Advertisment

ടാറ്റ മോട്ടോഴ്സ് സിഇഒയ്ക്കു കേടായ പുതിയ വണ്ടി മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് കത്തയച്ചു

author-image
admin
New Update

ടാറ്റ മോട്ടോഴ്സ് സിഇഒയ്ക്കു കേടായ പുതിയ വണ്ടി തിരികെ കൊടുക്കാൻ തീരുമാനമെടുത്ത് ഉപഭോക്താവ് കത്തയച്ചു. രാമപുരം സ്വദേശി ജോൺ മൈക്കിൾ ആണ് തന്റെ കേടായ പുതിയ വാഹനം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

publive-image

ടാറ്റാ ടിയാഗ ജോൺ മൈക്കിൾ 2018 മാർച്ച് 5 ന് കോട്ടയം എംകെ മോട്ടോഴ്സിൽനിന്നും വാങ്ങിയപ്പോൾ

ജോണിന്റെ കത്ത്;

ടാറ്റ മോട്ടോഴ്സ് സിഇഒ ഗ്യൂണ്ടർ ബൂഷ്കെ അവറുകൾക്ക്,

സർ,

അങ്ങേയ്ക്ക് എന്റെ പ്രണാമം. ഇത്തരമൊരു കത്ത് അങ്ങേയ്ക്ക് എഴുതേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ ഞാൻ ടാറ്റാ കുടുംബത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഉടമയാണ്.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചു ഒരു വാഹനം സ്വന്തമാക്കുക എന്നത് എനിക്ക് ഒരു സ്വപ്നവും ആഗ്രഹവുമായിരുന്നു. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചർച്ച ചെയ്തു. പലരും പല വാഹനങ്ങൾ നിർദ്ദേശിച്ചു. ആരും തന്നെ ടാറ്റായുടെ നിർദ്ദേശിക്കുകയുണ്ടായില്ല. നിരവധി വാഹനങ്ങളുടെ റിവ്യൂ ഞാൻ ഓൺലൈനിലും മറ്റും വായിച്ചു. എല്ലാവരുടെയും നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് ടാറ്റയുടെ ടിയാഗ വാങ്ങിക്കുവാൻ ഞാൻ തീരുമാനിച്ചു.

അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ പലവിധത്തിൽ എന്നെ നിരുൽത്സാഹപ്പെടുത്തി. എന്റെ നാടായ പാലായിൽ ടാറ്റയുടെ സർവീസ് സെന്റർപോലുമില്ലെന്ന കാര്യം എല്ലാവരും ചൂണ്ടിക്കാട്ടി. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്നേഹപൂർവ്വം ഒഴിവാക്കിക്കൊണ്ട് ഞാൻ ടാറ്റയുടെ ടിയാഗ ഓട്ടോമാറ്റിക് കാർ എടുക്കാൻ നിശ്ചയിച്ചു. *സ്വദേശിയായ ഒരു വാഹനമെന്ന നിലയിലും ടാറ്റ എന്ന പേരിലും ഞാൻ വിശ്വസിച്ചു.

നാട്ടിൽനിന്നുമേറെ അകലെയുള്ള *ടാറ്റയുടെ ഡീലർമാരായ എംകെ മോട്ടോഴ്സിനെ സമീപിച്ചു. അവർ വിൽപ്പനാനന്തര സേവനം വാക്കാൽ ഉറപ്പുനൽകി.* ടാറ്റയ്ക്കുവേണ്ടി നൽകിയ ഉറപ്പിനെ ഞാൻ വിശ്വസിച്ചു. സർവീസിനായി എന്റെ വീട്ടിൽ വന്നു വാഹനം എടുത്തുകൊണ്ടു പോകുമെന്നും തിരികെത്തരുമെന്നും ഒക്കെ അവർ വാഗ്ദാനം നൽകി. എല്ലാം ഞാൻ വിശ്വസിച്ചു. കാരണം ടാറ്റയ്ക്കു വേണ്ടിയാണല്ലോ എംകെ മോട്ടോഴ്സ് വാക്കു തരുന്നത്.

*അങ്ങനെ 2018 മാർച്ച് അഞ്ചിന് പറഞ്ഞ പണം നൽകി ടാറ്റയുടെ ടിയാഗ ഞാൻ സ്വന്തമാക്കി.* അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചാണ് വാഹനവുമായി വീട്ടിലെത്തിയത്.

എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചുകൊണ്ട് പിറ്റേന്നു മുതൽ വാഹനത്തിനു ചെറിയ മിസ്സിംഗ് കണ്ടു. പുതിയ വാഹനമായതിനാൽ എന്റെ ഡ്രൈവിംഗ് മൂലമാണെന്ന് ഞാൻ കരുതി. *ഏഴാം തിയതി കമ്പനിയിൽ കംപ്ലെയിന്റ് രജിസ്റ്റർ ചെയ്തു.* അവർ പ്രശ്നമൊന്നുമില്ലെന്നു വിധി എഴുതി. എന്നാൽ ഏപ്രിൽ 17നു ഇതേ പരാതിയോടെ വാഹനം സർവീസിനായി കൊടുത്തു. പരാതിക്ക് പരിഹാരമുണ്ടായില്ല.

തുടർന്ന് എം കെ മോട്ടോഴ്സിന്റെ നിർദ്ദേശപ്രകാരം ഞാൻ ടാറ്റായുടെ അംഗീകൃത സർവീസ് സെന്ററായ ഫോക്കസ് മോട്ടോഴ്സിൽ പരിശോധനക്കായി വാഹനം ഏൽപ്പിച്ചു. *പുതുതായി എടുത്ത എന്റെ വാഹനം എനിക്കു ഉപയോഗിക്കാൻ കഴിയാതെ ഇപ്പോഴും വർക്ക്ഷോപ്പിൽ കിടക്കുകയാണ്.* വീട്ടുകാരും കൂട്ടുകാരും വാഹനത്തെക്കുറിച്ചു ചോദിക്കുമ്പോൾ *ടാറ്റയുടെ വാഹനമെടുത്തതിന്റെ പേരിൽ എനിക്കു തല കുനിക്കേണ്ടി വന്നു.

സർ, നിങ്ങൾ ചോദിച്ച ആറു ലക്ഷത്തിൽപരം രൂപയും അഡീഷണൽ സർവീസ് സ്കീമുകളും ഒക്കെ വാങ്ങിയ എന്റെ അവസ്ഥയാണ് ഇത്. 1900 കിലോമീറ്റർ ഓടിയപ്പോഴേയ്ക്കും ക്ലെച്ചും പ്രഷർ പ്ലേറ്റും മാറിയതായി കമ്പനി അറിയിച്ചു. എന്നിട്ടും പ്രശ്നം മാറിയില്ല. തുടർന്ന് മെയ് 16-ന് വർക്ക്ഷോപ്പിലേയ്ക്ക് മാറ്റി. ഒന്നും ചെയ്യാതെ 25-ന് തിരികെ തന്നു. പരാതി അന്നേ ദിവസം തന്നെ കൊടുത്തു. എന്നാൽ പ്രശ്നമൊഴിവാക്കാൻ അവർ നടപടിയൊന്നുമെടുത്തില്ല. ടാറ്റാ കമ്പനിയ്ക്ക് അയച്ച മെയിലിനും മറുപടി ലഭിച്ചില്ല.

തുടർന്ന് തന്റെ സുഹൃത്തായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം കമ്പനിയിലെ ശിവകുമാർ എന്നയാളുമായി സംസാരിച്ചു. തുടർന്നു അവർ 28-ന് ടെക്‌നീഷ്യനെ അയച്ചു. അവർ വാഹനത്തിനു കുഴപ്പമുണ്ടെന്നു എന്നോട് പറഞ്ഞു. തുടർന്നു ടാറ്റായ്ക്കു മെയിൽ അയയ്ക്കുകയും ഫോൺ വിളിക്കുകയും ചെയ്തു. ഈ നാളുകൾക്കിടയിൽ ടാറ്റയിൽനിന്നോ എംകെ മോട്ടോഴ്സിൽ നിന്നോ ആരും എന്നെ വിളിച്ചില്ലെന്നതും ദുഃഖകരമായി അവശേഷിക്കുകയാണ്.

പിന്നീട് ജൂൺ 2ന് ടെക്നീഷ്യൻ വീണ്ടും വന്നു. അന്നെടുത്ത വീഡിയോ ടാറ്റായ്ക്ക് അയച്ചു നൽകി. ഏഴിനു വന്ന് വാഹനം വീണ്ടും വർക്ക്ഷോപ്പിലേക്ക് മാറ്റി. വ്യൂവൽ പമ്പ് മാറ്റി വച്ചതായി ചോദിച്ചപ്പോൾ പറഞ്ഞു. ഇതേവരെ വാഹനം എനിക്കു ശരിയായ വിധം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. അത് ഇപ്പോഴും വർക്ക്ഷോപ്പിൽ തന്നെ കിടക്കുകയാണ്. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല ഇതേവരെ.

സർ, ഒരു പുതിയ ടാറ്റാ ടിയാഗ വാഹനം വാങ്ങിയിട്ട് എന്റെ കൈയ്യിൽ ഇരുന്നതിനേക്കാൾ കൂടുതൽ സമയം വർക്ക് ഷോപ്പിൽ ആണ് കിടന്നതും ഇപ്പോൾ കിടക്കുന്നതും. എം കെ മോട്ടോഴ്സിലെയും ഫോക്കസ് മോട്ടോഴ്സിലെയും സർവ്വ ടെക്നീഷ്യൻന്മാരും ഓടിച്ചും പരിശോധിച്ചും കഴിഞ്ഞിരിക്കുകയാണ്. സർ, ഈ വാഹനം പുതിയ തെന്നപോലെ ഉപയോഗിക്കാൻ എനിക്കു സാധിക്കുകയില്ല. *ഇതിലും ഭേദം ഞാൻ ഒരു സെക്കന്റ് ഹാൻഡ് വാഹനം* *വാങ്ങിക്കുകയായിരുന്നു നല്ലതെന്നു സുഹൃത്തുകൾ* പറയുന്നു.കൈയ്യിലിരുന്ന പണം നഷ്ടമായതിനു പുറമേ മനസമാധാനവും ടാറ്റായുടെ വാഹനം വാങ്ങിച്ച വകയിൽ നഷ്ടമായിരിക്കുകയാണ്.

മാത്രമല്ല, ഇത്രയും പ്രശ്നം വാങ്ങിയപ്പോൾ തന്നെ ഉണ്ടായ വാഹനം മറ്റൊരാൾക്ക് പിന്നീട് വിൽക്കണമെങ്കിൽ പ്രശ്നങ്ങൾ ഞാൻ മറച്ചു വയ്ക്കണം. എന്നെ വിശ്വസിച്ചു വാഹനം വാങ്ങാൻ വരുന്ന ആരായാലും അത് ചെയ്യാൻ എന്റെ മന:സാക്ഷി അനുവദിക്കുകയില്ല. സർ, അങ്ങ് ഒരു പുതിയ വാഹനം വാങ്ങിക്കഴിഞ്ഞു ഇതേ രീതിയിൽ അനുഭവമുണ്ടായാൽ എന്താവും അവസ്ഥ. ഇന്ത്യയ്ക്കു പുറത്ത് മറ്റൊരു രാജ്യത്താണ് ഈ സംഭവമെങ്കിൽ അങ്ങയുടെ കമ്പനി സംഭവമറിഞ്ഞ ഉടൻ വാഹനം മാറ്റി നൽകുകയില്ലേ? ഒപ്പം നഷ്ടപരിഹാരവും നൽകുമല്ലോ?

സർ, നഷ്ടപരിഹാരമൊന്നും വേണ്ട, പ്രശ്നമുള്ള പുതിയ വണ്ടി പകരം വണ്ടി മാറ്റി നൽകിയാൽ മതി. പണം മുടക്കിയ എനിക്ക് എന്റെ മനസമാധാനം തിരികെ കിട്ടണമെങ്കിൽ അതു മാത്രമാണ് വഴി. ഉപഭോക്താവിന്റെ സംതൃപ്തി ടാറ്റായ്ക്ക് ആവശ്യമല്ലേ? *അല്ലെങ്കിൽ ഞാൻ എന്റെ ജീവിതകാലമത്രയും ടാറ്റയുടെ വാഹനം* *വാങ്ങാൻ തോന്നിയ ആ നിമിഷത്തെ* *പഴിക്കുക തന്നെ* *ചെയ്യും.എന്റെ ഈ* *ദുർവിധി തലമുറകൾ മനസ്സിൽ* *വയ്ക്കുമെന്നതിൽ സംശയമില്ല.*

ഈ കത്ത് എഴുതാൻ ഇടയാക്കിയത് അങ്ങയുടെ കമ്പനിയുടെ നിലപാടാണ്. സത്യത്തിൽ ടാറ്റയുടെ വാഹനം വാങ്ങിച്ചതാണ് ഇതിനെല്ലാം കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഏതായാലും ഇനി ആ വാഹനം വേണ്ട എന്ന തീരുമാനം ഞാൻ സ്വീകരിച്ചു കഴിഞ്ഞു. *വാഹനം മാറ്റി നൽകിയില്ലെങ്കിൽ ഒരു ഉപഭോക്കാവിനുണ്ടായ വിഷമത്തിന്റെ നിത്യ സ്മാരകമെന്ന നിലയിൽ ആ പഴയ കാർ അങ്ങേയ്ക്ക് തന്നെ നൽകാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

കാരണം ഇത്രയധികം രൂപ നൽകിയ വാഹനം ഉപയോഗിക്കാൻ കഴിയാത്തതു വലിയ ദുഃഖം തന്നെയാണ്. സർ, എത്രയോ ആളുകളുടെ പണം കവർച്ചക്കാരും പോക്കറ്റടിക്കാരും കൊണ്ടു പോകുന്നുണ്ട്. അക്കൂട്ടത്തിൽ ടാറ്റ എന്ന വാഹന ഭീമൻ എന്റെ പണം പോക്കറ്റടിച്ചതായി കരുതാനാകും എന്റെ വിധി എന്നു മാത്രം വിശ്വസിച്ചു കൊണ്ട്,

ജോൺ മൈക്കിൾ

കുറിച്ചിയിൽ

രാമപുരം പി ഒ

Advertisment