Advertisment

ഗോവയിൽ കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവച്ച പത്തു കോൺഗ്രസ് അംഗങ്ങളും ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർ‌ന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: ഗോവയിൽ കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവച്ച പത്തു കോൺഗ്രസ് അംഗങ്ങളും ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർ‌ന്നു. ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പത്ത് എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നത്. ന്യൂഡൽഹിയിൽ ബി.ജെ.പി പാർട്ടി ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്.

Advertisment

publive-image

ഗോവ നിയമസഭയിൽ കോൺഗ്രസിനെ ആകെയുള്ള 15 എം.എൽ.മാരിൽ 10 പേരാണ് ബി.ജെ.പി.യിലേക്ക് പോയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് 10 പേരും നിയമസഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയത്. ബാബു കാവ്‌ലേക്കര്‍, ബാബുഷ് മൊൺസെറാട്ട് ,ജെനിഫർ മോൺസെറാട്ട്, ടോണി ഫെർണാണ്ടസ്, ഫ്രാൻസിസ് സിൽ‌വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ, വിൽ‌ഫ്രഡ് ഡി‌.എസ്‌.എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് എംഎൽഎമാർ.

ഇന്നലെ രാത്രി 7.30ഓടെ നിയമസഭാ മന്ദിരത്തിലെത്തിയാണ് സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയും നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. 10 പേർ കൂടി ബി.ജെ.പിയിലേക്ക് പോകുന്നതോടെ സഭയിൽ കോൺഗ്രസിന് ആകെയുള്ള അംഗബലം അഞ്ചായി കുറയും.

Advertisment