ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സൈനികരുടെ വാഹനത്തിനുനേരെ ഭീകരാക്രമണം. അതീവ സ്ഫോടകശേഷിയുളള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ എട്ടു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ശ്രീനഗർ-ജമ്മു ഹൈവേ വഴി വരികയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. 54ബിഎൻ വാഹനത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് സിആർപിഎഫ് വക്താവ് സ്ഥിരീകരിച്ചു.
35 ബിഎൻ, 179 ബിഎൻ എന്നിവയ്ക്കുനേരെ ഗ്രനേഡ് ആക്രമണവും വെടിവയ്പും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്, വക്താവ് പറഞ്ഞു.ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു