Advertisment

കാര്‍ നഗരം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ മമ്മൂട്ടി വാചാലനാകാന്‍ തുടങ്ങി; കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു: ”ഞാന്‍ കാരണം തനിക്ക് എട്ടൊമ്പത് പടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ?’; വാക്കുകളില്‍ കുറ്റബോധത്തിന്റെ നിഴല്‍പാടുകള്‍ വീണിരുന്നു. വേറെ ഏതൊരു നടനാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല; കലൂര്‍ ഡെന്നിസ്

author-image
ഫിലിം ഡസ്ക്
New Update

വര്‍ഷങ്ങളോളം മമ്മൂട്ടിയുമായി പിണങ്ങിയിരുന്നതിനെക്കുറിച്ചും അപ്രതീക്ഷിതമായി മമ്മൂട്ടിയുമായി വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് കലൂര്‍ ഡെന്നിസ്. സുരേഷ് ബാബു പ്രത്യേകം ക്ഷണിച്ചതുകൊണ്ടാണ് മമ്മൂട്ടി പൂജാചടങ്ങിനെത്തിയത്. തിരുവനന്തപുരത്തെ പല സിനിമാക്കാരും അവിടെ ഉണ്ട്. പൂജ കഴിഞ്ഞ് ഒരാളോട് സംസാരിച്ചുനില്‍ക്കുമ്പോഴാണ് പെട്ടെന്ന് മമ്മൂട്ടി എന്നെ കണ്ടത്.

Advertisment

publive-image

അപ്പോള്‍തന്നെ പഴയ പിണക്കത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാതെ മമ്മൂട്ടി അടുത്തേക്ക് വന്നു. ഞങ്ങള്‍ തമ്മിലുള്ള പിണക്കം മാറിയോ എന്നുള്ള അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത്. തെല്ലുനേരം കഴിഞ്ഞ് മമ്മൂട്ടി പുറപ്പെടാനൊരുങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു: ”താന്‍ എറണാകുളത്തേക്കാണെങ്കില്‍ വൈകീട്ട് നമുക്കൊരുമിച്ചു പോകാം…’

അതു കേട്ടപ്പോള്‍ എന്റെ മുഖത്ത് വിസ്മയം പടര്‍ന്നു. വൈകീട്ട് ട്രെയിനില്‍ വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഞാനുടനെ വിളിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്തു.ഡ്രൈവറുണ്ടായിരുന്നെങ്കിലും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു. കാര്‍ നഗരം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ മമ്മൂട്ടി വാചാലനാകാന്‍ തുടങ്ങി. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു: ”ഞാന്‍ കാരണം തനിക്ക് എട്ടൊമ്പത് പടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ?’

വാക്കുകളില്‍ കുറ്റബോധത്തിന്റെ നിഴല്‍പാടുകള്‍ വീണിരുന്നു. വേറെ ഏതൊരു നടനാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല.

നേരില്‍ കാണുമ്പോള്‍ സ്നേഹം നടിച്ച് കെട്ടിപ്പുണര്‍ന്ന് സ്തുതിവചനങ്ങള്‍ ചൊരിഞ്ഞ് കപടനാട്യത്തോടെ അഭിനയിക്കും. മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ല. മനസ്സിലുള്ളത് അപ്പോള്‍ പുറത്തുവരും. അദ്ദേഹം പറഞ്ഞു.

film news kaloor denis
Advertisment