Advertisment

3 മാസം മുമ്പ് വിവാഹിതയായ ലിസ്ബത്തിന്റെ വിയോഗം ഇന്‍ഫോസിസിലെ ജോലി രാജിവച്ച് ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനടുത്തേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍

New Update

പാലാ:  ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ലിസ്ബത്ത് സെബാസ്റ്റ്യന്റെ വിവാഹം.  ഭര്‍ത്താവ് കുറുമ്പനാട൦ കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസ് വിവാഹ ശേഷം അടുത്തിടെയാണ് ഓസ്ട്രേലിയയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ചെന്നൈയില്‍ ഇന്‍ഫോസിസില്‍ എന്‍ജിനീയര്‍ ആയിരുന്ന ലിസ്ബത്തും ഇവിടെ നിന്നും രാജിവച്ച് ഭര്‍ത്താവിനടുത്തെക്ക് പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു.

Advertisment

publive-image

എന്നാല്‍ യാത്രാരേഖകള്‍ ശരിയാക്കാനായി ചെന്നൈയിലേക്കുള്ള യാത്രാമദ്ധ്യേ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് ലിസ്ബത്ത് യാത്രയായി. തിരുനെല്‍വേലി വില്ലുപുരത്തുവച്ച് ലിസ്ബത്തും പിതാവ് ചെമ്മലമറ്റം വെള്ളൂക്കുന്നേല്‍ വി സി സെബാസ്റ്റ്യനും ഭര്‍ത്താവ് ജെറിന്റെ പിതാവ് ജോസും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ലിസ്ബത്തിന്റെ മരണം. ഒപ്പം വാഹനത്തിന്റെ ഡ്രൈവര്‍ ചങ്ങനാശ്ശേരി മാമൂട് മാമ്പറമ്പില്‍ വില്‍സണും (42) മരിച്ചു.

സെബാസ്റ്റ്യനും ജോസിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് പെട്ടെന്ന് ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പ്രദേശവാസികളില്‍ ചിലര്‍ സെബാസ്റ്റ്യന്റെ പോക്കറ്റില്‍ കിടന്ന ഇലക്ഷന്‍ കാര്‍ഡ് തപ്പിയെടുത്ത് അത് വാട്സ്ആപ്പില്‍ അയയ്ക്കുകയായിരുന്നു. വാട്സ്ആപ് മെസേജ് കണ്ടാണ്‌ നാട്ടില്‍ വിവരമറിയുന്നത്.

യാത്രയ്ക്കുള്ള ചില സര്‍ട്ടിഫിക്കറ്റുകള്‍ ഒരുക്കുന്നതിനായിട്ടായിരുന്നു ചെന്നൈയിലേക്കുള്ള യാത്ര. അവസാന യാത്രയില്‍ സ്വന്തം പിതാവിനെയും ഭര്‍ത്താവിന്റെ പിതാവിനെയും ഒപ്പം കൂട്ടാനുള്ള തീരുമാനവും ലിസ്ബത്തിന്റെതായിരുന്നു.

Advertisment