Advertisment

കഠിനംകുളം കൂട്ടബലാല്‍സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍: പിടിയിലായത് യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമ

New Update

തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാല്‍സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്‍രെ സുഹൃത്തായ മനോജ് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയാണ് ഇയാള്‍.

Advertisment

publive-image

ഇയാളാണ് ഭര്‍ത്താവുമായി ഒരുസംഘം ആളുകള്‍ വഴക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിന് അടുത്തെത്തിച്ചത്. കസ്റ്റഡിയിലുണ്ടായിരുന്ന ഇയാളുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

യുവതിയുടെ ഭര്‍ത്താവ് (30), ഇയാളുടെ സുഹൃത്തുക്കളായ മന്‍സൂര്‍ (30), രാജന്‍ (65), അക്ബര്‍ ഷാ (25), മനോജ് (24), അര്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ നൗഫലി(26)നെ പിടികിട്ടാനുണ്ട്. 4 വയസ്സുള്ള കുട്ടിയെ മര്‍ദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.

യുവതിയുടെ ശരീരത്തില്‍ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉള്‍പ്പെടെ കാര്യമായ പരുക്കുണ്ട്. 4 വയസ്സുള്ള മകനെ പ്രധാന സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി ഒരു മാസം മുന്‍പാണ് വീണ്ടും പോത്തന്‍കോടുള്ള വീട്ടില്‍ എത്തിയത്. ബീച്ചില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭര്‍ത്താവ് ഇവരെയും 2 മക്കളെയും സ്കൂട്ടറില്‍ കയറ്റി പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. അവിടെ വെച്ചാണ് ബലമായി മദ്യം കുടിപ്പിച്ചശേഷം പീഡനത്തിന് വിധേയയാക്കിയത്.

Advertisment