പാലാ : "എന്ത് ആവശ്യം വന്നാലും എന്ത് പ്രശ്നം ഉണ്ടായാലും ആരോടും പറയാവായിരുന്നു വാ ... , പാലായ്ക്ക് പോകാം... " തുടർന്ന് വാക്കുകൾ കിട്ടാതെ വിങ്ങിപൊട്ടുകയായിരുന്നു മാണിസാറിന്റെ പ്രിയ ശിഷ്യൻ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ്.
കെസി (എം) സൈബർ വിംഗ് പാലാ മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച കെഎം മാണി അനുസ്മരണ സമ്മേളനം ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ആദ്യാവാസനം സംസാരിച്ചവരെല്ലാം വാക്കുകൾ കിട്ടാതെ വിതുമ്പുന്ന കാഴ്ച സദസിനെയും ഈറൻ അണിയിച്ചു.
രാവിലെ ഒൻപതര മണിക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം തുടർന്ന് മാണിസാറിന്റെ കബറിടത്തിൽ ഒപ്പീസ് ചൊല്ലി . മാണിസാറിന്റെ പുത്രൻ ജോസ് കെ. മാണി, മാണിസാറിന്റെ സന്തത സഹചാരികളായിരുന്ന ഔസേപ്പച്ചൻ വാളിയപ്ലാക്കൽ , തങ്കച്ചൻ, നെൽസൺ എന്നിവർ പങ്കെടുത്തു.
പ്രവാസി കേരളാകോൺഗ്രസ് (എം) നേതാവ് എബ്രഹാം പി സണ്ണി, ജിൽസ് പെരിയപുറം, സിറിയക് ചാഴികാടൻ, രാജു കുന്നക്കാട്, അഗസ്റ്റിൻ തേക്കുംകാടൻ, അഭിലാഷ് മാത്യു. സതീഷ് മലപ്പുറം ഷിന്റോജ് ചേലത്തടം, ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
അഖിൽ ഉള്ളംപിള്ളിൽ, മനോജ് മറ്റമുണ്ട, മനോജ് മാത്യു പാലാക്കാരൻ, ഹാരീസ് നെച്ചിത്തടം, സെബിൻ കെ അഗസ്റ്റിൻ, റോബിൻ വർഗീസ്, വിപിൻ പുളിമൂട്ടിൽ, അജു പനയ്ക്കൽ, അഖിൽ ബാബു കാഞ്ഞിരംകുളം, വിനീത് വിശ്വനാഥൻ, ജിജോ തട്ടേക്കാട് , സുനിൽ തോമസ്, ജ്യോതിസ് ജോൺ, ഷിജോ ചെന്നേലി, ടോബി സെബാസ്റ്റ്യൻ, ജസ്റ്റിൻചെബകത്തിനാൽ, അഖിൽ ജോർജ്, പ്രിൻസ് ജോസഫ്, റിന്റോ തോപ്പിൽ, ഷെമീർ കെ ബി തുടങ്ങിയവർ നേതൃത്വം നൽകി.