പാലാ: വീടുകളിലും സ്ഥാപനങ്ങളിലും എത്തി അവസാനവട്ടം വോട്ടുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ പടയോട്ടം. പരമാവധി ആളുകളെ നേരിൽ കാണുകയും, വോട്ട് അഭ്യർത്ഥിക്കുകയും ചെയ്ത സ്ഥാനാർത്ഥി മണ്ഡലത്തിലെ പരമാവധി വീടുകളിൽ നേരിട്ടെത്തുകയും ആളുകളെ നേരിൽ കാണുകയും ചെയ്തു. വോട്ടിളക്കി വിജയം ഉറപ്പിച്ചുള്ള പടയോട്ടത്തിൽ ജോസ് കെ മാണിയ്‌ക്കൊപ്പം കുതിക്കുകയാണ് ഓരോ എൽഡിഎഫ് പ്രവർത്തകനും.
നിശബ്ദ പ്രചാരണത്തിന്റെ അവസാന ദിവമായ ഇന്നലെ മണ്ഡലത്തിലുടനീളം ആവേശം വിതച്ചുള്ള നിശ്ബദമായ നീക്കങ്ങളാണ് ജോസ് കെ മാണിയും ഇടതു മുന്നണി പ്രവർത്തകരും മണ്ഡലത്തിൽ ഉടനീളം നടത്തിയത്. ഇന്നലെ പരമാവധി വീടുകളിൽ നേരിട്ടെത്തുകയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥി പരമാവധി ആളുകളെ അവസാന നിമിഷം കാണുന്നതിനാണ് സമയം ചിലവഴിച്ചത്.
സ്ഥാനാർത്ഥിയ്‌ക്കൊപ്പം പ്രവർത്തകരും അവസാന നിമിഷം ഊർജസ്വലമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇന്നലെ ബൂത്ത് തലത്തിൽ പ്രവർത്തനത്തിന് ഇറങ്ങിയ പ്രവർത്തകർ പരമാവധി വീടുകളിൽ സ്ലിപ്പ് എത്തിക്കുന്നതിനായാണ് പ്രവർത്തിച്ചത്. അനൗൺസ്‌മെന്റുകളും ആഘോഷവും അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കുന്ന പരമാവധി പ്രവർത്തനങ്ങളുമായാണ് എൽഡിഎഫ് പ്രവർത്തകർ മുന്നിൽ നിന്നു നയിച്ചിരുന്നത്.
ജോസ് കെ.മാണി നാളെ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്തുക. രാവിലെ എട്ടരയ്ക്ക് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്ത് നമ്പർ 128 ൽ കുടുംബത്തോടൊപ്പം എത്തിയാണ് ജോസ് കെ മാണി വോട്ട് ചെയ്യുക.