Advertisment

ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ കേഡല്‍ പറഞ്ഞത് 'എനിക്ക് ജീവിക്കണം' എന്ന്‌. മരുന്നുകളോട് പ്രതികരിക്കുന്നില്ല, വെള്ളിയാഴ്ച മുതല്‍ ന്യുമോണിയയും. ചികിത്സ തുടരുന്നത് വെന്റിലേറ്ററിന്റെ സഹായത്താല്‍. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊന്നകേസിലെ പ്രതി ജീന്‍സണ്‍ രാജയുടെ നില അതീവഗുരുതരം

New Update

തിരുവനന്തപുരം : നന്തന്‍കോട് കൊലപാതക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ ഭക്ഷണ൦ കഴിക്കുന്നതിനിടയ്ക്ക് അപസ്മാരം ഉണ്ടായതോടെ ഭക്ഷണ പദാര്‍ഥം ശ്വാസകോശത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേഡലിനെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

കേഡലിന്റെ ചികിത്സയെ സംബന്ധിച്ച് മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേഡലിന് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് നേരിയ തോതില്‍ മാത്രമാണ് പ്രതികരിക്കുന്നില്ല. ഇതിനിടയില്‍ വെള്ളിയാഴ്ച പ്രതിക്ക് ന്യുമോണിയ കൂടി ബാധിച്ചു. ഇതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി.

ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ തനിക്ക് ജീവിക്കണം എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കേഡലിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്.

നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് തുടര്‍ ചികിത്സ നടക്കുന്നത്. ഇത് തുടരുവാനും യോഗം തീരുമാനിച്ചു. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും. കേഡലിന്റെ രോഗവിവരം മെഡിക്കല്‍ കോളേജ് പബ്ലിക് റിലേഷന്‍സ് വിഭാഗം പത്രക്കുറിപ്പ് വഴി മാധ്യമങ്ങളെ അറിയിക്കുന്നുണ്ട്.

നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേഡല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്.

Advertisment