Advertisment

കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ മരണം: കൊന്നത് പെറ്റമ്മ തന്നെ: കൃത്യം ചെയ്തത് കാമുകനൊപ്പം ജീവിക്കാന്‍: കുഞ്ഞിനെ കടൽ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് ശ്വാസം മുട്ടിച്ച് കൊന്നെന്ന് മൊഴി: അമ്മ അറസ്റ്റിൽ

New Update

കണ്ണൂര്‍: തയ്യിലില്‍ കടപ്പുറത്ത് കടല്‍ഭിത്തിയിലെ പാറകള്‍ക്ക് ഇടയില്‍ ഒരുവയസുകാരന്‍ വിയാനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച്‌ പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയില്‍ എറിഞ്ഞു കളയുകയായിരുന്നു എന്നാണ് മൊഴി. കുറ്റം സമ്മതിച്ചതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ഒരു വയസുകാരന്‍മകനെ കൊന്നത് കാമുകനൊത്ത് ജീവിക്കാനാണ് എന്ന് ശരണ്യ മൊഴി നല്‍കി. തലയ്ക്കടിച്ച്‌ കൊന്നശേഷം മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലും അറസ്റ്റും.

ഇന്നലെ മുതല്‍ കൊല്ലപ്പെട്ട വിയാന്റെ അച്ഛന്‍ പ്രണവും, അമ്മ ശരണ്യയും പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എന്നാല്‍ കസ്റ്റഡിയിലുള്ള ഇരുവരും അവരവരുടെ മൊഴികളില്‍ ഉറച്ച്‌ നില്‍ക്കുകയും മൊഴികളിലെ വൈരുധ്യവും പോലീസിനെ കുഴക്കിയിരുന്നു. വിയാനെ കൊലപ്പെടുത്തിയ രീതി മനസിലാക്കാനും ആരാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്താനുമായിരുന്നു പോലീസ് ശ്രമം.

തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാതെ ഇരുവരും കുറ്റസമ്മതം നടത്താന്‍ തയ്യാറായില്ല. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറഞ്ഞിരുന്നു. ഈ മൊഴികളില്‍ വ്യക്ത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാല്‍ക്കുപ്പിയുമടക്കം ഫോറസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കി.

Advertisment