Advertisment

എസ്‌എസ്‌ഐ കൊലക്കേസ് പ്രതികള്‍ക്ക് ഐഎസ് ബന്ധം; ഇവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കുറിപ്പിൽ ഐഎസ് ബന്ധത്തിന്റെ സൂചന

New Update

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക് പോസ്റ്റില്‍ എസ്‌എസ്‌ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കുറിപ്പിലാണു തീവ്രവാദബന്ധത്തിന്‍റെ സൂചനയുള്ളത്.

Advertisment

publive-image

കുറിപ്പില്‍ തമിഴ്നാട് നാഷനല്‍ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാകുന്നുണ്ടെന്നു പോലീസ് പറയുന്നു. പ്രതികള്‍ സൂക്ഷിക്കാനേല്‍പിച്ച ബാഗ് കസ്റ്റഡിയില്‍ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്‍റെ വീട്ടില്‍നിന്നു കണ്ടെത്തി. ഈ ബാഗില്‍നിന്നാണു കുറിപ്പ് കണ്ടെത്തിയത്. കുറിപ്പില്‍ ഇംഗ്ലീഷില്‍ ഐഎസ്‌ഐ എന്നും രേഖപ്പെടുത്തിയിരുന്നു.

മതത്തിനായി ഇന്ത്യയില്‍ പോരാട്ടം നടത്തും, തലൈവര്‍ കാജാഭായി എന്നതടക്കം മുന്നു വരികളാണു കുറിപ്പിലുള്ളത്. കൂടല്ലൂര്‍ സ്വദേശിയായ കാജഭായിയാണു സംഘത്തിന്‍റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.

Advertisment