40 കർഷകപ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ചക്കിടെ പലതവണ പ്രതിനിധികൾ ഇറങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അവരെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കുകയായിരുന്നു.
ചർച്ചകൾ പലതായി, ഇനി തീരുമാനമാണ് വേണ്ടതെന്ന നിലപാടിലായിരുന്നു പ്രതിനിധികൾ. നിങ്ങൾ മുതിർന്നവരാണ് കുട്ടികളോടും സ്ത്രീകളോടും വീടുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കണമെന്ന മന്ത്രിമാരുടെ അഭ്യർത്ഥനയ്‌ക്കു പ്രതികരണമൊന്നുമുണ്ടായില്ല.
" ബിൽ പിൻവലിക്കണം, തീരുമാനമാകാതെ മടങ്ങില്ല, ഞങ്ങൾ ഒരുവർഷം വരെ റോഡിൽക്കഴിയാനുളള തയ്യാറെടുപ്പുകളുമായാണ് വന്നിരിക്കുന്നത്. അക്രമത്തിന്റെ പാത ഒരിക്കലും ഞങ്ങൾ സ്വീകരിക്കില്ല.
നിങ്ങളുടെ ഇന്റലിജൻസ് അധികാരികൾക്ക് അക്കാര്യം നന്നായി അറിവുള്ളതാണ്. തീരുമാനമാണ് ഞങ്ങൾക്ക് വേണ്ടത് " കർഷകപ്രതിനിധികൾ അവരുടെ അവസാനതീരുമാനം സർക്കാരിനെ അറിയിച്ചു.
9 ന് 11 മണിക്ക് ചർച്ചയ്ക്കു മുൻപ് കേന്ദ്രസർക്കാർ ഒരു പ്രസ്താവന കർഷക പ്രതിനിധികൾക്ക് നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഇത് വിശദമായി കർഷകരുമായി പ്രതിനിധികൾ ചർച്ചചെയ്തശേഷമാകും അന്തിമ തീരുമാനം അവർ സർക്കാരിനെ അറിയിക്കുക.
ഇന്നും സർക്കാർ ഓഫർ ചെയ്ത ആഹാരവും ചായയും കർഷക പ്രതിനിധികൾ കഴിച്ചില്ല. അവർ കൊണ്ടുവന്ന ആഹാരം പതിവുപോലെ തറയിലിരുന്നാണ് കഴിച്ചത്.
വിളകൾക്ക് താങ്ങുവില, Agricultural Produce Market Committee (APMC), കോര്പറേറ്റ് ഫാമിംഗ് എന്നിവയിൽ കർഷകസംഘടനകളുടെ നിലപാട് അംഗീകരിക്കാൻ സർക്കാർ ഒരു പരിധിവരെ ഇപ്പോൾ ബാദ്ധ്യസ്ഥരായിരിക്കുകയാണ്