കണ്ണൂര്‍ : പയ്യാവൂരില്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കി മക്കള്‍ക്ക് നല്‍കിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. സ്വപ്‌ന അനീഷാണ് മരിച്ചത്. വിഷം കഴിച്ച ഇവരുടെ ഇളയ മകന്‍ നേരത്തെ മരിച്ചിരുന്നു. 11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭർത്താവ് ഇസ്രായേലിൽ ആണുള്ളത്. യുവതി പയ്യാവൂരിൽ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു. ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്‌ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്.
പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു.