കടുത്തുരുത്തി: അടച്ചു പൂട്ടിയ കടുത്തുരുത്തി റബർമാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി അഴിമതി സംബന്ധിച്ച് കോട്ടയം ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ എത്രയും വേഗം നടപടി സ്വീകരിച്ച് പണം നഷ്ടപ്പെട്ട കർഷകരുടേയും, നിക്ഷേപകരുടേയും പണം മടക്കി നൽകുക, അഴിമതി നടത്തിയ മുൻ ഭരണസമതി അംഗങ്ങളുടെ സ്ഥാവരജം ഗ മ വസ്തുക്കളുടെ ജപ്തി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകരുടെ കൂട്ടായ്മയായ പി.എൽ.സി.സമരസമതിയുടെ നേതൃത്വത്തിൽ കർഷകർ കടുത്തുരുത്തിയിൽ നടത്തിയ ധർണ്ണാ സമരം കോൺഗ്രസ് -എസ് ജില്ലാ ജനറൽ സെക്രട്ടറിയും, പി.എൽ.സി.സമര സമതി ചെയർമാനും മായ സന്തോഷ് കുഴിവേലി ഉത്ഘാടനം ചെയ്തു.
അനിൽ കാട്ടാത്തു വാലയിൽ, മാത്തച്ചൻ നീരാളക്കോട്ടിൽ, ശശീധരൻ നായർ പൂർണിമ, ജോസ് കോട്ടുങ്കൽ ഞീഴൂർ, തുടങ്ങിയവർ ' പ്രസംഗിച്ചു.സമരസമതി നേതാക്കളായ ജോ ജോ വഞ്ചിപുര, സിബി വാക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ട് പ്രാവശ്യത്തെ പ്രളയവും, കോറോണയും മൂലം ദാരിദ്രത്തിലായ കർഷകർ പണം മണക്കിനൽകാത്തത്തിൽ അത് ഹമഹത്യ വക്കിലാണെന്ന് യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സന്തോഷ് കുഴിവേലി ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസ്താവിച്ചു.