സിഡ്‌നി: രോഹിത് ശര്‍മ്മയ്ക്കും ഇഷാന്ത് ശര്‍മ്മയ്ക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ഇവര്‍ കളിക്കാനാണ് സാധ്യത. മൂന്നാം മത്സരത്തിനുമുമ്പ് ഇരുവര്‍ക്കും ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്.
ഒരു മാസക്കാലമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് ഇഷാന്ത് ശര്‍മ. ഒരു ദിവസം കുറഞ്ഞത് 20 ഓവറെങ്കിലും എറിയാൻ സാധിക്കുന്ന രീതിയിലേക്ക് ഇഷാന്ത് എത്തിയാൽ മാത്രമേ താരത്തിന്റെ മാച്ച് ഫിറ്റ്നസിന്റെ കാര്യത്തിൽ തീരുമാനമാകൂ.
ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ രോഹിത് ശർമയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഡിസംബർ രണ്ടാം വാരം മാത്രമായിരിക്കും രോഹിത് ശർമ ഓസ്ട്രേലിയയിലേക്കു പോകുക. ഡിസംബർ എട്ടിന് രോഹിത് ഓസ്ട്രേലിയയിലേക്കു പോയാലും ക്വാറന്റീൻ കഴിഞ്ഞ് പരിശീലനത്തിന് ഇറങ്ങാൻ ഡിസംബർ 22 എങ്കിലുമാകും.
രോഹിതിന് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ യുവതാരം ശ്രേയസ് അയ്യരായിരിക്കും പകരം ഇറങ്ങുക.