Advertisment

അന്ത്യം അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് കാനം രാജേന്ദ്രന്‍

New Update

കോഴിക്കോട്: അന്ത്യം അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.എം.മാണിയുടെ മുന്നണി പ്രവേശനമടക്കമുള്ള കാര്യങ്ങളിലാണ് സിപിഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് കാനം മാണിയെ വിമര്‍ശിച്ചത്.

Advertisment

അന്ത്യകുദാശ അടുത്തവരുന്ന പാര്‍ട്ടികളുടെ വെന്‍ിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ല. പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്. ഉത്തരകൊറിയേയും ചൈനയേയും പിന്തുണക്കേണ്ട ആവശ്യം ഇപ്പോള്‍ നമുക്കില്ലെന്നും കാനം വ്യക്തമാക്കി.

publive-image

മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വിജിലന്‍സും പൊലീസും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാര്യമാക്കേണ്ടതില്ല കോടതിയില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടും. മുന്നണി വിട്ടവര്‍ക്ക് തിരിച്ചുവരാം. പക്ഷേ അല്ലാത്തവരെക്കുറിച്ച് ചര്‍ച്ചയില്ല. പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട ബലഹീനത മുന്നണിക്കില്ല. ഇപ്പോള്‍ തന്നെ മുന്നണിക്ക് നല്ല ഭൂരിപക്ഷമുണ്ടെന്നും കാനം പറഞ്ഞു.

ആര്‍ബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി. റിസര്‍വ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍ബിഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചു.

Advertisment