Advertisment

കരള്‍ പകുത്ത് നല്‍കി സ്നേഹം ചൊരിഞ്ഞിട്ടും വാപ്പ യാത്രയായതില്‍ മനംനൊന്ത് അമീന ഷാനവാസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  വാപ്പയ്ക്കായി കരള്‍ പകുത്ത് നല്‍കിയിട്ടും അദ്ദേഹം യാത്രയായതില്‍ മനംനൊന്ത് കരയുകയാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്.

Advertisment

publive-image

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന്‍ ഷാനവാസിന് കരള്‍ മാറ്റിവയ്ക്കല്‍ അനിവാര്യമായ സാഹചര്യത്തിലായിരുന്നു ജീവനെപ്പോലെ സ്നേഹിക്കുന്ന പിതാവിന് കരള്‍ പകുത്ത് നല്‍കിയും ജീവന്‍ രക്ഷിക്കാന്‍ തയാറായി മകള്‍ അമീന രംഗത്ത് വന്നത്.

publive-image

ആദ്യം ഷാനവാസ് തന്നെ മകളെ നിരുത്സാഹപ്പെടുത്തിയെങ്കിലും മകളും ഡോക്ടര്‍മാരും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു.  അങ്ങനെയാണ് കൃത്യം മൂന്നാഴ്ച മുമ്പ് ഒക്ടോബര്‍ 31 ന് ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയത്. നവംബര്‍ 2 നായിരുന്നു കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

publive-image

പക്ഷേ, അത് പ്രതീക്ഷിച്ചതുപോലെ ഫലം കണ്ടില്ലെന്ന സൂചനയായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ഷാനവാസിന്റെ ആരോഗ്യസ്ഥിതി. അഞ്ചാം തീയതിയോടെ അണുബാധയെ തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. പിന്നീട് വീണ്ടും ആരോഗ്യ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടെങ്കിലും സ്ഥിതി ആശാവഹമല്ലായിരുന്നു.

publive-image

പലതവണ മാറിമറിഞ്ഞ ആരോഗ്യാവസ്ഥ ഇന്നലെ വൈകുന്നെരത്തോടെ തീര്‍ത്തും മോശമാകുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ അദ്ദേഹം യാത്രയാവുകയും ചെയ്തു. ഇതോടെ കരള്‍ പകുത്തുനല്‍കി സ്നേഹിച്ചിട്ടും വാപ്പ തങ്ങളെ വിട്ടുപോയ ദുഃഖത്തിലാണ് അമീനയും മറ്റ്‌ കുടുംബാംഗങ്ങളും.

publive-image

Advertisment