അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
ജിദ്ദ: മൂന്ന് വർഷത്തെ ഇടവേളക്കും അതിലേറെ കനത്ത നൈരാശ്യത്തിനും ആശങ്കകൾക്കും വിരാമമിട്ടു കൊണ്ട് കരിപ്പൂർ വിമാനത്താവളം ഗതകാല പ്രതാപത്തിലേയ്ക്ക് തിരികെ പറക്കുകയായി. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭം വിളിച്ചറിയിച്ചു കൊണ്ട് സൗദി അറേബ്യൻ എയർലൈൻസ് കരിപ്പൂരിന്റെ മണ്ണിൽ മുത്തമിടാൻ വീണ്ടും എത്തുകയാണ് - ആദ്യ ട്രിപ്പ് ജിദ്ദയിൽ നിന്ന് ഡിസംബർ അഞ്ചിനും റിയാദിൽ നിന്ന് ഡിസംബർ ഏഴിനും.
Advertisment
ജിദ്ദയിൽ നിന്നുള്ള നോൺ സ്റ്റോപ്പ് സൗദിയ സർവീസുകൾ തിങ്കൾ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ഉണ്ടാവുക. പുലർച്ചെ 03 :15 ന് പുറപ്പെട്ട് രാവിലെ 11 :10 ന് കരിപ്പൂരിൽ ഇറങ്ങുന്ന വിമാനം ഉച്ചയ്ക്ക് 01: 10 ന് അവിടെ നിന്ന് പുറപ്പെട്ട് വൈകീട്ട് 4 :40 ന് ജിദ്ദയിൽ തിരിച്ചെത്തും. റിയാദിൽ നിന്നുള്ള സർവീസുകൾ വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിലുമാണ്. പുലർച്ചെ 04 :05 ന് പുറപ്പെട്ട് രാവിലെ 10 :5 0 ന് കരിപ്പൂരിൽ ഇറങ്ങുന്ന വിമാനം ഉച്ചയ്ക്ക് 01: 10 ന് അവിടെ നിന്ന് പുറപ്പെട്ട് വൈകീട്ട് 15 :45 ന് റിയാദിൽ തിരിച്ചെത്തും.
എ.330 ഇനത്തില്‍ പെട്ട വിമാഞങ്ങളാണ് കരിപ്പൂരില്‍ സർവീസുകൾക്കുണ്ടാവുക. ആഴ്ചയിൽ മൊത്തം ഏഴു സർവീസുകൾ കരിപ്പൂരിലേക്ക് ഏർപ്പെടുത്തി കൊണ്ട് സൗദിയ എയർലൈൻസ് മലബാറിലെ യാത്രക്കാർക്ക് ആശയും ആവേശവുമാകുന്നത്. ഇത് കരിപ്പൂരിൽ മുമ്പ് സർവീസ് നടത്തിയിരുന്ന മറ്റു വിദേശ വിമാന കമ്പനികൾക്ക് പ്രചോദനമാകും.
വലിയ വിമാനങ്ങൾ സർവീസ് പുരാരംഭിക്കുന്ന ദിവസം ആഘോഷപൂർണമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഇക്കാര്യത്തിൽ ജനകീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചു സജീവ രംഗത്തുള്ള മലബാർ ഡെവലൊപ്മെന്റ് ഫോറം. അതിനിടെ, സാമൂഹ്യ മാധ്യമങ്ങളിൽ കരിപ്പൂരിന് പഴയ പ്രതാപം തിരിച്ചു ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവ ചർച്ചകളും പൊടിപൊടിക്കുകയാണ്.