ഇസ്ലാമാബാദ്: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെയും പേരിൽ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരയെന്ന ആശയം വർഷങ്ങൾക്കു മുൻപ് മുന്നോട്ടു വച്ചിരുന്നെങ്കിലും ബിസിസിഐ അന്ന് താൽപര്യം കാട്ടിയില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ മുൻ തലവൻ സാക അഷ്റഫ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേപ്പോലുള്ള തീവ്ര ചിന്താഗതിക്കാരാണ് ഇതിന് കാരണമെന്നും അഷ്‌റഫ് ആരോപിച്ചു. ക്രിക്കറ്റ് പാക്കിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് അഷ്റഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനും നിഷ്പക്ഷ വേദികളിൽ കളിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.