Advertisment

സംസ്ഥാനത്ത് നിന്നും തുലാവര്‍ഷം പൂര്‍ണമായി പിന്‍മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും തുലാവര്‍ഷം പൂര്‍ണമായി പിന്‍മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2020 ഒക്ടോബര്‍ ഒന്നിന് പെയ്തു തുടങ്ങിയ തുലാവര്‍ഷത്തില്‍ ഡിസംബര്‍ 31 വരെ 26 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

സാധാരണ ഡിസംബറോടെ അവസാനിക്കേണ്ട തുലാവര്‍ഷം ഇക്കുറി പതിവു തെറ്റിച്ച്‌ ജനുവരിയിലും പെയ്തൊഴിയാതെ തുടരുകയായിരുന്നു. ഇതോടെ ജനുവരിയിലെ മഴയുടെ അളവില്‍ കേരളം റിക്കാര്‍ഡിഡുകയും ചെയ്തു.

ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് 104.3 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. ശരാശരി 5.4 മില്ലീമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്.

പസഫിക് സമുദ്രത്തില്‍ നിലവിലുള്ള ലാ നിന പ്രതിഭാസവും കിഴക്കന്‍ കാറ്റിന്‍റെ ശക്തി കുറയാതിരുന്നതും ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍റെ സാന്നിധ്യവുമാണ് ജനുവരിയില്‍ വലിയ അളവില്‍ മഴ ലഭിക്കാനിടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

Advertisment