പാലാ: നഗരം കീഴടക്കി നാടിന്റെ മനസിൽ വോട്ടുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അതിവേഗം മുന്നേറുന്നു. പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ഇന്നലെ രാവിലെ പാലാ നഗരത്തിലെ പ്രചാരണ പ്രവർത്തനങ്ങളിലാണ് പങ്കെടുത്തത്.
രാവിലെ പ്ലക്കാർഡുകളും പ്രവർത്തകരുടെ ആവേശത്തെയും ഒപ്പം കൂട്ടിയാണ് പാലാ നഗരത്തിലെ സ്ഥാപനങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി പ്രചാരണത്തിനിറങ്ങിയത്. നൂറുകണക്കിന് പ്രവർത്തകർ ഇടതു മുന്നണിയിലെ വിവിധ പാർട്ടികളുടെ കൊടിയും തോരണങ്ങളും മുദ്രാവാക്യം വിളികളുമായി സ്ഥാനാർത്ഥിക്കൊപ്പം ഓരോ സ്ഥാപനങ്ങളിലും കയറിയിറങ്ങുകയായിരുന്നു. ഓരോ സ്ഥാപനത്തിലും കയറിയിറങ്ങിയ സ്ഥാനാർത്ഥി എല്ലാവരോടും പരിചയം പുതുക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ പാലാ നഗരസഭയിലെ ഊരാശാലയിൽ നിന്നാണ് സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം ആരംഭിച്ചത്. തുടർന്ന്, കരേപ്പാറ, ജനതാറോഡ്, സിപിഐ ഓഫിസ്, അമ്പാട്ടുവയൽ, പന്ത്രണ്ടാം മൈൽ, ദർശന, പരിപ്പിൽകുന്ന്, മോന്തക്കര, ചെത്തിമറ്റം, കൊച്ചിടപ്പാടി, കവീക്കുന്ന്, കെഎസ്ആർടിസി, ഞൊണ്ടിമാക്കൽ, പുഞ്ചിരിക്കവല, മുണ്ടുപാലം, പരമലക്കുന്ന് എന്നിവിടങ്ങൾ വഴി വെള്ളഞ്ചൂരിൽ പ്രചാരണം രാത്രി വൈകി സമാപിച്ചു.
ഇന്നലെ പാലാ നഗരസഭയിലെ തുറന്ന വാഹനത്തിലെ പ്രചാരണം സമാപിച്ചതോടെയാണ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ഘട്ട പ്രചാരണം പൂർത്തിയായി. എല്ലാ മണ്ഡലങ്ങളിലെയും തുറന്ന വാഹനത്തിലെ പ്രചാരണം പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനാർത്ഥി മൂന്നാം ഘട്ടം അവസാനിപ്പിച്ചിരിക്കുന്നത്.
മൂന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ ശേഷം ജോസ് കെ മാണി വീണ്ടും വീടുകളിലേയ്ക്ക്. ഇന്ന് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ തുറന്ന വാഹനത്തിലെ പ്രചാരണത്തിനായി സ്ഥാനാർത്ഥി എത്തും. ഇവിടെ പരമാവധി ആളുകളെ അവസാന ഘട്ടത്തിൽ നേരിട്ട് കാണുകയാണ് സ്ഥാനാർത്ഥി ലക്ഷ്യമിടുന്നത്.