Advertisment

ഷെറിന്റെ ജയില്‍ ജിവിതം അടിപൊളി ; കുളി കഴിഞ്ഞാല്‍ പൂശാന്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലിയും യാര്‍ഡ്ലി പൗഡറും , വെയില്‍ പോലും കൊള്ളിക്കാതെ പൊന്നു പോലെ നോക്കി പൊലീസും

New Update

മാവേലിക്കര കാരണവർ വധക്കേസ് പ്രതി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിൻ രണ്ടു വർഷം മുൻപുവരെ തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കും. ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കും. ഇതു സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയായ ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു.

Advertisment

publive-image

എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നൽകി. അന്വേഷണം നടത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം നടപടി റിപ്പോർട്ട് മുകളിലോട്ടു പോയി. ശിക്ഷാ നടപടിയുടെ ഭാഗമായി ഷെറിനെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ ഫോൺ വിളിയുടെ പേരിലായിരുന്നില്ലെന്നു മാത്രം.

ഒപ്പം ഒത്താശ ചെയ്തവർക്കു കിട്ടിയതാണു ശിക്ഷ. ആ മൂന്നു പേരെ മാറ്റിയതു മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പൂജപ്പുര വനിതാ ഓപ്പൺ ജയിലിലേക്കാണ്. വിയ്യൂരിൽ ഷെറിനു കഠിനജോലിയൊന്നും പറ്റില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഇപ്പോൾ ഒരു കുട അനുവദിച്ചിട്ടുണ്ട്. ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണിത്. ജയിൽ അടുക്കളയിൽ ജോലിയും നൽകി. എന്നാൽ, ഇപ്പോൾ വനിതാ ഓപ്പൺ ജയിലിൽ ഇവരെ എത്തിക്കണമെന്നാണു ചില ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ വാശി. അതിനാൽ വിയ്യൂരിൽ ഇവർ പ്രശ്നക്കാരി എന്നു വരുത്തി മാറ്റാനാണു ശ്രമം. ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരി ഷെറിനാണ്.

ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവിശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിയാക്കാനായി സന്ദർശകർ എത്താറുണ്ടന്നെും ചില വനിത വാർഡന്മാർ രഹസ്യമായി സമ്മതിക്കുന്നു. കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്ലിയും യാർഡ്സി പൗഡറും പൂശി നടക്കും. അങ്ങനെ അടിപൊളിയാണ് ജീവിതം.

പരോൾ കാലാവധി തീർന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥർ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിർധനയായ തടവുകാരിക്ക് ഇപ്പോൾ ഒരു വർഷത്തേക്കു പരോൾ നിഷേധിച്ചിരിക്കുകയാണെന്നുമറിയുക. വിഐപി തടവുകാർക്ക് പ്രത്യേക അടുക്കള, ഭക്ഷണം ജയിലിലെ അടുക്കളയിൽ ജോലി ചെയ്യുന്ന ചില തടവുകാർ ജീവനക്കാരുടെ മൗനാനുവാദത്തോടെ പ്രമുഖരുടെ സെല്ലുകളിൽ ഭക്ഷണമെത്തിക്കും. ഇത്തരം പ്രമുഖർക്കു മറ്റു തടവുകാർക്കൊപ്പം പോയി ഭക്ഷണത്തിനു ക്യൂ നിൽക്കേണ്ട. ലഭിക്കുന്ന ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതുമാകും.

ശിക്ഷാത്തടവുകാരുടെ സെല്ലുകൾക്കുള്ളിൽ ഒരുവശത്തു ക്ലോസറ്റ് ഉണ്ടാകും. രാത്രിയിൽ അത്യാവശ്യം ഉണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്. പക്ഷേ, സെലിബ്രിറ്റി തടവുകാരുടെ സെല്ലുകളിൽ ഈ ക്ലോസറ്റ് ഉപയോഗിക്കുന്നത് അടുക്കളയായിട്ടാണ്. ക്ലോസറ്റ് നിർമിക്കാൻ ഉയർത്തിക്കെട്ടിയ ഭിത്തിയുടെ ഒരുഭാഗം വൃത്തിയാക്കിയെടുത്ത് അവിടം അടുക്കളയാക്കി മാറ്റുകയാണ്.

2009 നവംബര്് എട്ടിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ (66) കൊല്ലപ്പെടുന്നത്. കേസിൽ കാരണവരുടെ മരുമകൾ ഷെറിൻ, കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലയിൽ ബാസിത് അലി, എറണാകുളം കുറ്റിക്കാട്ടുകര നിധിൻ നിലയം നിധിൻ, കൊടുങ്ങല്ലൂർ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കിൽ ഷാനു റഷീദ് എന്നിവരാണു പ്രതികൾ. കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.

മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതിനെ തുടർന്ന് മരുമകൾ ഷെറിൻ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ 2010ലാണ് കോടതി ഷെറിൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. തുടർന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് അയച്ച ഷെറിന്റെ ജയിൽ വാസം ഏറെ വിവാദമായിരുന്നു. ജയിൽ കുട പിടിക്കാതെ നടക്കാൻ പോലും ഷെറിനു കഴിയില്ലായിരുന്നു. തുടർന്ന് പൊലീസുകാർ ഷെറിനു കുട പിടിച്ചു കൊടുക്കുന്ന സംഭവം ഫോട്ടോ സഹിതം പുറത്തു വന്നിരുന്നു. ഇത് വിവാദമായതോടെ ഷെറിനെ അട്ടക്കുളങ്ങരയിൽ നിന്നും വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.

Advertisment