Advertisment

കോടീശ്വരന്റെ മകള്‍ക്ക് കോടികളുടെ ഫ്‌ലാറ്റ്: ഇഷയുടെയും ആനന്ദിന്റെയും താമസം 452 കോടിയുടെ ബംഗ്ലാവിലേയ്ക്ക്: 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ അത്യാധുനിക സൗകര്യങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യവസതിയായ 'ആന്റിലിയ'യില്‍ നിന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ പോകുന്നതു കൂറ്റന്‍ ബംഗ്ലാവ് 'ഗുലിറ്റ'യിലേക്ക്. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ 452 കോടി മുടക്കി വാങ്ങിയതാണിത്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികള്‍ മുടക്കി 'ഗുലിറ്റ' മോടി പിടിപ്പിച്ചു.

Advertisment

5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങള്‍. 'ആന്റിലിയ'യില്‍ നിന്നു നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായാണു 'ഗുലിറ്റ'. ചില്ലു ജാലകങ്ങള്‍ തുറന്നാല്‍ കടല്‍ക്കാറ്റേല്‍ക്കാം. അകലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലം കാണാം.

publive-image

അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികള്‍. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാം.

ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്നാണു പിരമല്‍ കുടുംബം ഈ കെട്ടിടം വാങ്ങിയത്. 27 നിലകളാണ് ഇഷയുടെ വീടായ ആന്റിലിയയ്ക്കുള്ളത്. ബുധനാഴ്ച മുകേഷ് അംബാനിയുടെ വസതിയില്‍ നടന്ന വിവാഹത്തിനും വിരുന്നിനും ശേഷമാണ് നവദമ്പതികള്‍ പുതിയ വസതിയിലേക്കെത്തിയത്.

തുടര്‍ന്ന് പിരമല്‍ കുടുംബം നടത്തിയ വിരുന്നില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി, രത്തന്‍ ടാറ്റ, സുനില്‍ ഗാവസ്‌കര്‍, കപില്‍ദേവ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

isha ambani
Advertisment