ജിദ്ദ: കഴിഞ്ഞ ആഴ്ച ജിദ്ദ - ജിസാൻ ഹൈവെയിലെ അലൈത്ത് പ്രദേശത്തുണ്ടായ റോഡപകടത്തിൽ പൊള്ളലേറ്റ് ആശുപത്രി യിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം, മഞ്ചേരി, പാപ്പിനിപ്പാറ പള്ളിയാളിപ്പടി ചുള്ളിയിൽ അബ്ദുൽ കബീർ (42) ആണ് മരിച്ചത്.
ഇന്ധന ടാങ്കർ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന കബീർ ഓടി ച്ചിരുന്ന ടാങ്കർ മറിയുകയും തീപിടി ക്കുകയുമായിരുന്നു.ഉടൻ ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും തിങ്കളാഴ്ച പുലർച്ചയ്ക്ക് മുമ്പായി മരണപ്പെ ടുകയാ യിരുന്നു. മൃതദേഹം മക്കയിലെത്തിക്കുകയും തിങ്കളാ ഴ്ച തന്നെ ഇശാ നിസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅലാ ഖബറിടത്തിൽ സംസ്കരിക്കുകയും ചെയ്തു.
ഹറം ശരീഫിൽ വെച്ചുള്ള ജനാസ നിസ്കാരത്തിന് ശേഷമായി രുന്നു ഖബറടക്കം.ജിദ്ദയിലുള്ള ജ്യേഷ്ഠന്റെ മകൻ സലീം, സഹോ ദരീ ഭർത്താവ് മുനീർ, സുഹൃത്തുക്കളായ മുജീബ് പൂക്കോട്ടൂർ, ഇസ്സുദ്ധീൻ മാരിയാട് എന്നിവർ അന്ത്യകർമ ങ്ങൾക്ക് നേതൃത്വം നൽകി
.പിതാവ്: പരേതനായ വടക്കു വീട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാൻ. ഭാര്യ: ഏലാച്ചോല ഹസീന (വെള്ളില). മക്കൾ : അസ്മിത, അഫ്നിത, അൻഷിദ, അഷ്ലിൻ. ഹസ്സൻ, സകീർ എന്നിവർ സഹോദരന്മാരാണ്.