Advertisment

കേരളാ കോണ്‍ഗ്രസ് തര്‍ക്കം ഹൈക്കമാന്റ് അജണ്ടയിലില്ല. അതിനൊട്ടു നേരവുമില്ല. അങ്ങനൊരു ചര്‍ച്ചയും രാഹുലിന് മുന്നിലെത്തിയില്ല. രാഹുല്‍ വിവരങ്ങള്‍ ആരാഞ്ഞു, പരിഹരിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. കോട്ടയം സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ അവസാനിച്ചതായി മാണിയും. രാവിലത്തെ ചാനല്‍ വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രം 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടല്‍ ഉണ്ടാകില്ല. ഘടകകക്ഷികളിലെ പ്രശ്നങ്ങള്‍ അതാത് കക്ഷികളോ, കേരളത്തില്‍ തന്നെ യു ഡി എഫ് നേതൃത്വമോ തന്നെ പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം.

Advertisment

അതിനിടെ , കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു ഡി എഫിന്റെ സമീപ മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കാതെ നോക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്റ് നല്‍കിയിട്ടുണ്ട്.

publive-image

കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ വീണ്ടും അഭ്യൂഹങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതില്‍ മാണി വിഭാഗത്തിന് അതൃപ്തിയുണ്ട്.  കോട്ടയം സീറ്റിനെ സംബന്ധിച്ച് ഇനി ചര്‍ച്ചയ്ക്കില്ലെന്നും പ്രചരണം ശക്തമാക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മാണി വിഭാഗം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടെങ്കിലും ഒരു ഘടകകക്ഷിയിലെ പ്രശ്നത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് കഴിയില്ല, അതിനുള്ള സമയവും രാഹുലിനില്ല. ഘടകകക്ഷികളുടെ പ്രശ്നത്തില്‍ ഇടപെടുന്നത് ഹൈക്കമാന്റ്റ് കീഴ്വഴക്കമല്ല .

അഥവാ അങ്ങനൊരു സാഹചര്യം ഉണ്ടായാല്‍ അത് പി സി സികള്‍ ഇടപെട്ട് പരിഹരിക്കുന്നതാണ് കോണ്‍ഗ്രസ് ശൈലി . ഇതൊന്നുമറിയാതെയാണ് ഏഷ്യാനെറ്റ്, മാതൃഭൂമി ഉള്‍പ്പെടെയുള്ള ചാനലുകള്‍ കേരളാ കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്.

കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കലാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനത്തിന്റെ പ്രധാന ദൌത്യങ്ങളിലൊന്ന്‍ എന്നുവരെ ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോട്ടയം സീറ്റിനെ സംബന്ധിച്ച ചര്‍ച്ചകള്‍ യു ഡി എഫില്‍ അവസാനിച്ചതാണെന്നുമാണ് മാണി വിഭാഗം ഉന്നതന്‍ വ്യക്തമാക്കിയത്.

Advertisment