Advertisment

ജോലിക്കായുള്ള പഠനത്തിനിടെ എരിഞ്ഞു തീര്‍ന്ന കവിത കുടുംബത്തിന്റെ സ്വപ്‌നം : അജിന്റെ ശല്യം മൂലം മൊബൈല്‍ സ്വിച്ചോഫാക്കി വച്ചിട്ടും ദിവസങ്ങളേറെയായി : പ്രണയപ്പകയില്‍ ഒടുങ്ങിയ കവിതയുടെ ജീവിതം ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവല്ല : യുവാവ് പെട്രോളൊഴിച്ച് കത്തിച്ച അയിരൂർ ചരുവിൽ കിഴക്കേതിൽ വിജയ കുമാറിന്റെ മകൾ കവിത കുടുംബത്തിന്റെ സ്വപ്‌നമായിരുന്നു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് തിരുവല്ല സെന്ററിലെ മെഡിക്കൽ ഇമേജിംഗ് ടെക്നോളജി വിദ്യാർത്ഥിയായ കവിതയും കുടുംബവും ചുമത്ര വാഴപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.

Advertisment

publive-image

സഹോദരി വിദ്യ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ്ആശുപത്രിയിൽ നഴ്‌സായിയിരുന്നു. ഇരുവർക്കും പഠിക്കാനും ജോലിക്ക് പോകാനുമുള്ള സൗകര്യാർത്ഥം ചുമത്രയിൽ വീട് വാടകയ്‌ക്കെടുത്തത്.

ചെറിയ ജോലികൾ ചെയ്താണ് അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. മൂത്ത സഹോദരി വീണ വിവാഹിതയാണ്. കുവൈറ്റിൽ ജോലി ചെയ്യുന്ന വീണ ഇളയ സഹോദരിക്കുണ്ടായ ദാരുണ സംഭവം അറിഞ്ഞു നാട്ടിൽ എത്തിയിരുന്നു.

publive-image

പ്രതീക്ഷയിലായിരുന്നു കുടുംബം. അജിൻ റെജി മാത്യുവിന്റെ നിരന്തര ശല്യം കാരണം കവിത മൊബൈൽഫോൺ സ്വിച്ച് ഓഫാക്കി വച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

Advertisment