Advertisment

കനകദുര്‍ഗ വിശ്വാസിയല്ല; ഭര്‍തൃവീട്ടിലെ മുറിയില്‍ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയില്‍ ഒരുമിച്ച് കെട്ടിയ നിലയില്‍ കണ്ടെത്തി; സഹോദരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്കും ബിന്ദുവിനുമെതിരെ കനകയുടെ സഹോദരന്‍ ഭരത്ഭൂഷണ്‍. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കനകദുര്‍ഗ വിശ്വാസിയല്ലെന്നും ഭര്‍തൃവീട്ടിലെ മുറിയില്‍ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയില്‍ ഒരുമിച്ച് കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നും ഇവര്‍ ആരോപിച്ചു.

Advertisment

publive-image

കനകദുര്‍ഗയുടെ അമ്മയും സഹോദരനും സി.പി.എമ്മിന്റെയും പൊലീസിന്റെയും ഭീഷണിയിലാണെന്നും കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെങ്കിലും സംരക്ഷണം നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ പറഞ്ഞു. ഭീഷണി തുടര്‍ന്നാല്‍ സി.പി.എം ഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കനകദുര്‍ഗ തീവ്രചിന്താഗതിക്കാരുടെ ആര്‍പ്പോ ആര്‍ത്തവത്തില്‍ എത്തിപ്പെട്ടതും സംശയാസ്പദമാണ്. സിറ്റിംഗിന് ലക്ഷങ്ങള്‍ വേണ്ട വക്കീലുമാരെ സുപ്രീംകോടതിയില്‍ ഹാജരാക്കിയതിന് പിന്നിലാരെന്നത് തെളിയണം.

കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്നത് വ്യാജ പരാതിയാണ്. അയ്യപ്പഭക്തരോടും ഹിന്ദുസമൂഹത്തോടും പരസ്യമായി മാപ്പ് പറഞ്ഞാലേ കനകദുര്‍ഗയെ വീട്ടില്‍ കയറ്റൂ. ശബരിമല ദര്‍ശനത്തില്‍ നിന്ന് കനകദുര്‍ഗയെ പിന്തിരിപ്പിക്കാനുള്ള ശ്രമം കോട്ടയം എസ്.പി ഹരിശങ്കറും സംസ്ഥാന സര്‍ക്കാരുമാണ് പരാജയപ്പെടുത്തിയത്- സഹോദരന്‍ ആരോപിച്ചു.

Advertisment