Advertisment

അമ്മ കാമുകനൊപ്പം പോയി. അതില്‍ മനംനൊന്ത് ഇളയകുട്ടിയെ വിഷം നല്‍കി കൊലപ്പെടുത്തി അച്ഛനും ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം അമയന്നൂരിലെ വീട്ടില്‍ 18 കാരന്‍ തനിച്ചായി ! അമ്മയുടെ അപഥസഞ്ചാരം ദുരന്തമായപ്പോള്‍  

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ഒരു വീട്ടമ്മയുടെ അപഥസഞ്ചാരത്തില്‍ ഒരു കുടുംബം തകര്‍ന്നുപോയ ദുരന്ത കഥയാണ്‌ അയര്‍ക്കുന്നം അമയന്നൂര്‍ പൂതി അയ്യന്‍കുന്നേല്‍ കുടുംബത്തിന്റേത്.  അച്ഛനും അമ്മയും രണ്ടു മക്കളുമായി സന്തോഷമായി ജീവിച്ചിരുന്ന ഈ വീട്ടിലിപ്പോള്‍ 18 കാരനായ ഹരീഷ് എന്ന കൌമാരക്കാരന്‍ ഒറ്റയ്ക്കാണ്.

Advertisment

ഹരീഷിന്റെ അമ്മ കഴിഞ്ഞ ഏപ്രിലില്‍ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുപോയി കാമുകനൊപ്പം താമസം തുടങ്ങി. അതില്‍ മനംനൊന്ത് അച്ഛന്‍ രാജേഷ് (43) സഹോദരന്‍ രൂപേഷിന് (11) വിഷം കൊടുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഇതോടെ വീട്ടിലിപ്പോള്‍ ഹരീഷ് ഒറ്റയ്ക്കായി.

publive-image

ബുധനാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രി പാലില്‍ വിഷം കലക്കി ഇളയകുട്ടി രൂപേഷിന് നല്‍കിയ ശേഷം രാജേഷും വിഷം കലക്കിയ പാല്‍ കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.  ഈ സമയം മൂത്തമകന്‍ ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഹരീഷ് വീട്ടിലെത്തി കതകില്‍ മുട്ടിയിട്ടും അച്ഛനും സഹോദരനും വാതില്‍ തുറന്നില്ല. ഇരുവരും ഉറങ്ങിക്കാണുമെന്ന് കരുതി ഹരീഷ് വരാന്തയില്‍ കിടന്നുറങ്ങി.

ഇന്നലെ രാവിലെ എഴുന്നേറ്റ് വീണ്ടും കതകില്‍ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോഴാണ് ഹരീഷ് അയല്‍ക്കാരെ വിവരം അറിയിക്കുന്നത്.  തുടര്‍ന്ന്‍ അയല്‍ക്കാര്‍ വീട് തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണുന്നത്. മൃതദേഹത്തിനരികില്‍ വിഷം കലര്‍ത്തിയ പാല്‍ ഗ്ലാസുകള്‍ കണ്ടതോടെയാണ് ആത്മഹത്യയാണെന്ന് മനസിലാക്കിയത്.

ഭാര്യ വീടുവിട്ട് കാമുകനൊപ്പം പോയത് മുതല്‍ രാജേഷ് നിരാശയിലായിരുന്നു. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മടക്കിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ രാജേഷും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

Advertisment