കോഴിക്കോട്: സിപിഐഎമ്മിന്റെ ഭീകരത നേരിടാന്‍ കോണ്‍ഗ്രസിന് ബിജെപിക്കൊപ്പം ചേരുകയേ രക്ഷയുള്ളൂവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഐഎമ്മിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ഇനി കോണ്‍ഗ്രസിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീര്‍പ്പും കൂട്ടുകച്ചവടവും കോണ്‍ഗ്രസിനെ കേരളത്തില്‍ നിലംപരിശാക്കിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്‍ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാൻ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻറെ ജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ആർ. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്ന് പറഞ്ഞ് സി. പി. എമ്മിനെ വെള്ളപൂശുകയായിരുന്നു ഇത്രയും കാലം ചെന്നിത്തലയും കൂട്ടരും.
സി. പി. എമ്മിനെ പ്രതിരോധിക്കാൻ കേരളത്തിൽ ഇനി കോൺഗ്രസ്സിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീർപ്പും കൂട്ടുകച്ചവടവും കോൺഗ്രസ്സിനെ കേരളത്തിൽ നിലംപരിശാക്കിക്കഴിഞ്ഞു. സി. പി. എമ്മിൻറെ ഭീകരതയെ നേരിടാൻ കോൺഗ്രസ്സ് അണികൾക്ക് ബി. ജെ. പിയോടൊപ്പം ചേരുകയേ രക്ഷയുള്ളൂ. ജനരക്ഷായാത്രയെ സി. പി. എമ്മിനൊപ്പം ചേർന്ന് പരിഹസിച്ച ചെന്നിത്തലയുടെ ഇപ്പോഴത്തെ വിലാപത്തിന് കാൽ കാശിൻറെ വിലപോലുമില്ല.