Advertisment

ഇബ്‌റാഹിം സുബ്ഹാന്‍ - ഊര്‍ജ്ജ പരിപാലന രംഗത്തെ ആഗോള മലയാളി സാന്നിധ്യം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ലോകത്തെ ഊര്‍ജ്ജമന്ത്രിമാരുടെ ഏറ്റവും വലിയ കൂട്ടായ്മ റിയാദ്അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസ്ഥനാണ് പെരിന്തല്‍മണ്ണ സ്വദേ ശിയായഇബ്‌റാഹിം സുബ്ഹാന്‍.

Advertisment

പരേതനായ ജില്ലാ പഞ്ചായത്തംഗംആര്‍.എം.അബ്ദുള്‍സുബ്ഹാന്‍-ഖദീജ ദമ്പതികളുടെ ആറാമത്തെ മകന്‍. കോണ്‍ഗ്രസ്സ്നേതാവ് സി.കെ.സാദിരികോയ മകള്‍ ഷാജിനയാണ് ഭാര്യ. മക്കള്‍ അവൈസ്,അമല്‍.

publive-image

പെരിന്തല്‍മണ്ണ ഹൈസ്‌കൂള്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്.കോളേജ്എന്നിവിടങ്ങളില്‍ പഠനം. ഇറ്റലി, റഷ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഊര്‍ജ്ജഉച്ചകോടികളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

കോളേജുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഉര്‍ജ്ജ വിഷയകമായുള്ള അവതരണത്തിന് ക്ഷണിക്കപ്പെടാറുണ്ട്. സമാധാന ജീവിതശാസ്ത്രം ഭാവി സുരക്ഷക്ക് ആവശ്യമാണെന്നും, ഇന്നത്തെയുവാക്കളുടെയും കുട്ടികളുടേതുമാണ് നാളത്തെ കേരളമെന്നും ഇബ്‌റാ ഹിംസുബ്ഹാന്‍ നിരീക്ഷിക്കുന്നു.

മുഖവുരകള്‍ ആവശ്യമില്ലാത്ത ഈ ധിഷണാശാലിനവലോകത്തെ ഊര്‍ജ്ജ ഉല്‍പാദന വിനിമയ രൂപത്തെ മുന്‍നിര്‍ത്തി സംസാരിക്കുന്നു. ഊര്‍ജ്ജഭാവിഊര്‍ജ്ജ വൈവിധ്യവത്ക്കരണത്തിന്റെ അനന്ത സാധ്യതകള്‍ഉപയോഗപ്പെടുത്തുന്നതാണ് ആധുനിക വികസിത രാജ്യങ്ങളില്‍ പുരോ ഗതിയുടെഘടകം.

സമഗ്രമായ ഒരു ഊര്‍ജ്ജ നയം ഇന്ത്യക്കുണ്ടാകണം. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ആര്‍ക്കും തര്‍ക്കമില്ലാത്തൊരു കാര്യം ഇന്നത്തെ ഊര്‍ജ്ജ വ്യവസ്ഥ നാളേക്കുകൂടി സുസ്ഥിരമായിരിക്കില്ല എന്നതാണ്.

ആധുനികലോകത്തെ ഊര്‍ജ്ജ നിക്ഷേപം തീര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ഊര്‍ജ്ജസ്രോതസ്സുകളുടെയും വിഭവങ്ങളു ടെയും വില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഈ ലഭ്യതക്കുറവ് കടുത്ത മത്സരത്തിലേക്കും ബലപ്രയോഗത്തിലേക്കും രാജ്യങ്ങളെനയി ക്കാന്‍ ഇടയുണ്ട്.

രാജ്യത്തിന്റെ സിരകളില്‍ ഊര്‍ജ്ജത്തിന്റെ പങ്ക് അനി ഷേധ്യമാണ്. വിദ്യാര്‍ത്ഥിത്വത്തില്‍ നിന്ന് ഉദ്യോഗത്തിലേക്ക് 1992-ലാണ് പ്രവാസത്തിലേക്ക് പറന്നത്. ആദ്യജോലി റിയാദില്‍ ഇറ്റാലിയന്‍ കമ്പനിയിലെ അക്കൗണ്ടന്റ്.

പിറന്ന നാടിന്റെ ഊഷ്മളതയെ താലോലിച്ചുകൊണ്ട്പ്രവാസം മൂന്നുപതിറ്റാണ്ടിനോടടുക്കുന്നു. മരുഭൂമിയുടെ ഊഷരതയിലും തെളിമയാര്‍ന്ന ഒരു ജീവിതം ഇവിടെയുണ്ട്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരെ വ്യത്യസ്ത രാജ്യക്കാരെ ആതിഥ്യം കൊണ്ട് എങ്ങനെ ചൈതന്യവത്താക്കാമെന്ന് അറബികള്‍ കാണിച്ചു തരുന്നു.

അന്താരാഷ്ട്ര വ്യക്തിത്വങ്ങളും അതുല്യമായ ജീവിതമുഹൂര്‍ത്തങ്ങ ളുംഇബ്‌റാഹിം സുബ്ഹാന്റെ ഔദ്യോഗിക ജീവിതത്തില്‍ മിഴിവേറ്റു നില്‍ക്കുന്നു.

പരിചയവൃന്ദത്തിലെ വ്യക്തികളെല്ലാം രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും വര്‍ത്തമാന ചരിത്രഗതികളെ സ്വാധീനിച്ചവര്‍. മനുഷ്യാദ്ധ്വാനവും സംഘടനാബോധവും കൂട്ടിയിണക്കികൊണ്ടുള്ള ചി ന്താമുദ്ര പതിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

ക്ഷമയോടെയും കാര്യ ഗൗരവത്തോടെയുംസ്ഥിരോത്സാഹത്തോടെയുമാണ് അഹന്തയുടെ സ്പ ര്‍ശമില്ലാത്ത ഈ പ്രതിഭ ശാസ്ത്രനേട്ടത്തെ രാജ്യോപകാരത്തിനായി സമര്‍പ്പിക്കുന്നത്.

അന്താരാഷ്ട്ര എനര്‍ജി ഫോറംസൗദി ഭരണമന്ത്രാലയവും ജീവനക്കാരും തമ്മിലുളള ആത്മബന്ധ മാണ്സൗദി ഊര്‍ജ്ജമന്ത്രാലയത്തിന്റെ മികവ്. കമ്പനി സാരഥി മുതല്‍ താഴെ തട്ടിലുള്ളജീവനക്കാര്‍ വരെ പുതിയ ഗവേഷണത്തിലും പഠനത്തി ലും മുഴുകുന്നു.

publive-image

ലോക ഊര്‍ജ്ജസംവാദ പദ്ധതിയും പരസ്പര ആശ്രി തത്വത്തെ സംബന്ധിച്ച് ഈ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദ പൂര്‍ണമായ ധാരണയുമാണ് ഇന്റര്‍നാഷണല്‍ എനര്‍ജിഫോറത്തില്‍ ഒപ്പിട്ടിട്ടു ള്ള 72 അംഗ രാജ്യങ്ങളുടെ ഏകോപനം സൂചിപ്പിക്കുന്നത്.

ഫോറത്തിലെ ഊര്‍ജ്ജ മന്ത്രിമാരുടെ ദ്വിവത്സര സമ്മേളനമാണ് ലോകത്തിലെ ഏറ്റവുംമികച്ച ഊര്‍ജ്ജ സംഘാടനം. ഈ ഇടപെടലിന്റെ വ്യാപ്തിയും ശക്തിയുംകാണിക്കുന്നത് സൗദി അന്താരാഷ്ട്ര എനര്‍ജി ഫോറത്തിന്റെ നിഷ്പക്ഷ തക്ക്തെളിവാണ്.

സൗദി തലസ്ഥാനമായ റിയാദിലെ ഒരു പ്രാദേശിക ആസൂത്രണസ്ഥിരം സമിതിയാണ് അന്താരാഷ്ട്ര എനര്‍ജി ഫോറത്തെ പ്രോത്സാഹിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും.ഇന്ത്യയും ഊര്‍ജ്ജ മേഖലയും സഹസ്രാബ്ദങ്ങളായി നാം പരിപാലിച്ചു വളര്‍ത്തിയ ഊര്‍ജ്ജ തനി മയുണ്ട്ഭാരതത്തിന്.

കാലോചിതമായ അറിവും സാങ്കേതിക വിദ്യയും ഉള്‍ക്കൊണ്ട്അതിനെ വികസിപ്പിക്കാനുള്ള ശ്രമം മാത്രമേ ഭരണാധികാരികള്‍ കാണിക്കേണ്ടതുള്ളു.കൃഷിയും പരിസ്ഥിതിയും സാമൂഹ്യ സംരംഭങ്ങളുടെ വിപുലമായ ശൃംഖലയും ഉപയോഗപ്പെടുത്തി ഊര്‍ജ്ജ വളര്‍ച്ചക്കായി കരുതല്‍ നിക്ഷേപം നടത്തണം.

ഫലപ്രദമായരീതിയില്‍ ചര്‍ച്ചക ളും പദ്ധതികളും മുന്നോട്ടു വെക്കുകയാണെങ്കില്‍ ഇന്ത്യ ഏറ്റവുംവലിയ ഊര്‍ജ്ജ സമ്പന്ന രാഷ്ട്രമാകും.

ശക്തമായ ഇടപെടലുകള്‍ക്കും ദീര്‍ഘദൃഷ്ടിയുളള ആശയങ്ങള്‍ക്കും പ്രാധാന്യമുള്ള ഗൃഹപാഠം ഊര്‍ജ്ജ കാര്യത്തില്‍ആവശ്യമായി വരും.സൗരോര്‍ജ്ജ മേഖല അനന്ത സാധ്യതയുള്ളതും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ഉണ്ടാക്കാത്തതുമാണ്.

ഇതൊരു ദീര്‍ഘകാല സ്വപ്ന മായിരിക്കണം. സുസ്ഥിരഊര്‍ജ്ജഭാവിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴെ തുടങ്ങണം. ഏറ്റവും സമൃദ്ധമായിഇവിടെ ഉള്ളത് സൗരോര്‍ജ്ജം തന്നെ യാണ്.ആസൂത്രണവും പഠന നിലവാരവുംഅന്താരാഷ്ട്ര തലത്തില്‍ ദ്രുതഗതിയില്‍ മുന്നേറാന്‍ കഴിവുള്ളവിദ്യാര്‍ത്ഥി യുവജനങ്ങള്‍ കേരളത്തിലുണ്ട്.

പക്ഷെ സാഹചര്യങ്ങള്‍ക്ക നുസരിച്ച് അവരെരൂപപ്പെടുത്തുകയോ നയിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. മനുഷ്യ വിഭവശേഷിശരിയായ അര്‍ത്ഥത്തില്‍ വിനിയോഗിക്കാന്‍ കിടയറ്റ നൈപുണ്യനയം വേണം.

വിചാരമതികള്‍ക്കേ ഭാവി കേരളത്തെ രൂപവത്ക്കരിക്കാനാകു. അതിശയകരമായ ബുദ്ധിശക്തിയും ചടുലമായ വ്യക്തിത്വവുമുള്ളവരെയാണ് ഊര്‍ജ്ജ മേഖലക്കാവശ്യം. രാജ്യത്തിന്റെ സര്‍വ്വ പ്രതീക്ഷകളും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി യുവജനങ്ങളിലാണ്.

വിദ്യാഭ്യാസ ആസൂത്രണത്തിലും പഠന നിലവാര ത്തിലും ഇത്പ്രതിഫലിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

മാലിന്യത്തില്‍നിന്നും വിമോചനംനമ്മുടെ നാടിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന സാമൂഹിക നീതിയും വൈവിധ്യതയും ഉറപ്പാക്കുന്ന സുസ്ഥിരമായ ഒരു വികസനക്രമത്തി നുള്ള അന്വേഷണങ്ങള്‍ പൊതുചര്‍ച്ചക്കും അവലോകനത്തിനുമായി സമ ര്‍പ്പിക്കപ്പെടണം. നാംഅഭിമുഖീകരിക്കുന്ന പ്രധാന വികസന വെല്ലുവിളി മാലിന്യ പ്രശ്‌നമാണ്.

പൊതുശുചിത്വത്തില്‍ കേരളം ലോകത്തിനുമുമ്പില്‍ നാണിച്ചു നില്‍ക്കേണ്ടഗതികേടാണ്. പ്രകൃതി ശോഷണത്തിന്റെയും മലി നീകരണത്തിന്റെയും സാംക്രമികരോഗങ്ങളുടെയും അന്ധാളിപ്പിക്കുന്നഅന്തരീക്ഷത്തിലാണ് നാം ഉള്ളത്.

പൊതുജനാരോഗ്യം മെച്ചപ്പെടുത്താ നും ഉയര്‍ന്ന ജീവിതനിലവാരം സാധ്യമാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷംസൃഷ്ടിക്കപ്പെടണം.

ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്മാലിന്യസംസ്‌കരണം. ലോകത്തേക്ക് സമൂഹത്തെ നയിക്കാ നുള്ള മാര്‍ഗ്ഗങ്ങളുംഉപകരണങ്ങളും അനുദിനം കണ്ടുപിടിച്ചുകൊണ്ടേയി രിക്കുമ്പോഴും പ്രകൃതിപരിസ്ഥിതിപരിപാലനത്തില്‍ നാം പരാജിതരാണ്.

publive-image

മാലിന്യം അസഹനീയമായി മാറുന്ന ഇന്ത്യയില്‍ മാലിന്യം ഒരുസമ്പത്തായും ഊര്‍ജ്ജോത്പാദന സ്രോതസ്സായും മാറ്റണം. പല യൂറോ പ്യന്‍അറബ് രാജ്യങ്ങളിലും ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ വിദഗ്ധ പഠനങ്ങള്‍പുരോഗമിക്കുകയാണ്.

ഊര്‍ജ്ജ പ്രതിസന്ധി വളരുന്നതോ ടൊപ്പം തന്നെവളര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും. പ്രവാസികളോട് ഒരു നിമിഷംപ്രവാസം അതെത്ര പ്രയാസമുള്ളതാണെങ്കിലും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയിലും വികാസത്തിലും പ്രവാസത്തിന്റെ സംഭാവന ചെറുതല്ല.

കുടുംബത്തിനും നാടിനും വേണ്ടി കഷ്ടതയനുഭവിക്കുന്നവരാണ് പ്രവാസികള്‍.ജീവിതത്തിന്റെ നല്ല നിമിഷങ്ങളാണ് പ്രവാസികള്‍ മരുഭൂമി യില്‍ ഹോമിക്കുന്നത്. ഈസമര്‍പ്പണത്തിനിടക്ക് സമ്പാദ്യത്തിലെ വളരെ ചെറിയ വിഹിതമെങ്കിലും സ്വന്തത്തിനായി മാറ്റി വെക്കണം.

വരവിനനു സരിച്ചു മാത്രം ചെലവു നിയന്ത്രിക്കാന്‍ കുടുംബത്തോടുപറയണം.സ്വന്തം ജീവിതാനുഭവത്തെ മുന്‍നിര്‍ത്തി മനസ് പാകപ്പെടുത്തിയവരാണ്പ്രവാസികള്‍.

എല്ലാവിഭാഗം ജനങ്ങളുമായും ഇടപഴകി ഒരു ആഗോളവ്യക്തിത്വം നേടിയെടുക്കാനും ആര്‍ക്കും ദ്രോഹമുണ്ടാക്കാതെ സമാധാനപരമായിജീവിക്കാനും ശീലിച്ചവരാണ് പ്രവാസികള്‍. നല്ല കാഴ് ചകളും നല്ല സന്ദര്‍ഭങ്ങളുംനിറഞ്ഞതാണ് പ്രവാസം.

Advertisment