തിരുവനന്തപുരം: കേരളം ഇപ്പോള്‍ അനുഭിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്‍റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലഘ്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മരണ നിരക്ക് കുറക്കുക എന്നത് സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യം. നിരോധിച്ചിട്ടും പലയിടത്തും ആൾക്കൂട്ടം ഉണ്ടായതിൻ്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്ന് മനപൂർവ്വം പ്രചരിക്കുന്നു വീഴ്ച പറ്റി എന്ന ആരോപണം വന്നപ്പോഴാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെൻ്റ് ചെയ്ത് അന്വേഷണം തുങ്ങിയത്.
പോരായ്മകളുണ്ടാകുമ്പോൾ അകത്ത് ചർച്ച ചെയ്ത് പരിഹരിച്ച് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാളയാർ കേസിൽ വേണ്ട ഇടപെടൽ മുഖ്യമന്ത്രി നടത്തുന്നുണ്ടെന്നും അവർക്ക് നീതി കിട്ടാനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു