Advertisment

ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷൻ കൌൺസിൽ

New Update

കാഞ്ഞിരപ്പള്ളി : ജെസ്നയുടെ തിരോധാനത്തിന് ഇന്ന് ആറു മാസമെത്തുന്പോൾ പോലീസിൽ നാട്ടുകാർക്കും വീട്ടുകാർക്കും പ്രതീക്ഷ കൈവിട്ടുതുടങ്ങി. കൃത്യമായ ഒരു സൂചനയും 180 ദിവസം നീണ്ട അന്വേഷത്തിലുണ്ടായിട്ടില്ല. കേരളത്തിലും പുറത്തും ഊർജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായിമന്ദഗതിയിലാണ്.

Advertisment

publive-image

ജെസ്നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയിൽനിന്നു നിരവധി തവണ പോലീസ് വിശദീകരണം തേടിയെങ്കിലും തിരോധാനത്തിനു കാരണമായ സൂചനകൽ ഒന്നും തന്നെ ലഭിച്ചില്ല. ഐജി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറയുന്പോഴും വ്യക്തമായ ഒരു തുമ്പ് പോലും ഇതുവരെ കണ്ടെത്താൻ കഴിയാതെ ഇരിക്കുന്ന ഈ സാഹചര്യത്തിൽ പോലീസ് അനേഷണം നിഷ്ക്രിയമായിക്കൊണ്ടിയിരിക്കുകയാണ്.

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ജെസ്നയെന്നു തോന്നിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ടെലിഫോണ്‍ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ വിശകലനവും പ്രയോജനപ്പെട്ടില്ല. 200 ഓളം പേരിൽനിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലും പുറത്തും തെരച്ചിൽ നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീതീരങ്ങളിലും എസ്റ്റേറ്റുകളിലും വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തെരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാം തവണയും ബംഗളൂരുവിൽ അന്വേഷണത്തിനു പോയെങ്കിലും ഫലമോന്നുമുണ്ടായില്ല.

വെള്ളപ്പൊക്കക്കെടുതിൽ നിലച്ചുപോയ അന്വേഷണം പുനരാരംഭിക്കുന്നതിനു പോലീസിനും താത്പര്യമില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അന്വേഷണം നേർദിശയിൽ മുന്നോട്ടുപോകുന്നതായാണു പോലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത്.അടുത്തമാസം കേസ് വീണ്ടും കോടതി വിളിക്കുന്പോൾ അന്വേഷണം നല്ലരീതിയിൽ നടക്കുന്നില്ല എന്ന് വിലയിരുത്തി അനേഷണം സിബിഐ യെ ഏൽപ്പിക്കണം എന്നാണ് ആക്ഷൻ കൗൺസിലിന് ആവശ്യ പെടാനുള്ളത്.

Advertisment