗിരി കോളജിലും ചേര്‍ന്നു. ആ സമയത്താണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം ഉമയുടെ വീട്ടില്‍ അറിഞ്ഞത്. യാഥാസ്‌ഥിതിക ബ്രാഹ്‌മണ കുടുംബമായിരുന്നു ഉമയുടേത്. സൈന്യത്തില്‍നിന്നു വിരമിച്ച ആളായിരുന്നു ഉമയുടെ അച്‌ഛന്‍. ഉമയുടെ പഠനം നിലയ്‌ക്കുമെന്ന ഘട്ടത്തില്‍ ഞാന്‍ ഉമയുടെ അച്‌ഛനെ പോയിക്കണ്ട് മകളെ വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍ അദ്ദേഹം ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ അതില്‍നിന്നു പിന്‍മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഉമയുടെ വീട്ടില്‍ മറ്റു വിവാഹ ആലോചനകള്‍ ഊര്‍ജിതമായപ്പോള്‍ ഞങ്ങള്‍ രഹസ്യമായി വിവാഹം രജിസ്‌റ്റര്‍ചെയ്‌തു. അതിനുശേഷം ഉമ സ്വന്തം വീട്ടിലേക്കു മടങ്ങി. ഒരിക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരിക്കുമ്പോള്‍ എനിക്ക് ഒരു അടിയന്തിര സന്ദേശം കിട്ടി. ഉമയെ വീട്ടുകാര്‍ ബോംബെയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റുകയാണെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ഞാന്‍ വീട്ടിലെത്തി വിവരം എന്റെ വീട്ടുകാരോട് സംസാരിച്ചു. വിവാഹത്തിന് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ പള്ളിയില്‍വച്ച് ചടങ്ങു നടത്തണമെന്ന് എന്‍റെ അമ്മയ്‌ക്ക് നിര്‍ബന്ധം. വിവാഹത്തിനുവേണ്ടി ഉമയെ മതം മാറ്റുന്നതിനോട് എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.
മതം മാറ്റാതെ പള്ളിയില്‍വച്ചു വിവാഹം നടക്കില്ലെന്നായിരുന്നു സഭയുമായി ബന്ധപ്പെട്ടവരുടെ നിലപാട്. അങ്ങനെ വിഷമിച്ച ഘട്ടത്തിലാണ് മതം മാറാതെ തന്നെ പള്ളിയില്‍ വച്ചു വിവാഹം നടത്താമെന്നകാര്യം എന്‍റെ സീനിയറായ അഡ്വ. കെ.ജെ. ജോസഫ് പറഞ്ഞുതരുന്നത്. അതിന്‍റെ വിശദാംശങ്ങളും അദ്ദേഹം തന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പള്ളിയില്‍വച്ചു വിവാഹം നടത്തുന്ന കാര്യത്തില്‍ സഭാ അധികൃതര്‍ സമ്മതംമൂളി. എന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ അറിയിച്ചിരുന്നു. എന്നാല്‍ ഉമയുടെ വീട്ടില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ വിവരം ഞാന്‍ ഉമയെ അറിയിച്ചു. ഞാന്‍ കാറുമായി അടുത്ത ദിവസം വരുമെന്നും പറഞ്ഞു. എന്നാല്‍ ഒളിച്ചോടുന്നത് തെറ്റാണെന്നായിരുന്നു ഉമയുടെ നിലപാട്. പകരം ഞാന്‍ വീട്ടില്‍ച്ചെന്ന് വിളിച്ചിറക്കിക്കൊണ്ടു വരണമെന്നു പറഞ്ഞു. അതനുസരിച്ച് പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ കാറുമായി ഉമയുടെ വീട്ടുപടിക്കലെത്തി. ഉമ ഉമ്മറത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ആരും ഉണര്‍ന്നിട്ടില്ല. ഞാന്‍ കയറിച്ചെന്ന് പിടിച്ചിറക്കിക്കൊണ്ടുവന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കോതമംഗലത്തേക്ക് പോകുംവഴി ഞാന്‍ ഉമയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്‌തു സ്വയം പിരിചയപ്പെടുത്തിയശേഷം''ഉമയെ ഞാന്‍ കൊണ്ടുപോന്നിട്ടുണ്ട്. വിഷമിക്കേണ്ട'' എന്നു പറഞ്ഞു ഫോണ്‍വെച്ചു.
ഞാന്‍ അറിയിച്ചതനുസരിച്ച് എന്‍റെ വീട്ടുകാര്‍ കോതമംഗലത്ത് എത്തിയിട്ടുണ്ടായിരുന്നു. കോതമംഗലം സെന്റ് ജോര്‍ജ് ഫെറോന പള്ളിയിലായിരുന്നു വിവാഹ ചടങ്ങ്. ഇടുക്കിയില്‍നിന്ന് ഒരു ജീപ്പ് ആളുകള്‍ മാത്രമാണ് വന്നത്. പിന്നെ എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി കുറച്ചുപേരും. അങ്ങനെ ലളിതമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞു.
താങ്കളുടെ മക്കളുടെ പേര് വിഷ്ണു, വിവേക് എന്താണ് ഈ പേരിടാന്‍ കാരണം . വിഭിന്നമതത്തില്‍ പെട്ട മാതാപിതാക്കള്‍ ആയതു കൊണ്ട് മക്കള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ??
മതം ജീവിതത്തില്‍ ഒരിടത്തും ഒരു ബാധ്യതയാവരുതെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. മക്കളായ വിഷ്‌ണുവിനെയും വിവേകിനെയും മതത്തിന്‍റെ കെട്ടുപാടുകളില്ലാതെയാണ് വളര്‍ത്തിയത്. അവര്‍ വിശേഷ ദിവസങ്ങളില്‍ പള്ളിയില്‍ പോകും. അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍പ്പോയി പ്രാര്‍ത്ഥിക്കും. ദൈവത്തിന്റെ പേരുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്ന് അവര്‍ക്ക് നന്നായറിയാം.
ഞാനാണ് ആ പേരിട്ടത്. എനിക്ക് വളരെ ഇഷ്‌ടമുള്ളൊരു പേരായിരുന്നു അത്. വിഷ്‌ണു ബി.ഡി.എസ്. കഴിഞ്ഞ് ഹൗസര്‍ജന്‍സി ചെയ്യുന്നു. സ്വാമി വിവേകാനന്ദനോടുള്ള താല്‍പര്യംകൊണ്ട് രണ്ടാമത്തെ മകനു വിവേക് എന്നാണു പേരുനല്‍കിയത്. വിവേക് പന്ത്രണ്ടാം ക്ലാസ്സ്‌കഴിഞ്ഞു. ഭാര്യ ഉമ എ.വി.ടിയില്‍ ഉദ്യോഗസ്‌ഥ ആയിരുന്നു.
താങ്കളുടെ നിലപാടുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതുമായി ബന്ധപെട്ട വാദപ്രതിബാധങ്ങള്‍ താങ്കളെ എപ്പോഴെങ്കിലും തളര്ത്തിയിട്ടുണ്ടോ??
എനിക്ക് ഉത്തമ ബോധ്യമുളള ഒരുകാര്യം അങ്ങനെയല്ല എന്നു പറയാന്‍ മനസാക്ഷിക്കുത്തുണ്ട്. അതാണ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉണ്ടായത്. പശ്‌ചിമ ഘട്ടം സംരക്ഷിക്കേണ്ടത് കേരളത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. ഞാന്‍ പലതവണ റിപ്പോര്‍ട്ട് വായിച്ചു. ഓരോ വരിയും ഇഴകീറി പഠിച്ചു. ചിലര്‍ പ്രചരിപ്പിക്കുംപോലെ കര്‍ഷക വിരുദ്ധമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. പകരം കര്‍ഷകക്ഷേമത്തിനായി ആയിരം കോടി രൂപ ഒരുവര്‍ഷം ചെലവഴിക്കണമെന്നാണതില്‍ പറഞ്ഞിട്ടുള്ളത്.
റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണോ ?
റിപ്പോര്‍ട്ടുകള്‍ സമഗ്രമായി പഠിച്ചൊരാള്‍ എന്ന നിലയില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമൊന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. മാത്രമല്ല നാളത്തെ തലമുറ നിലനില്‍ക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. ചിലര്‍ റിപ്പോര്‍ട്ടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. അതു തിരുത്തേണ്ട സര്‍ക്കാര്‍ അവര്‍ക്കൊപ്പം കൂടി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കി എന്നുവരെ പ്രചാരണമുണ്ടായി. ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്‌തുവേണം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എന്ന കാര്യം മറച്ചുവെച്ചു. പ്രചാരണം നടത്തി
ആരാണ് റിപ്പോര്‍ട്ടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ?
ഇടുക്കി ബിഷപ്പുമായി അദ്ദേഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചില വൈദികരും സംഘടനകളുമാണ് അതിനു പിന്നില്‍. സി.പി.എം. അതിനെ രാഷ്‌ട്രീയ ആയുധമാക്കി. അനധികൃത വനം കയ്യേറ്റ-ക്വാറി മാഫിയകള്‍ അതിനുള്ള സാമ്പത്തിക പിന്തുണനല്‍കി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതു മുതലാണ് ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് ശക്‌തമായത്. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ സഹോദരന്‍ ലംബോദരന്‍ കോടിക്കണക്കിനു രൂപയുടെ ഭൂമി കയ്യേറിയ വിവരമൊക്കെ അന്നു പുറത്തു വന്നതാണല്ലോ. സഭകളില്‍ ഇടുക്കി സഭയും താമരശ്ശേരി സഭയ്മാണ് തന്നെ എതിര്‍ത്തിരുന്നത്. പകഷെ കേരളത്തിലെ രണ്ടു കര്‍ദിനാള്‍ മാര്‍ എന്നെ അനൂകൂലിച്ചിരുന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇവര്‍ ഒരിക്കലും എന്നെ തള്ളി പറഞ്ഞിട്ടില്ല. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ മാര്‍പാപ്പ പരിസ്ഥിസംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ ലവ്തോസി (അങ്ങേക്ക് സ്തുതി ) എന്ന പുസ്തകത്തില്‍ വളെരെ വെക്തമായി പരിസ്ഥിതി സംരക്ഷിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് ഞാന്‍ ആ പുസ്തകം പല തവണ വായിച്ചതാണ്. തനിക്കെതിരെ വാളെടുത്തവര്‍ തന്‍റെ ശവ ഘോഷയാത്ര നടത്തിയവര്‍ അതിനു ആശിര്‍വാദം കൊടുത്ത ഇടുക്കി രുപതാ ബിഷപ്പ് ഈ പുസ്തകം മേടിച്ച് വായിക്കണം. അങ്ങനെ അവര്‍ തനിക്കെതിരെ നടത്തിയ ആക്ഷേപങ്ങള്‍ മാനസിക പീഡനങ്ങള്‍ എല്ലാത്തിനും അവര്‍ മാപ്പ് പറയുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പില്‍ ഇടുക്കി ബിഷപ്പിന്റെ നിലപാടിനെക്കുറിച്ച്?
സത്യം മനസിലാക്കാതെ ഇടുക്കി ബിഷപ്പും കൂടെയുള്ളവരും സ്വീകരിച്ചത് തെറ്റായ മാര്‍ഗമാണ് എന്ന് പറയേണ്ടിവരും. അവര്‍ ശരിക്കും കോണ്‍ഗ്രസിനെ വഞ്ചിക്കുകയായിരുന്നു. എന്നെ മാറ്റിനിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്‍തുണകൊടുക്കാമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വാഗ്‌ദാനം ചെയ്‌തിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ അവര്‍ കോണ്‍ഗ്രസിനെ വഞ്ചിച്ചു.
വിഭിന്ന മതത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് സഭക്ക് താങ്കളോട് വിരോധമുണ്ടോ ?
അങ്ങനെ ഞാന്‍ കരുതുന്നില്ല പക്ഷെ ഞാന്‍ ഇലക്ഷന് നിന്നപ്പോള്‍ ഈ പ്രശ്നം സഭയുടെ നേതൃത്തത്തിലെന്ന് ഞാന്‍ പറയുന്നില്ല ചില ആളുകള്‍ സഭയുമായി ബന്ധപെട്ടവര്‍ വിവാഹത്തെ കുറിച്ച് വ്യാപക പ്രചരണം നടത്തിയിരുന്നു.തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഞാന്‍ ചെയ്തു .അങ്ങനെ ചെയ്തതില്‍ ഒരു കുറ്റബോധം എനിക്കില്ല സന്തോഷമായി ജീവിക്കുന്നു എന്‍റെ ഭാര്യ എന്‍റെ മതത്തിലേക്ക് മാറാന്‍ വരെ തയ്യാറായിരുന്നു.ഞാന്‍ സംമ്മതിച്ചില്ല. അവര്‍ക്ക് അമ്പലത്തില്‍ പോകാം പള്ളിയില്‍ പോകാം അത് അവരവരുടെ ഇഷ്ട്ടങ്ങളാണ്. എന്‍റെ മക്കളുടെ കാര്യത്തിലും അങ്ങനെയാണ്.അതുകൊണ്ടുതന്നെ ഇതുവരെ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എന്തുകൊണ്ടാണ് താങ്കള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയത്??
സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുകള്‍ സ്വന്തം കക്ഷിയില്‍ ഉള്ളവര്‍ എതിര്‍ത്തു എന്നു പറയാനാവില്ല. മിക്കവാറും നേതാക്കള്‍ പിന്തുണച്ചില്ല എന്നു പറയാം. എ.കെ. ആന്റണിയെപ്പോലുള്ള ചിലര്‍ എന്‍റെ നിലപാട് അംഗീകരിച്ചിരുന്നു.'' താന്‍ പറയുന്നതിലും കാര്യമുണ്ട്'' എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പക്ഷെ ഇപ്പോള്‍ എല്ലാവരും തന്നെ പിന്തുണയ്ക്കുന്നു.ഞാന്‍ എടുത്ത നിലാപാട് ശരിയാണ് എന്ന് മുന്‍പ് എതിര്‍ത്തവര്‍, എന്നോട് പറഞ്ഞിട്ടുണ്ട് പരിസ്ഥിതി സംരഷിക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല ചെന്നൈയിലെ പ്രളയം നമുക്കൊരു താക്കിതാണ്.
ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിസ്‌നേഹി മഹാത്മാ ഗാന്ധിയാണ്. സൈലന്‍റെ വാലി വിഷയത്തില്‍ ഇന്ദിരാഗാന്ധി എടുത്ത നിലപാട് പശ്‌ചിമഘട്ട സംരക്ഷണ കാര്യത്തില്‍ കോണ്‍ഗ്രസ് എടുക്കാഞ്ഞത് എന്ത് കൊണ്ട്?
അതിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ല കോണ്‍ഗ്രസ് പാര്‍ടിയുടെ നേതൃതമാണ് അത് വെക്തമാക്കേണ്ടത്. വെക്തിപരമായി പറഞ്ഞാല്‍ മഹാല്‍മജി എടുത്ത നിലപാട് വായിച്ചറിഞ്ഞിട്ടുണ്ട് ഇന്ദിരാഗാന്ധി സൈലന്‍റെ വാലി വിഷയത്തില്‍ എടുത്ത നിലപാട് നമ്മുടെ മുന്നിലുണ്ട് ഇന്ദിരാഗാന്ധിക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ ഇന്ദിരാഗാന്ധിക്ക് വലുത് സിംഹവാലന്‍ കുരങ്ങാണ് ജനങ്ങളുടെ സുരക്ഷയല്ലായെന്ന്പറഞ്ഞ് അവരെ കളിയാക്കി ആക്ഷേപം ചൊരിഞ്ഞു പക്ഷെ ഇപ്പോള്‍ കാലം തെളിയിച്ചിരിക്കുന്നു അവര്‍ അന്ന് എടുത്ത നിലപാട് ശരിയാണെന്ന്. അതുപോലെ ഇടുക്കി പചിമഘട്ട സംരക്ഷണത്തിന്‍റെ കാര്യത്തില്‍ താന്‍ എടുത്തനിലാപാടും കാലം തെളിയിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കപെടണം അതില്‍ യാതൊരു വിട്ടുവിഴ്ചയും ഇല്ല.
സീറ്റ് നിഷേധിച്ചതിനെ കുറിച്ച് ? ഇടുക്കിയില്‍ താങ്കള്‍ നിന്നാല്‍ വിജയിക്കുമായിരുന്നോ?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാതിരുന്നതിനേക്കാള്‍ എന്‍റെ നിലപാടുകളോട് ജനങ്ങള്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരീക്ഷിക്കാനുള്ള അവസരം നിഷേധിച്ചു എന്നതാണ് എന്നെ ദുഃഖിപ്പിക്കുന്നത്. മത്സരിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് ഒരു എം.പികൂടി ഉണ്ടാവുമായിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഇരുപത്തി ആറായിരം വോട്ട് തിരിഞ്ഞു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. മുപ്പതു കൊല്ലത്തിലേറെയായി എനിക്ക് ഇടുക്കിയിലെ ജനങ്ങളെ അറിയാം. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും അവര്‍ എന്‍റെ നിലപാടിനെ പിന്‍തുണയ്‌ക്കും. ഒരു മണ്ഡലത്തില്‍ നാലായിരം വോട്ട് മറിയാല്‍ മതി. അതായത് ഒരു പഞ്ചായത്തില്‍ അഞ്ഞൂറ് വോട്ടുപോലും മാറണ്ട. കോണ്‍ഗ്രസുകാരെക്കൂടാതെ എന്‍റെ തീരുമാനത്തോട് യോജിപ്പുള്ള സി.പി.എം കാരും ബി.ജെ.പിക്കാരുമുണ്ട്. അവരെല്ലാം എന്നെ പിന്‍തുണച്ചിരുന്നു. സഭയുടെ എതിര്‍പ്പ് ക്രിസ്‌ത്യന്‍ മതവിഭാഗത്തില്‍ സീറോ മലബാര്‍ സഭയുടെ ഇടുക്കി രൂപത മാത്രമേ എന്നെ എതിര്‍ത്തുള്ളൂ. മറ്റു രൂപതകളോ ഇതര ക്രിസ്‌ത്യന്‍ വിഭാഗങ്ങളോ എന്‍റെ നിലപാടിനോട് വിയോജിച്ചിരുന്നില്ല. കൂടാതെ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്., ആദിവാസികള്‍, പട്ടികജാതിക്കാര്‍ എന്നിവരെല്ലാം എനിക്ക് പിന്തുണയായിരുന്നു.
സമുദായ സംഘടനകളും സമുദായവും, രാഷ്‌ട്രീയവും രണ്ടും വേറിട്ട് നില്‍കെണ്ടതാണ് ഇതിന്‍റെ പേരില്‍ സീറ്റ് നിഷേധിക്കപെട്ട താങ്കളോട് പാര്‍ട്ടി നീതി കാണിച്ചോ ?
സമുദായ സംഘടനകള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് അഭിപ്രായം പറയാനും നിലപാടുകള്‍ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കുന്നത് ആരോഗ്യകരമല്ല. തെരഞ്ഞെടുപ്പുകാലത്ത് എല്ലാ ജനവിഭാഗങ്ങളേയും കണ്ട് രാഷ്‌ട്രീയ കക്ഷികള്‍ വോട്ട് അഭ്യര്‍ത്ഥിക്കാറുണ്ട്. ഞാനും സമുദായ നേതാക്കളെയും മതാധ്യക്ഷന്‍മാരെയും പോയിക്കണ്ടിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അവര്‍ പറയുന്നതെല്ലാം ചെയ്‌തുകൊടുക്കണം എന്നല്ല. എന്‍റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നയത്തോട് അതൃപ്‌തിയുണ്ട്. എല്ലാ സമുദായ സംഘടനകളുടെ കാര്യത്തിലും തുല്യ പരിഗണനയാണ് വേണ്ടത്. മുമ്പ് എസ്.എന്‍.ഡി.പി.-എന്‍.എസ്.എസ്. സംഘടനകള്‍ക്കെതിരായി ചില നേതാക്കള്‍ പ്രസ്‌താവന നടത്തിയപ്പോള്‍ നടപടിയെടുക്കാതിരുന്ന പാര്‍ട്ടി ഞാന്‍ സഭയ്‌ക്കെതിരായി നിലപാടെടുത്തപ്പോള്‍ എനിക്കെതിരായത് ശരിയായില്ലയെന്ന് പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് . ഒന്നുകില്‍ മതനേതാക്കന്‍മാര്‍ എല്ലാവരും പറയുംപോലെ കാര്യങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ ആരെയും പരിഗണിക്കരുത്. അല്ലാതെ ചിലരെമാത്രം പരിഗണിക്കുന്നത് നീതിയല്ല. ആ കാര്യത്തില്‍ എനിക്ക് ദുഖമുണ്ട്. ഇനി ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല ട്രെയിന്‍ പോയി കഴിഞ്ഞിട്ട് അതില്‍കയറാമായിരുന്നു എന്ന് പറയുന്നപോലെയാണ് ഇപ്പോള്‍....
ഇന്നത്തെ കേരള രാഷ്ട്രിയത്തിലേക്ക് വന്നാല്‍ വിവാദങ്ങളുടെ ചൂഴിയിലാണ് സര്‍ക്കാര്‍ ബിജു രമേശ് ബിജു രാധാ കൃഷ്ണന്‍ ഇവരുടെ ആരോപണത്തെ എങ്ങെനെ കാണുന്നു.
തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 56 കേസുകളിലെ പ്രതി സ്വന്തം ഭാര്യയെ നിഷ്ട്ട്‌രമായി കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി അദേഹത്തിന് രക്ഷപെടുന്നതിനും നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നതിനും വേണ്ടി നടത്തുന്ന രാഷ്ട്രിയ നാടകമാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം. എനന്‍റെ പേരില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചത് നന്നായി എന്നാണു മുഖ്യമന്ത്രി പറഞ്ഞത് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്കറിയാം അദേഹം ജീവിക്കുന്നത് ജനങ്ങള്‍ക്കിടയിലാണ് കുടുംബവും ആയിട്ടുള്ള സ്വകാര്യത കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ജനങ്ങളുമായി ഇടപഴുകുന്ന ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള ബിജു രാധാകൃഷ്ണന്‍റെ ആരോപണം മുഖ്യമന്ത്രിയുടെ യശസ്സ് വര്‍ധിച്ചുവെന്നാണ് എന്‍റെ അഭിപ്രായം. സോളാര്‍ കമ്മിഷന്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതെ അവധിക്ക് വെക്കുകയും പിന്നിട് ഗൂഡാലോചന നടത്തി മുഖ്യമന്ത്രിയെ അവഹേളിക്കാനും അതുവഴി തനിക്ക് രക്ഷപെടാന്‍ വല്ല പഴുതും ഉണ്ടോയെന്നാണ് അദേഹം കരുതിയത് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാന്‍ സമയം കൊടുക്കുകയും അവസാനം കമ്മിഷന്‍ നേരിട്ട് തെളിവ് ശേഖരിക്കാന്‍ പോയിട്ടും ഹാജരാക്കാന്‍ കഴിയാത്ത സി ഡി വ്യജ ആരോപണമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവിടെ അവഹെളിതരായത് പ്രതിപക്ഷമാണ് ഒരു കൊലയാളിയുടെ തട്ടിപ്പ്ക്കാരന്‍റെ വാക്ക് കേട്ട് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞവര്‍ ഇപ്പോള്‍ നാണക്കേട് മറക്കാന്‍ പാട്പെടുകയാണ്. പ്രതിപക്ഷത്തിന്‍റെ ഇത്തരം രീതികള്‍ നമ്മുടെ രാഷ്ട്രിയ മണ്ഡലത്തിന് ഒട്ടും യോജിച്ചതല്ലായെന്നാണ് എന്‍റെ പക്ഷം പിന്നെ ബിജു രമേശ് ആരോപണം ഉന്നയിക്കുന്നത് മദ്യനിരോധനം വന്നതുമൂലം ബാറുകള്‍ അടച്ചുപൂട്ടിയത്കൊണ്ട് കോടികളുടെ നഷ്ട്ടം സംഭവിച്ച ബാര്‍ ഉടമകളും ബിജു രമേശനും ചേര്‍ന്ന് സര്‍ക്കാരിനെതിരായി നിരംന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.ബാര്‍ കേസില്‍ കോഴ കൊടുത്തതിന് തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകാം നിയമപരമായി നേരിടാം.ദിവസവും ചാനലില്‍ വന്ന് പുകമറ സൃഷ്ട്ടിച്ചുകൊണ്ട് നടത്തുന്ന അധരവ്യായാമങ്ങള്‍ കേരള ജനത തള്ളികളയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. സര്‍ക്കാര്‍ നയങ്ങള്‍ വെക്തമാണ് സര്‍ക്കാരിന് ഇത്തരം ആളുകളുമായി ഒത്തുകളിക്കണമെങ്കില്‍ ബാര്‍ പൂട്ടാതിരിക്കാം,കോടതിയില്‍ ഇവര്‍ക്ക് അനുകൂലമായി നിലപാടുകള്‍ എടുക്കാം പക്ഷെ സര്‍ക്കാര്‍ ഇത്തരം ആളുകളുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലായെന്ന് കണ്ടപ്പോള്‍ നിരന്തരം സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ട്ടിക്കാന്‍ ശ്രമിക്കുകയാണ്.
മാണിയുടെ രാജിയെ കുറിച്ച് ?
കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത് മാണിക്കെതിരെയുള്ള ബാര്‍കോഴ കേസ് തെളിവില്ലായെന്നുള്ളതാണ് വിജിലന്‍സ് കണ്ടെത്തല്‍ കേസ് അവസാനിപ്പിക്കുന്നതിനായി വിജിലന്‍സ് കോടതിയില്‍ കൊടുത്ത അപേക്ഷ തള്ളുകയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം നീക്കുന്നതിനായി ഹൈക്കോടതിയില്‍ പോകുകയും അവിടെ നിന്നുണ്ടായ കോടതിയുടെ പരാമര്‍ശം കണക്കിലെടുത്തും നിയമമന്ത്രി എന്ന നിലയിലുമാണ് കെ.എം മാണി രാജി വെച്ചത്. കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നത് ശരിയല്ല. മാണിസാര്‍ യു ഡി എഫ് ന്റെ ഭാഗമാണ്. കോടതിയില്‍ അദ്ദേഹം നിരപരാധിത്വം തെളിയിച്ച്
തിരിച്ചുവരുമെന്നാണ് എന്‍റെ പ്രതീക്ഷ.
തദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി ബാര്‍ കോഴ ആരോപണമാണോ ? അതോ പാര്‍ട്ടിയിലെ വിമതശല്യമാണോ??
രണ്ടും ചെറിയ ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട് വലിയൊരു തോല്‍വി തദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല യു ഡി എഫ് ഉം എല്‍ ഡി എഫ് ഉം തമ്മില്‍ 24,000 വോട്ടിന്‍റെ വിത്യാസമേ ഉള്ളു. യു ഡി എഫ് ന്‍റെ അടിത്തറ ഭദ്രമാണ്. എങ്കിലും വിമത സ്ഥാനാര്‍ത്തികളുടെ വരവ് ചില സ്ഥലങ്ങളില്‍ സീറ്റ് നഷ്ട്ടപെടുന്നതിന് കാരണമായിട്ടുണ്ട്.പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പറഷന്‍ വാര്‍ഡുകളില്‍ ഇരുപത്തിയഞ്ചും അമ്പതും വോട്ടുകള്‍ക്കാണ് പല സീറ്റുകളും വിജയിക്കുന്നത് അവിടെ ഇത്തരം വിമത സ്ഥാനാര്തികളുടെ വരവ് പാര്‍ട്ടിക്ക് ദോഷം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഒരിക്കലും ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ബി ജെ പി വിരോധം ഉയര്‍ത്തിപിടിച്ച് ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐ പോലുള്ള മത സംഘടനകളുമായി പരസ്യമായി കൂട്ട് കെട്ടുണ്ടാക്കി ഉദാഹരണം ഇരാറ്റുപേട്ട മുന്‍സിപാലിറ്റി പുതുതായി രൂപം കൊണ്ടതാണ് അവിടെ സി പി എം പതിനൊന്ന് സീറ്റില്‍ ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐ യുമായും സഖ്യത്തിലായിരുന്നു.ഈ വാര്‍ഡുകളില്‍ സി പി എം സ്ഥാനാര്തികള്‍ക്ക് കിട്ടിയത് അമ്പതും മുപ്പത്തിയഞ്ചും വോട്ടുകളുമാണ് സി പി എം പോലുള്ളപാര്‍ട്ടിക്ക് ഒരു വാര്‍ഡില്‍ 35 വോട്ടാണോ കിട്ടുന്നത്? മറിച്ച് 17 സീറ്റ് കിട്ടുകയും ചെയ്തു.ഇത്തരം കൂട്ടുകെട്ടുകള്‍ വഴി തദേശ സ്വയഭരണ തെരഞ്ഞെടുപ്പില്‍ സി പി എം അല്‍പ്പം മുന്‍തൂക്കം ലഭിച്ചു എന്നത് വസ്തുതയാണ്.
പലവിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മൃദുവായ പ്രതികരണം വിവാദങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ടോ?
ഉമ്മന്‍ചാണ്ടിയുടെ ശൈലി ആരെയും കടന്നാക്രമിക്കുന്നതോ ആരെയും വാക്കുകള്‍ കൊണ്ട് ദ്രോഹിക്കുന്നതോ അല്ല പല വിഷയങ്ങളിലും അദ്ദേഹത്തിന്‍റെ ശൈലി വേറെയാണ് നിയമസഭകകത്ത് അദേഹം ചടുലമായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് അദേഹം സഭ്യത നിറഞ്ഞ പ്രസ്താവന പറയാറുള്ളൂ പിണറായി വിജയനെ പോലെ അച്ചുതാനന്ദനെ പോലെ വളരെ മോശമായ പദപ്രയോഗങ്ങള്‍ ഉമ്മന്‍ചാണ്ടി ഉപയോഗിക്കാറില്ല എടോ ഗോപാല കൃഷ്ണാ, നികൃഷ്ടജീവി, പരനാറി ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ മൃദുവായ നിലപാട് എന്ന് പറയുന്നുത് രാഷ്ട്രിയ കാപട്യമാണ്.ഇന്ത്യയില്‍ ബി ജെ പി യുമായി ധാരണ ഉണ്ടാക്കാത്ത എക പാര്‍ട്ടി കോണ്‍ഗ്രസാണ്.ബി ജെ പി യുടെ നേതാവ് കെ ജി മാരാരുടെ അത്മകഥയില്‍ വളരെ വെക്തമായി പറഞ്ഞിട്ടുണ്ട് സി പി എം മായി പലവിധത്തിലും തെരഞ്ഞെടുപ്പു സമയത്തും അല്ലാത്തപ്പോഴും സഹകരിച്ചിട്ടുണ്ടന്ന് ഇതിനെതിരെ ഇന്നുവരെ നിഷേധിക്കാന്‍ സി പി എം മുന്നോട്ട് വന്നിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് ഗാന്ധി വധവുമായി നിരോധിച്ചിരുന്ന ഇന്ത്യന്‍ ജനത വെറുത്തിരുന്നു ആര്‍ എസ് എസ് ഉള്‍പെടുന്ന ഹിന്ദു പരിവാര്‍, ഇന്നത്തെ ബി ജെ പി ആയ ജനസംഘം പാര്‍ട്ടിയുമായി കല്‍ക്കട്ടയില്‍ ജോതിബാസു അദ്വാനി ഇ എം എസ്, വാജിപായി തുടങ്ങിയവര്‍ ഒന്നിച്ച് ഒരു വേദിയില്‍ ഒന്നിച്ചുകൂടി സംയുക്ത സമ്മേളനം നടത്തി ജനങ്ങള്‍ വെറുത്ത് തള്ളികളഞ്ഞ ബി ജെ പി യെ കൈപിടിച്ചുയുര്‍ത്തി അവരെ മഹത്വവല്ക്കരിച്ചവരാണ് ഇന്ത്യയിലെ സി പി എം ക്കാര്‍ കൂടാതെ വീണ്ടും വി പി സിംഗ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയപ്പോള്‍ കോണ്‍ഗ്രസിനെ അടിക്കാന്‍ വീണ്ടും അലഹബാദില്‍ ഇ എം എസ് ഉം അദ്വാനിയും വ പി സിങ്ങും ഒന്നിച്ചുകൂടി തെരഞ്ഞെടുപ്പ് കൂട്ട് കേട്ട് ഉണ്ടാക്കി രണ്ട് സീറ്റ് ഉണ്ടായിരുന്ന ബി ജെ പി യെ 82 സീറ്റിലേക്ക് വളര്‍ത്തിയത് സി പി എം ആണ് ഏറ്റവും ഒടുവില്‍ കുമ്മനം രാജശേഖരന്‍ ബി ജെ പി അധ്യക്ഷനാകുന്നു ആരും ശ്രദ്ധിക്കാതെ കേവലം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന കുമ്മനം കേരളത്തില്‍ ശ്രദ്ധിക്കപെട്ടത് ആറമുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ ബി ജെ പി യുടെ സമരം നയിച്ചത് കുമ്മനം ആണ് അവര്‍ക്കൊപ്പം നിന്ന് സമരം ചെയ്തവരാണ് സി പി എം കുമ്മനം പ്രസിഡന്റ് ആയി വന്നതില്‍ ചെറിയ പങ്ക് അറിഞ്ഞോ അറിയാതെയോ സി പി എം നു ഉണ്ട്.
വെള്ളാപ്പള്ളി നടേശന്‍റെ ബി ജെ പി സംഘപരിവാര്‍ സഖ്യത്തെ എങ്ങനെ കാണുന്നു.പുതിയ പാര്‍ട്ടി.കേരളത്തില്‍ വേര് പിടിക്കുമോ ?
കേരളിയസമൂഹം മതേതര സ്വഭാവം ഉയര്‍ത്തിപിടിക്കുന്ന നാടാണ് ഏതു കമ്മ്യൂണിറ്റിയില്‍ പെട്ടാലും ഹിന്ദു ,മുസ്ലിം കൃസ്ത്യന്‍ മറ്റു ഏത് മതവിഭാഗങ്ങളെ എടുത്താലും അവര്‍ക്കെല്ലാം മതനിലപാട് ഉണ്ട് പക്ഷെ കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ പൊതുവായ നിലപാടില്‍ ഒന്നിച്ചു നില്‍ക്കുന്ന മതേതര സ്വഭാവമാണ് നമുക്കുള്ളത്.വര്‍ഗിയത നമ്മുടെ നാട്ടില്‍ ചിലാവികില്ല താല്‍കാലികമായി ചെറിയ ലാഭങ്ങള്‍ കിട്ടിയാലും ആത്യന്തികമായി വെള്ളാപള്ളിക്കും കൂട്ടര്‍ക്കും മതേതര കേരളം ശക്തമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല,
ആര്‍ ശങ്കര്‍ പ്രതിമ്മാഅനച്ചാദനം മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയെ എങ്ങനെ വിലയിരുത്തുന്നു. പിണറായി പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെയും വെള്ളാപള്ളിയുടെയും ഒത്തുകളിയാണ് പ്രതിമാ വിവാദമെന്നാണ് എങ്ങനെ പ്രതികരിക്കുന്നു ?
പ്രതിമാഅനുച്ചാദനത്തില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടിയെ അനൂകൂലിച്ച് സംസാരിച്ചവരാണ് സി പി എം അടക്കമുള്ള ഇടതു നേതാക്കള്‍ പ്രതിമാ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ജനപിന്തുണ വര്‍ധിക്കുന്നു എന്നുകണ്ടപ്പോള്‍ പെട്ടന്ന് നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് മുന്‍പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകുകയും തങ്ങള്‍ക്ക് പറ്റിയ മണ്ടത്തരം ഓര്‍ത്ത് ആ ജ്യാളിതയില്‍ നിന്നുണ്ടായ ഒന്നാണ് ഇപ്പോള്‍ ആരോപിക്കുന്ന ഒത്തുകളി പരാമര്‍ശം .നേരത്തെയുള്ള പ്രസ്താവനയില്‍ ഉറച്ചു നിന്നാല്‍ അവര്‍ക്ക് കൂടുതല്‍ ക്ഷീണം സംഭവിക്കുമെന്ന് മനസിലാക്കിയാണ് പുതിയ അടവ് പിണറായി പറയുന്നത് ഇതുപോലെ പലതും ഇതിനുമുന്‍പും അവര്‍ പറഞ്ഞിട്ടുണ്ട് സുഭാഷ് ചന്ദ്ര ബോസ് ചെറ്റയാണ് ഗാന്ധിജി ബ്രിട്ടിഷ്കാരുടെ ചെരുപ്പ് നക്കിയാണ് എന്നെല്ലാം പറഞ്ഞു നടന്നവര്‍ പിന്നിട് എന്താണ് പറഞ്ഞതെന്ന് സമൂഹം കണ്ടതാണ് അതിന്‍റെ മറ്റൊരു രൂപമാണ് ഉമ്മന്‍ചാണ്ടിയെ തെറിവിളിക്കുകയും ചീത്തപറയുകയും ചെയ്യുന്നത് താല്‍ക്കാലിക നേട്ടത്തിനായി എന്തും പറയുക ചെയ്യുക എന്നുള്ളത് സി പി എം പിന്തുടര്‍ന്ന് പോരുന്ന അടവുനയമാണ് അതുതന്നെയാണ് ഇപോഴത്തെ പ്രസ്താവനയിലും കാണുന്നത്
നരേന്ദ്ര മോഡി ഭരണം എങ്ങനെ വിലയിരുത്തുന്നു സര്‍ക്കാരിനെ
മോഡി സര്‍ക്കാരിനെ വിലയിരുത്താന്‍ ഏറ്റവും നല്ലു ഉദാഹരണം ബീഹാര്‍ ,ഗുജറാത്ത് ,മധ്യപ്രദേശ്, ജാര്‍കണ്ട് ഇവിടെങ്ങളില്‍ നടന്ന നിയസഭാ തെരെഞ്ഞെടുപ്പും ഉപ തെരഞ്ഞെടുപ്പു ഫലങ്ങളും നോക്കിയാല്‍മതി. ബീഹാറില്‍ മഹാസഖ്യം ബി ജെപി യെ തൂത്തെറിഞ്ഞു മഹാ ഭൂരിപക്ഷം കരസ്ഥമാക്കി. ഗുജറാത്തില്‍ നടന്ന തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ കുത്തക തകര്‍ത്ത് അതും നരേന്ദ്രമോഡിയുടെ സ്വന്തം തട്ടകത്തില്‍ 60% ഗ്രാമസഭകളും വിജയിച്ചത് കോണ്‍ഗ്രസാണ് 40% നഗരസഭകളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തി. ഗുജറാത്തില്‍ ആകെ പോല്‍ ചെയ്തത് 55% ശതമാനമാണ് .മദ്ധ്യപ്രദേശില്‍ നിലവിലെ ബി ജെ പി എം പി മരണപെട്ടതുമൂലം നടത്തിയ ഉപതെരെഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ബി ജെ പി വിജയിച്ച സീറ്റ് കോണ്‍ഗ്രസ് 85,000 വോട്ടിന്‍റെ ഭുരിപ്ക്ഷത്തിന് വിജയിച്ചു. ജാര്‍കണ്ടില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെപി യുടെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.23, 000 വോട്ടിന്‍റെ ഭുരിപക്ഷത്തിനാണ് അവിടെ വിജയിച്ചത്
മോഡി ഭരണത്തില്‍ വന്നത് രണ്ടു കാര്യങ്ങള്‍ പറഞ്ഞാണ് ഒന്ന് പെട്രോള്‍ ഡിസല്‍ വില കുറക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. അന്താരാഷ്ട്രതലത്തില്‍ ക്രൂഡിന്റെ വില നൂറ്റി ഇരുപതു ഡോളറില്‍നിന്നും 37 ഡോളര്‍ എത്തിയിട്ടും എത്ര രൂപയാണ് മോഡി കുറച്ചത് എണ്ണ കമ്പനികളുമായി ചേര്‍ന്ന് കൊള്ളയടിക്കുകയാണ് ഇന്ത്യയിലെ ജനങ്ങളെ മോഡിയും കൂട്ടരും.ചെയ്യുന്നത് രണ്ടാമാത്തെ കാര്യം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കള്ളപണം തിരിച്ചുകൊണ്ടുവരും കോണ്‍ഗ്രെസ്സു നേതാക്കള്‍ രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ച് വിദേശ ബാങ്ക്കളില്‍ നിക്ഷേപിച്ചിരിക്കുയാണ് എന്നായിരുന്നു പ്രചാരണം. ഈ പണം തിരിച്ചുകൊണ്ടുവരും അത് ഇവിടത്തെ സാധാരണ ജനതക്ക് കൊടുക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം ഒന്നരവര്‍ഷം കഴിഞ്ഞു എത്ര രൂപ കൊണ്ടുവന്നു ആര്‍ക്കെല്ലാം നരേന്ദ്രമോഡി പണം കൊടുത്തു ? .സ്വയം വെളിപെടുത്തിയതും പത്രങ്ങളിലൂടെ പുറത്തു വന്ന കണക്കുമാല്ലാതെ എത്ര കള്ളപണം തിരികെകൊണ്ടുവന്നുവെന്ന് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പാര്‍ലിമെന്റില്‍ എവിടെ കള്ളപണമെന്ന് ചോദിച്ചിട്ട് ഒരക്ഷരം മിണ്ടാതെ പഴയ കണക്കുപറഞ്ഞു രക്ഷപെടുന്ന കാഴ്ചയാണ് നാം കണ്ടത് നരേന്ദ്രമോഡി രാജ്യത്തെ ജനങ്ങളോട് മാപ്പ്പറയണം മോഡിയുടെ കള്ളപ്രചാരണത്തില്‍ കുടുങ്ങി വിശ്വസിച്ച പാവം ജനങ്ങള്‍ ഈ സര്‍ക്കാരിനെ കൂടുതല്‍ വെറുത്തിരിക്കുന്നു അതിന്‍റെ പ്രതിഫലനങ്ങളാണ് തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി പെരുപ്പിച്ചു കാണിച്ചാണ് ഇവര്‍ അധികാരത്തില്‍ വന്നത്
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി ബി ഐ യെ ഉപയോഗിച്ച് റൈഡ് നടത്തിയത് ഈ സര്‍ക്കാരിലെ പ്രമുഖനായ അരുണ്‍ ജയ്റ്റ്ലിയുടെ ക്രിക്കറ്റ് കോഴ മൂടിവെക്കാനും അതുമായി ബന്ധപെട്ട രേഖകള്‍ കണ്ടെത്താനുമാണ്.ഈ അടുത്ത കാലത്ത് നമ്മള്‍ രൂക്ഷമായ പയര്‍ ഉല്‍പ്പന്നങ്ങളുടെ വിലകയറ്റം അനുഭവിച്ചവരാണ്. ബി ജെ പി യുമായി അടുത്തു ബന്ധപെട്ടു നില്‍ക്കുന്ന ഒരു വ്യാപാരി അദ്ദേഹമാണ് കൃത്രിമമായി വിലകയറ്റം സൃഷ്ട്ടിച്ച് ഭക്ഷ്യസാധങ്ങള്‍ പൂഴുത്തിവെച്ച് അതുവഴി ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയുടെ ലാഭമുണ്ടാക്കാന്‍ കൂട്ട് നിന്നവരാണ് ഇന്നു കേന്ദ്രം ഭരിക്കുന്ന ബി ജെ പി. വ്യപം അഴിമതി എത്ര കോടികളാണ് തട്ടിയത് അറുപതോളം സാക്ഷികളെയാണ് കൊന്നടക്കിയത്.അങ്ങനെ രാജ്യത്ത് അരാജകത്തം സൃഷ്ട്ടിച്ച്. അസഹിഷ്ണുതയുടെ വിത്ത് പാകി ബ്രിട്ടിഷ് ക്കാര്‍ ഭിന്നിപ്പിച്ചു ഭരിച്ചപോലെ നരേന്ദ്രമോഡിയും രാജ്യത്തെ ജനങ്ങളില്‍ വേര്‍തിരുവുണ്ടാക്കി രാഷ്ട്രിയ ലാഭം കൊയ്യാനുള്ള ശ്രമമാണ് ഒന്നര വര്ഷം കൊണ്ട് നടപ്പാക്കിയത്
മൂന്നാമതായി സാമ്പത്തികരംഗത്തെ മാന്ദ്യം,നാലാമതായി വിലകയറ്റം ഇതെല്ലാമാണ് മോഡി സര്‍ക്കാര്‍ ഒന്നര വര്ഷം കൊണ്ട് ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് എം.എം കല്‍ബുര്‍ഗി,, പാന്‍സാരെ തുടങ്ങിയ എഴുത്തുകാരുടെ മരണം ഇതിനു പിന്നില്‍ എല്ലാം ഒരേ ശക്തികള്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന മോഡി രാജ്യത്ത് ഫാസിസം കൊണ്ടുവരുകയാണ്. ഞാന്‍ എന്ത് കഴിക്കണം എന്ത് എഴുതണം ഇതെല്ലാം ഭരണകൂടം തിരുമാനിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തുന്നതാണ്. കല്‍ബുര്‍ഗിയുടെ മരണം രാജ്യത്തെ ആശങ്കപെടുത്തുന്നതാണ്. പതിറ്റാണ്ട്കളായി രാജ്യത്ത് സൗഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രത്യകിച്ച് ഹിന്ദു മുസ്ലിം സഹോദരങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിക്കുന്ന’ ശക്തികള്‍ക്കെതിരെ ശക്തമായി ജനവികാരം ഉണര്‍ന്നു വരണം/
ബീഫ് രാഷ്ട്രിയം ഉയര്‍ത്തുന്ന സന്ദേശം എന്താണ്?
ഞാന്‍ പറഞ്ഞല്ലോ നാം എന്ത് കഴിക്കണം എന്ന് തിരുമാനിക്കുന്നത് നമ്മളാണ്. ഗോവധം അത് ആരും അംഗികരിക്കുന്നില്ല. നിരവധി മുസ്ലിങ്ങള്‍ തന്നെ ഗോ വധത്തെ എതിര്‍ക്കുന്നുണ്ട്. അത് ബി ജെ പി പറഞ്ഞിട്ടല്ല. ബി ജെ പി ബീഫ് രാഷ്ട്രിയം കളിക്കുന്നത് രാഷ്ട്രിയ നേട്ടത്തിനും നൂനപക്ഷ വര്‍ഗിയത പരത്തുന്നതിനുമാണ്. ബി ജെ പി യുടെ ഒരു നേതാവ് അദ്ധേഹമാണ് വിദേശത്തേക്ക് ബീഫ് കയറ്റി അയക്കുന്നത് എന്ന് വാര്‍ത്തകള്‍ നാം കണ്ടു.അതിനെതിരെ ഒന്നും ശബ്ധിക്കാത്തവരാണ് രാജ്യത്ത് ബീഫിനെ കുറിച്ച് പറയുന്നത് നിരവധി സംസ്ഥാനങ്ങള്‍ ഗോവധം നടപ്പാക്കിയിട്ടുണ്ട് ഭരണഘടനാപരമായി അത് നിരോധിച്ചിട്ടുണ്ട്. പശുക്കള്‍ ഗോക്കള്‍ ഗ്രാമീണ ഇന്ത്യയുടെ മുഖമാണ് ഇന്നു ഇത്തരം പശുക്കള്‍ നമ്മുടെ നാട്ടില്‍ ഇല്ല ജെഴ്സി, സ്വിസ്സ്പ്രോണ്‍, തുടങ്ങിയ കൃത്രിമ ബീജസംഘലനങ്ങള്‍ വഴിയുണ്ടാക്കിയതാണ്. യഥാര്‍ത്ഥ ഗോക്കള്‍ അല്ല .പിന്നെ എങ്ങനെ നിരോധിക്കും മാസംകഴിക്കുന്നവര്‍ കഴിക്കാത്തവരെ മാനിക്കാനും അതനുസരിച്ച് പെരുമാറാനും പഠിക്കണം അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്കാരമാണ്.
സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ സുബ്രമുന്ന്യന്‍ സ്വാമി കൊടുത്ത കേസ് “നാഷണല്‍ ഹെറാല്‍ഡ” രാഷ്ട്രിയ പ്രരിതാമാണോ??
തീര്‍ത്തും രാഷ്ട്രിയ പ്രേരിതമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും അതിന്‍റെ സമുന്നതരായ നേതാക്കളെയും സമൂഹ മദ്ധ്യത്തിൽ താറടിച്ച് കാണിക്കുന്നതിന് സുബ്രഹ്മണ്യൻ സ്വാമിയെ മുന്നിൽ നിറുത്തി നരേന്ദ്ര മോഡി പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്തെ മോഡിയുടെ ഭരണത്തിലൂടെ രാജ്യത്തുണ്ടായ അപചയങ്ങളും ജനദ്രോഹ നടപടികളും പാർലമെന്റിനകത്തും ജനസമക്ഷവും കൊണ്ട് വരുന്നതിൽ കോൺഗ്രസ് കാണിച്ച ജാഗ്രതയാണ് കോൺഗ്രസിനോട് പ്രതികാരം ചെയ്യുവാൻ നരേന്ദ്ര മോഡിയെ പ്രേരിപ്പിക്കുന്നത്. ഇത്തരം തരംതാണ പ്രതികാര നടപടികളിലൂടെയൊന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയോ അതിന്‍റെ നേതാക്കന്മാരെയോ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ കഴിയുകയില്ല കേസിനെ നിയമപരമായും രാഷ്ട്രിയമായും നേരിടും.
അഞ്ചു വര്ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എങ്ങെനെ വിലയിരുത്തുന്നു.
രാജ്യത്ത് മറ്റു സംസ്ഥാനങ്ങള്‍ കൈവരിച്ചതിനേക്കാള്‍ നേട്ടം കേരളത്തിന് കൈവരിക്കാന്‍ സാധിച്ചു ഇതില്‍ നമുക്കെല്ലാം അഭിമാനിക്കാം. ആരോഗ്യ, വിദ്യാഭ്യാസ, സേവനമേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം ആഗോളതലത്തില്‍ തന്നെ പുതിയൊരു മാതൃക സൃഷ്ടിച്ചു.. കേരളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏഴു മുതല്‍ എട്ടു ശതമാനംവരെ വളര്‍ച്ച നേടുന്നുണ്ട്. ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുകളിലൊന്നാണിത്. എന്നാല്‍, ഏറ്റവും മുകള്‍ത്തട്ടിലുള്ള 10% പേരും ഏറ്റവും താഴെത്തട്ടിലുള്ള 10% പേരും തമ്മിലുള്ള സാമ്പത്തിക അസമത്വം വളര്‍ന്നുവരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക അസമത്വം ഏറ്റവും കുറവുള്ളതും എന്നാല്‍ മികച്ച വളര്‍ച്ചാ നിരക്ക് കൈവരിച്ചതുമായ നോര്‍ഡിക് രാജ്യങ്ങളുടെ മാതൃകയില്‍, ദീര്‍ഘകാല പദ്ധതി 2030ന് സര്‍ക്കാര്‍ അംഗീകാരം നല്കിയത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനം ദശകത്തിനപ്പുറത്തേക്ക് ചിന്തിച്ചുകൊണ്ട് ഒരു ദീര്‍ഘകാല പദ്ധതിക്കു രൂപം നല്‍കുന്നത്. അതോടൊപ്പം, സമയബന്ധിതമായി നടപ്പാക്കുന്ന പദ്ധതികള്‍ കൂടിയാകുമ്പോള്‍ കേരളം വികസനവും കരുതലുമുള്ള ഒരു നാടായി മാറിയെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. കേരളത്തെ വന്‍കുതിപ്പിലേക്കു നയിക്കുന്ന നവരത്‌ന പദ്ധതികള്‍ സമയബന്ധിതമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. വിദ്യാര്‍ഥി യുവസംരംഭകര്‍ക്കായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യ രാജ്യത്തിനു തന്നെ മാതൃകയാണ്. നമ്മുടെ യുവാക്കള്‍ക്ക് ഇവിടെ വളരാനും പ്രവര്‍ത്തിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള അവസരങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പാവ പെട്ടവന് ഒരുപാട് ആശ്വാസപദ്ധതികള്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കി ആരോഗ്യ ഇന്‍ഷുറണ്‍സ് നടപ്പാക്കി.മിക്കാവാറും എല്ലാം ജില്ലയിലും പുതുതായി മെഡിക്കല്‍കോളേജ്, കണ്ണൂര്‍ വിമാനത്താവളം ,കൊച്ചി മെട്രോ ,വിഴിഞ്ഞം തുറമുഖം കാരാര്‍ ഒപ്പിട്ടു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.പ്രവാസികളുടെ സുരക്ഷക്കും അവരുടെ പരാതി പരിഹരിക്കുന്നതിനും എന്‍ ആര്‍ ഐ കമ്മിഷന്‍ കൊണ്ടുവന്നു.എണ്ണിയാല്‍ ഓടുങ്ങാത്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ ,കേരളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനം നടപ്പാക്കിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടു സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ഭരണം തുടങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഭിമാനിക്കാവുന്ന ഭരണനേട്ടങ്ങള്‍ അഞ്ചു വര്ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന വേളയില്‍ ചെയ്തു തീര്‍ത്തു എന്നാണു എന്‍റെ അഭിപ്രായം
കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍റെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങെനെ വിലയിരുത്തുന്നു.?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് വി എം സുധീരന്‍. അദേഹത്തിന് കേരളിയ സമൂഹത്തില്‍ പൊതു സീകാര്യത ഉണ്ടന്നാണ് ഞാന്‍ കരുതുന്നത് എ.കെ.ആന്റണി, വയലാര്‍ രവി, വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി, തുടങ്ങിയവരുടെ നിരയെന്നുപറഞ്ഞാല്‍ വളരെയധികം ജനകിയ സീകാര്യതയുള്ള നിരയാണ്.പിന്നെ വി എം സുധീരന്‍റെ ചില കര്‍ക്കശമായ നിലപാടുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഉദാഹരണം ബി ജെ പി യുമായി സഹകരിക്കുന്ന വെള്ളാപള്ളിയുടെ ജാഥയുമായി ഏതെങ്കിലും കോണ്‍ഗ്രസ്‌കാരായ യോഗം ഭാരവാഹികള്‍ ഉണ്ടെങ്കില്‍ അവര്‍ ജാധയുമായി സഹകരിക്കരുതെന്ന് കര്‍ശനം നിര്‍ദേശം കൊടുക്കുകയും സഹകരിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് പരസ്യമായി പറഞ്ഞ നിലപാട് സി പി എം ന് പോലും പറയാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിച്ചവരെ മാറ്റി നിര്‍ത്തിയ നിലപാട്, ഭാര്യയും ഭര്‍ത്താവും മാറി മാറി ത്രീതല പഞ്ചായത്ത്ഭരണം പങ്കിടുന്നത് അവസാനിപ്പിച്ചുകൊണ്ട് അദേഹം എടുത്ത നടപടി അതുപോലെ തെരെഞ്ഞെടുക്കപെട്ട അംഗങ്ങളുടെ ഭൂരിപക്ഷത്തെ മാനിക്കണമെന്നുള്ള നിലപാട് മദ്യനയത്തില്‍ കൈകൊണ്ട നിലപാട് ഇത്തരം നിലപാടുകള്‍ സമൂഹത്തില്‍ മതിപ്പുണ്ടാക്കാന്‍ വി എം സുധീരന് കഴിഞ്ഞിട്ടുണ്ട്
സര്‍ക്കാരും പാര്‍ട്ടിയും സുഖമാമായിട്ടാണോ മുന്നോട്ടു പോകുന്നത് പലപ്പോഴും ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലേ അത് എന്തുകൊണ്ട് സംഭവിക്കുന്നു
നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അഭിപ്രയവിത്യാസങ്ങള്‍ സ്വാഭാവികമായി ഉണ്ടാകാം എങ്കിലും സുഖമമായിതന്നെയാണ് മുന്നോട്ട് പോകുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷവും മറ്റുള്ളവരും അടിസ്ഥാനരഹിതമായ ആരോപണം ഉന്നൈയിച്ചപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചത് വി എം സുധീരനാണ്. വി എം സുധീരന് അദ്ദേഹത്തിന്‍റെതായ നിലപാടുകള്‍ ഉണ്ട് ഉമ്മന്‍ചാണ്ടിക്കുമുണ്ട് അദ്ദേഹത്തിന്‍റെതായ നിലപാട്.ഉമ്മന്‍ചാണ്ടിയും സുധീരനും ഓരോ കാര്യം പറഞ്ഞാല്‍ രണ്ടാളുകളുടെ അവിശ്യമില്ലല്ലോ. പാര്‍ട്ടി അദ്യക്ഷന്‍ എന്ന നിലയില്‍ സര്‍ക്കാരിന് ഉണ്ടാക്കുന്ന പോരായമകള്‍ ചൂണ്ടികാണിക്കാനുള്ള അവകാശമുണ്ട് അത് വി എം സുധീരന്‍ ചെയ്യുന്നുണ്ട് അതിനുപ്പുറം .മറ്റു വ്യഖ്യാനങ്ങള്‍ കൊടുകേണ്ട ആവിശ്യമില്ല.
ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കും ബാബുവിനും രണ്ടു നീതി എന്നാണ് പ്രതിപക്ഷ ആരോപണം ഇതില്‍ സത്യമില്ലേ??
ഇരട്ട നീതി എന്ന് പറയുന്നത് സി പി എം ആണ് അവര്‍ കാണിക്കുന്നതും പറയുന്നതും ഇരട്ടതാപ്പാണ് കെ എം മാണി ഇതുവരെ എവിടെയും തനിക്ക് ഇരട്ട നീതി എന്ന് പറഞ്ഞിട്ടില്ല സി പി എം ഇപ്പോള്‍ മാണിയോട് കാണിക്കുന്നത കള്ളകണ്ണീര്‍ അദ്ദേഹത്തിന്‍റെ രാജിക്ക് മുന്‍പ് പറഞ്ഞത് കാട്ടുകള്ളന്‍ എന്നാണ് മാണിയെ മുഖ്യമന്ത്രിയാക്കി ഈ സര്‍ക്കരിനെ മറിച്ചിടാന്‍ നോക്കിയവര്‍ അദ്ദേഹം പുറത്തുപോയപ്പോള്‍ അദ്ദേഹത്തെ ഓര്‍ത്ത് കേഴുന്നു .മാണി രാജി വെച്ചത് കോടതി പരാമര്‍ശം മൂലമാണ്.അതുകൊണ്ട് ഇരട്ട നീതിയെന്ന പ്രശനം സി പി എം ഇരട്ടത്താപ്പാണ്.
കെ എം മാണിയുടെ രാജി യു ഡി എഫ് ന് അനിവാര്യമായിരുന്നോ?
ഞാന്‍ പറഞ്ഞില്ലേ കോടതി പരാമര്‍ശം. ഓരോര്‍ത്തര്‍ ഈ കാര്യത്തില്‍ നിലപാട് എടുക്കുന്നത് അവരവരുടെ കാര്യമാണ് ഞാന്‍ എടുക്കുന്ന നിലപാടും നിങ്ങള്‍ എടുക്കുന്ന നിലപാടും വിത്യസ്തമായിരിക്കും അത് വെക്തികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.പിന്നെ പൊതുവായ പ്രശനം വരുമ്പോള്‍ എല്ലാവരുമായി ആലോചിച്ച് ആ വിഷയത്തില്‍ തിരുമാനം എടുക്കും അങ്ങനെ യു ഡി എഫ് ആലോചിച്ച് എടുത്ത തിരുമാനമാണ് മാണിയുടെ രാജി രാജിവെക്കാന്‍ യു ഡി എഫ് അവിശ്യപെട്ടത്. കേരള കോണ്‍ഗ്രസ്സിനെ ബോധ്യപെടുത്തിയതിന് ശേഷമാണ് രാജി വെക്കുന്നതില്‍ കേരളാ കോണ്‍ഗ്രസിന് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല..
കെ ബാബിവിനെതിരെയുള്ള കേസ് ബിജു രമേശ് മജിസ്ട്രട് കോടതിയില്കൊടത്ത മൊഴിയില്‍ ബാബുവിന് കൈകൂലി കൊടുത്തുവെന്ന് പറഞ്ഞിട്ടില്ല. അതിനു ശേഷം ആലോചിച്ച് ഉണ്ടാക്കിയ തിരകഥയാണ് കോഴ ആരോപണം.ബാറുകള്‍ പൂട്ടിയത് വഴി ഒരു ദിവസം പത്തിരുപത് ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നത് നിലച്ചപ്പോള്‍ എങ്ങനെയെങ്കിലും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തന്‍റെ ലക്ഷ്യങ്ങള്‍ നേടണമെന്ന ആഗ്രഹാത്താല്‍ സര്‍ക്കാരിനെ ദുര്‍ബലപെടുത്തി അപകിര്‍ത്തിപെടുത്തി ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ബിജു രമേഷും ചില മാധ്യമങ്ങളും ചേര്‍ന്ന് കഥമെനയുന്നത് കെ.ബാബു കൊടുത്ത മാനനഷ്ട്ട കേസില്‍ സ്റ്റേക്ക് വേണ്ടി ഓടിനടക്കുകയാണ് ബിജു.രമേശ്.
താങ്കള്‍ വീണ്ടും ഇടുക്കിയില്‍ മത്സരിക്കുമോ ??
അത് പാര്‍ട്ടിയാണ് തിരുമാനിക്കുന്നത്. മത്സ്രിചാലും ഇല്ലെങ്കിലും താന്‍ കോണ്‍ഗ്രസിന്റെ ഉറച്ച പ്രവര്‍ത്തകനായി എന്നും ജാനകിയ വിഷയങ്ങള്‍ ഏറ്റ് എടുത്തു എന്നുംജനങ്ങല്കൊപ്പം ഉണ്ടാകും ഇപ്പോള്‍ ഞാന്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പലവിധ പ്രോഗ്രാമ്മുകളായി പോക്കുന്നുണ്ട് ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകാരും നിറഞ്ഞ സ്നേഹമാണ് തനിക്കു നല്‍കുന്നത്.ആ സ്നേഹം ഞാന്‍ എടുക്കുന്ന നിലപാടുകള്‍ക്കുള്ള അംഗികാരമായികാണുന്നു
രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പരമാര്‍ശം ബില്ലുകള്‍ ദോശ ചുടുന്നപോലെ പാസ്സക്കരുതെന്ന് സ്പീക്കറോട് പറഞ്ഞ പരാമര്‍ശത്തെ എങ്ങനെ പ്രതികരിക്കുന്നു?
അത് അദ്ദേഹം തന്നെ വിവരിക്കട്ടെ നിയമസഭയിലെ കാര്യമല്ലേ ഈ കാര്യത്തില്‍ താന്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. സഭയെ നിയന്ത്രിക്കുന്നത് സ്പീക്കര്‍ ആണ് അപ്പോള്‍ അതില്‍ മറുപടി
പറയേണ്ടത് ഞാനല്ല.
ഓ ഐ സി സി യുടെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു
വളരെ നല്ല പ്രവര്‍ത്തനമാണ് ഇവിടത്തെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടത്തുന്നത് കെപി സി സി യും വളരെയധികം പ്രാധ്യനത്തോടെയാണ് ഓ ഐ സിസി യുടെ പ്രവര്‍ത്തനങ്ങളെ നോക്കി കാണുന്നത് കുവൈത്ത് ദുബായ് ഇപ്പോള്‍ സൗദി അറേബ്യ ഇവിടെയെല്ലാം എനിക്ക് ഓ ഐ സി സി യുടെ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം കാണാന്‍ സാധിക്കുന്നുണ്ട് ചില സ്ഥലങ്ങളില്‍ ചെറിയ പരാതികളുന്ടെങ്കിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരുടെ ഒരു നിര തന്നെ കാണാനുണ്ട്. പ്രവാസി വോട്ടവകാശം സാധ്യമാകുന്നതോടെ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും.
താങ്കളുടെ സൗദിസന്ദര്‍ശനം കോഴിക്കോട് സര്‍വകലാശാലയില്‍ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിന്‍റെ പേരില്‍ അനുവദിച്ചിട്ടുള്ള ബ്ലോക്കിന്‍റെ നിര്‍മാണത്തിനുവേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനാണോ??
ഒരിക്കലുമല്ല ഓ ഐ സി സി യുടെ ക്ഷണം അനുസരിച്ചാണ് ഇവിടെ വന്നിട്ടുള്ളത് എന്‍റെ കൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് ബ്ലോക്ക് നിര്‍മാണ കമ്മിറ്റിയിലെ വൈസ് ചെയര്‍മാന്‍ മൂസ എടപ്പനാട് എന്‍റെ കൂടെയുണ്ട് .ഞങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ ഈ വിഷയം അവരോടു പറയുന്നുണ്ട്. ഒരു നല്ല കാര്യത്തിന് ലാഭേച്ച കൂടാതെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് സഹായിക്കാം ചെക്ക് അഴക്കാം ആരുടെ കയ്യില്‍നിന്നും പണമായി ഒരു രൂപപോലും മേടിക്കുന്നില്ല. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്‍റെ പേരില്‍ നാളെ വളര്‍ന്നു വരുന്ന നമ്മുടെതലമുറക്ക് ഉന്നത പഠനം നടത്തുന്നതിനും ദേശിയബോധം വളര്‍ത്തുന്നതിനും ഇത്തരം ചെയര്‍ ഉപ്കാരപെടുമെന്നുള്ള വിശ്വാസത്തിലാണ് എന്നെ പോലുള്ളവര്‍ ഇതിനുവേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കുന്നത് ആര്യാടന്‍ മുഹമ്മദ് ചെയര്‍മാനും, മുന്‍ എം.പി. സി ഹരിദാസ് കണ്‍വിനറുമായ ഈ ചെയറില്‍ ഞാന്‍ മുഖ്യരക്ഷാധികാരിയാണ്.
പ്രവാസികള്‍ക്കായി ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത്?
സര്‍ക്കാരിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് വെച്ച് എല്ലാം പൂര്‍ണമായി എന്ന് അവകാശപെടുന്നില്ല നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപെടാനുണ്ട്. പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്നമാണ് വിമാന കൂലി വര്‍ധനവ് ഒരു തരത്തില്‍പറഞ്ഞാല്‍ വിമാനകമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുകയാണ്.സീസണ്‍ സമയത്ത് യാതൊരു മാനദണ്ടവും കൂടാതെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ഒരു തരത്തിലും നയികരിക്കാന്‍ പറ്റില്ല. സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും നേഴ്സ്മാര്‍ ഉള്‍പ്പടെയുള്ള ആളുകളെ കൊണ്ടുവരുന്നതിന് വളരെ ഉണര്‍ന്നാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് അതുപോലെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഉടനടി പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.ശ്രദ്ധയില്‍ പെടാത്ത നിരവധികാര്യങ്ങള്‍ ഉണ്ടെന്നുള്ളതും വസ്തതയാണ്.പ്രാവസികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് നിയമസഭയില്‍ പ്രവാസി കമ്മിഷന്‍ രൂപികരിക്കാന്‍ ബില്‍ കൊണ്ടുവന്നതും പാസ്സാക്കിയത്. ഇന്ത്യയില്‍ തന്നെ ആദ്യമാണ് ഇത്തരം കമ്മിഷന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമ്മീഷന്‍റെ പ്രധാന ചുമതലകള്‍. കേരള ഹൈക്കോടതി ജഡ്ജിയുടെ പദവി വഹിക്കുന്നതോ വഹിച്ചിരുന്നതോ ആയ വ്യക്തിയാകണം കമ്മീഷന്‍ ചെയര്‍പേഴ്സണ്‍. പ്രവാസികളുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണ്ണമായ പരിഗണനയാണ് നല്‍കുന്നത്
താങ്കളുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ എങ്ങനെ? പൂര്‍ണ്ണ ആരോഗ്യവാനാണോ?
ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് ഒരുകുഴപ്പവും ഇല്ല അതുകൊണ്ടല്ലേ ഞാന്‍ ഗള്‍ഫ് പര്യടനത്തിനു എത്തിയത്.മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണ് .പിന്നെ ദിവസവും നടക്കാന്‍ പോകും യോഗ ചെയ്യാറുണ്ട്
പി ടി ക്ക് മറ്റൊരു പരിപാടിയില്‍ പോകാനുള്ളതുകൊണ്ട് തിരക്കിലാണ് ഓക്കേ പി ടി ഒറ്റ ചോദ്യം ഒരു രണ്ടാം യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ?
നൂറ്റിയൊന്ന്‍ ശതമാനം തീര്‍ച്ചയായും അധികാരത്തില്‍ വരും. ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .പി ടി തിരക്കിലേക്ക് മടങ്ങുകയാണ്. എന്‍റെ ചോദ്യങ്ങള്‍ക്ക് കരുതലോടെയാണ് പി ടി മറുപടി പറഞ്ഞത് മുന്‍ സംസാരങ്ങളില്‍ വെട്ടി തുറന്ന് പറഞ്ഞ പി ടി യെ ഈ സംസാരത്തില്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള തിരുമാനമായിരിക്കും. എന്തായാലും ഏറെ സന്തോഷം നിറഞ്ഞ സംസാരത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു...ഓക്കേ പി.ടി ആള്‍ ദി ബെസ്റ്റ്... താങ്കളുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും.....ആശംസകള്‍ നേരുന്നു