Advertisment

എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ, അതോ അഹങ്കാരമാണോ....ബെഹറയ്ക്കെതിരേ ഒളിയമ്പുമായി ജേക്കബ് തോമസ്

New Update

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്ക്കെതിരേ ഒളിയമ്പുമായി ഡിജിപി ജേക്കബ് തോമസ്.

Advertisment

publive-image

എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ, അതോ അഹങ്കാരമാണോ എന്നാണ് ജേക്കബ് തോമസിന്‍റെ ചോദ്യം.

തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനില്‍ (എസ്‌എപിബി) 25 എണ്ണം 5.56 എംഎം ഇന്‍സാസ് റൈഫിളുകളും 12,061 കാട്രിജുകളും കുറവാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ആയുധശേഖരത്തിലുള്ള കുറവ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും ഇതു സംസ്ഥാനത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

jacobthomas
Advertisment