Advertisment

പ്രകൃതിയെ കൂടെക്കൂട്ടിയ വിവാഹം; ക്ഷണക്കത്ത് തൂവാലയിൽ, സമ്മാനം തുണിസഞ്ചിയിൽ, ഒപ്പം വിത്തുകളും

author-image
admin
Updated On
New Update

കാഞ്ചീപുരം: ക്ഷണക്കത്ത് മുതൽ അതിഥികൾക്ക് നൽകുന്ന സമ്മാനങ്ങളിലും പുതുമ തേടുന്നവരാണ് ഇന്നുള്ളവർ. വ്യത്യസ്ഥതമായ രീതിയിൽ മകന്റെ വിവാഹം നടത്തി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കാഞ്ചീപുരത്തെ ഡെപ്യൂട്ടി കലക്ടർ സെൽവമതി.

Advertisment

publive-image

തികച്ചും പരിസ്ഥിതി സൗഹാർദ്ദപരമായ വിവാഹമായിരുന്നു ബാലാജി– ശരണ്യ ദമ്പതികളുടേത്. തൂവാലയിലാണ് ഇവർ ക്ഷണക്കത്ത് അച്ചടിച്ചത്. കത്ത് നൽകാൻ ഉപയോ​ഗിച്ചതും തുണികൊണ്ടുള്ള ഒരു കവറാണ്. ക്ഷണക്കത്ത് പ്രിന്റ് ചെയ്ത തൂവാല വീണ്ടും ഉപയോ​ഗിക്കാനാകും. രണ്ടോ മൂന്നോ തവണ കഴുകിയാൽ അതിലെ അക്ഷരങ്ങളും മാഞ്ഞുപോകും. അതുകൊണ്ട് തന്നെ ആർക്കും അത് വലിച്ചെറിയേണ്ടി വരുന്നില്ല.

സദ്യവിളമ്പുന്ന പാത്രങ്ങൾക്കും ഗ്ലാസുകൾക്കും ഉണ്ടായിരുന്നു പ്രത്യേകത. വിവാഹത്തിന് സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിച്ചത്. കൈ തുടയ്ക്കാൻ ടിഷ്യുവിന് പകരം ചെറിയ തൂവാലകളും നൽകി.

എന്നാൽ, വിവാഹത്തിനെത്തിയ അതിഥികൾക്ക് നൽകിയ സമ്മാനങ്ങൾ ഇതിൽ നിന്ന് വേറിട്ടതായിരുന്നു. തുണികൊണ്ടുള്ള സഞ്ചിയിൽ രണ്ട് വിത്തുകളും ഒരു കോട്ടൻ തൂവാലുമായിരുന്നു സമ്മാനം.

പച്ചക്കറി വിത്തുകളും വേപ്പിന്റെയും തേക്കിന്റെയും വിത്തുകളുമുൾപ്പെടെ രണ്ടായിരത്തോളം വിത്തുകളാണ് വിവാഹത്തിന് വിതരണം ചെയ്തത്. വിത്തുകൾക്ക് പുറമേ അവ എങ്ങനെ നടണമെന്നും കവറിൽ കുറിച്ചിരുന്നു. എല്ലാവരിലും അല്ലെങ്കിലും സ്വന്തം കുടുംബത്തിലെങ്കിലും ഈ കല്യാണം കൊണ്ട് മാറ്റമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സെൽവമതി പറഞ്ഞു.

Advertisment