Advertisment

കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരുടെ പിന്തുണ കത്ത് ഗവർണർക്ക് കൈമാറി ; അവകാശവാദം പരിഗണിക്കുമെന്ന് ഗവർണർ

New Update

publive-image

Advertisment

ബംഗളൂരു: കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കൾ ഗവർണറെ സന്ദർശിച്ച് എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഗവർണറെ കണ്ടതിനു ശേഷം ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഗവർണർ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്നാണ് പ്രതീക്ഷ‍യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവകാശവാദം പരിഗണിക്കുമെന്നാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി

ഭരണഘടനാനുസൃതമായി മാത്രമെ തീരുമാനം എടുക്കുകയുള്ളെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. ഗവർണറിൽ തങ്ങൾക്കു വിശ്വാസമാണ്. അദ്ദേഹം അനീതി കാട്ടില്ലെന്നു ഉറപ്പാണ്. തങ്ങളുടെ കൂട്ടത്തിൽനിന്നും ആരും പുറത്തുപോയിട്ടില്ല. ഇത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.

എംഎൽഎമാരെ കോൺഗ്രസ് ഗവർണർക്കു മുമ്പിലെത്തിച്ചതിനു ശേഷമാണ് കുമാരസ്വാമി കൂടിക്കാഴ്ച നടടത്തിയത്. കുമാരസ്വാമിക്കൊപ്പം പിസിസി അധ്യക്ഷൻ ജി. പരമേശ്വരയും രാജ്ഭവനിൽ എത്തിയിരുന്നു.

Advertisment