Advertisment

ജമ്മുകശ്മീരില്‍ ചുമയുടെ മരുന്ന് കഴിച്ച 11 കുട്ടികള്‍ക്ക് ദാരുണാന്ത്യം ...മരുന്നിലെ ഡൈഥലിന്‍ ഗ്ലൈക്കോഡിന്‍റെ സാന്നിധ്യമാണ് മരണത്തിനു കാരണം

New Update

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഉദംപൂര്‍ ജില്ലയിലെ രാംനഗറില്‍ ചുമയുടെ മരുന്ന് കഴിച്ച്‌ 11 കുട്ടികള്‍ മരിച്ചു. കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

publive-image

വൃക്കസ്തംഭനത്തെ തുടര്‍ന്നാണ് ഇതില്‍ 11 കുട്ടികളും മരിച്ചത്. ചുമയ്ക്ക് നല്‍കിയ മരുന്നാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മരുന്നിലെ ഡൈഥലിന്‍ ഗ്ലൈക്കോഡിന്റെ സാന്നിധ്യമാണ് മരണത്തിനു കാരണമായത്. ഒരു മരുന്ന് കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണ 5-6 മില്ലി കഴിച്ചാല്‍ 10-12 ഡോസാകുമ്പോള്‍ രോഗി മരിക്കാന്‍ ഇടയുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

ഈ മരുന്നിന്‍റെ 3400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് മരുന്ന് വിപണയിലെത്തിച്ചത്. കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി.

jammu kshmir child death
Advertisment