Advertisment

ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ ടെറസില്‍ കെട്ടിക്കിടന്ന വെള്ളം തുറന്നു വിടാന്‍ കയറിയവര്‍ക്ക് ലഭിച്ചത് മൂന്നുവര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ അസ്ഥികൂടം; സമീപം ഒഴിഞ്ഞ ഡപ്പിയും; ടെറസിലേക്ക് കയറാന്‍ ഉപയോഗിച്ച കോണി മുകളിലേക്ക് വലിച്ചുവച്ച നിലയില്‍; സംഭവം തൃശൂരില്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ :  യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ കണ്ടെത്തി. മൂന്നുവർഷം മുമ്പ് കാണാതായ മാറ്റാമ്പുറം മടത്തിപ്പറമ്പിൽ ജെയ്‌സന്റെ (45)  അസ്ഥികൂടമാണ് കണ്ടെത്തിയത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

Advertisment

publive-image

പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം തുറന്നുവിടുന്നതിനായി ഇന്നലെ ഉച്ചയോടെ കയറിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടാം നിലയിലേക്കു  കയറാൻ ഉപയോഗിച്ച കോണി  മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു.

അസ്ഥികൂടത്തിനു സമീപം കുപ്പിയും ഒഴിഞ്ഞ ഡപ്പിയും കണ്ടെത്തി. ഈ കെട്ടിടത്തിന്റെ നിർമാണം നടത്തിയതു ജെയ്‌സനാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നു പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

2017 മാർച്ചിലാണ്  ജെയ്‌സനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ  വിയ്യുർ പൊലീസിൽ പരാതി നൽകി. പിന്നീട് ഇദ്ദേഹത്തിന്റെ ബൈക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

dead body found skeleton found
Advertisment