പാലാ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അന്തിമ ഘട്ടത്തിൽ ആവേശം നിറച്ച് ജോസ് കെ മാണി തന്നെയെന്നുറപ്പിച്ച് നാട്. ഓരോ സ്വീകരണ സമ്മേളന വേദിയിലും ഒത്ത് കൂടുന്ന നൂറ് കണക്കിന് നാട്ടുകാരാണ് എൽഡിഎഫിൻ്റെ വിജയം ഉറപ്പിക്കുന്നത്. ഇന്നലെ പ്രചാരണവും സമ്മേളനവും നടന്ന മേലുകാവിലും മൂന്നിലവിലും എലിക്കുളം കടനാട്ടിലും ആയിരങ്ങളാണ് പൊതുവേദിയിൽ ഒത്തു കൂടിയത്.
കുടുംബ യോഗങ്ങളിലും ഭവന സന്ദർശനങ്ങളിലുമായിരുന്നു ഇന്നലെ സ്ഥാനാർത്ഥി കുടുതൽ സമയവും ചിലവഴിച്ചത്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ ഭവന സന്ദർശനങ്ങളിലും കുടുംബ യോഗങ്ങളിലുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി കൂടുതൽ സമയവും ചിലവഴിച്ചത്.
ഇതിന് ശേഷം ഈ മണ്ഡലങ്ങളിലെ പൊതു സമ്മേളനങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തത്. ഈ പൊതുസമ്മേളനങ്ങളിൽ എല്ലാം നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ഇവിടെ രണ്ടിലയും ജോസ് കെ മാണിയുടെ പ്ളാക്കാർഡുകളുമായാണ് നാട്ടുകാർ ഇവിടെയെല്ലാം തടിച്ച് കൂടിയത്.
കലാശക്കൊട്ടിനെ അനുസ്മരിപ്പിക്കും വിധമാണ് ഓരോ വേദിയിലും ജോസ് കെ മാണിയെ സ്വീകരിച്ചത്. രണ്ടില മാലയും, ഷോളുകളും അണിയിച്ചാണ് ജോസ് കെ മാണിയെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. വിജയം ഉറപ്പിച്ചാണ് സ്ഥാനാർത്ഥിയെ ഓരോ വേദിയിലും സ്വീകരിക്കുന്നത്.
പെസഹ വ്യാഴവും ദുഖവെള്ളിയും പ്രമാണിച്ച് ഇനി രണ്ടു ദിവസം പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നിശബ്ദ പ്രചാരണത്തിലേയ്ക്ക് കടക്കും. മൈക്ക് അനൗൺസ്മെൻ്റ് ഒഴിവാക്കി ഗൃഹസമ്പർക്കത്തിനും കോർണർ യോഗത്തിനുമാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്. ശനിയാഴ്ച തലനാട്, തലപ്പലം, കരൂർ, രാമപുരം മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥി ശനിയാഴ്ച പര്യടനം നടത്തുക. ഞായറാഴ്ച പാലാ നഗരസഭ പരിധിയിലെ കലാശക്കൊട്ടിലൂടെയാണ് എൽഡിഎഫിൻ്റെ പരസ്യ പ്രചാരണം സമാപിക്കുക.