New Update
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി. ചിദംബരം ചട്ടം ലംഘിച്ച് ഐ.എന്‍.എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തുവെന്നതാണ് പി.ചിദംബരത്തിനെതിരായ കേസ്. ഐ.എന്‍.എക്സ് മീഡിയ ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് . കേസിൽ ഇന്ദ്രാണി മുഖർജി എൻഫോഴ്സ്മന്റിന് നൽകിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്.
മകന്‍ കാര്‍ത്തി ചിദംബരത്തെ സഹായിക്കാന്‍ പി.ചിദംബരം ആവശ്യപ്പെട്ടുവെന്ന് ഇന്ദ്രാണി മുഖര്‍ജി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. മൊഴി ഇപ്രകാരമാണ് പീറ്റര്‍ മുഖര്‍ജിയോടാണ് ചിദംബരം മകനെ സഹായിക്കാൻ ആവശ്യപ്പെട്ടത് .
ഇതിന് പ്രത്യുപകാരമായി പീറ്റര്‍ മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി നല്‍കാമെന്ന് ചിദംബരം അറിയിച്ചതായി ഇന്ദ്രാണി കൂട്ടിച്ചേര്‍ത്തു.
ഐ.എന്‍.എക്സ് മീഡിയക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മകന്റെ വ്യവസായത്തിന് സഹായം നല്‍കണമെന്നാണ് ചിദംബരം പറഞ്ഞതെന്നും ഇന്ദ്രാണി മൊഴിയില്‍ വ്യക്തമാക്കുന്നു.