Advertisment

വൈദികന്‍ പീഡനത്തിനിരയാക്കിയശേഷം സംഭവം പുറത്തറിഞ്ഞാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ

New Update

കോഴിക്കോട്:  തന്നെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ സംഭവം പുറത്തറിഞ്ഞാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ.

Advertisment

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വൈദികന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കുടുംബത്തെയും തന്നെയും നശിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നു വീട്ടമ്മ ചേവായൂര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

publive-image

കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് താമരശേരി രൂപതയുടെ കീഴിലെ ചേവായൂര്‍ പള്ളി വികരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരേ പരാതി നല്‍കിയത്. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പരാതി ഉയര്‍ന്നതോടെ ഇടവക ഭരണത്തില്‍നിന്നു മാറ്റിയ വൈദികനെ ഉപരിപഠനത്തിന് അയച്ചിരിക്കുകയാണ്. 2017 ജൂണ്‍ 15നാണ് പീഡനത്തിന് ഇരയായതെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

പള്ളി വികാരി തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വൈദികന്റെ പീഡനത്തെ കുറിച്ച് ബിഷപ്പിനോടും പരാതിപ്പെട്ടിരുന്നു.

എന്നാല്‍, അതുകൊണ്ട് ഒരു ഫലവുമില്ലാതെ വന്നതോടെയാണ് പോലീസിന് പരാതിനല്‍കാന്‍ തയാറായതെന്നും വീട്ടമ്മ പറയുന്നു. വൈദികനെതിരേ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisment