Advertisment

പശുവിന് പുല്ലുപറിക്കുന്ന വൃദ്ധയുടെ അരികില്‍ വന്ന് ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചു ; വഴി പറയാന്‍ നിവര്‍ന്നു നിന്നയുടന്‍ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാലപൊട്ടിച്ചു, മാലയുടെ പകുതി ഭാഗം കള്ളന്റെ കയ്യിലും പകുതി വൃദ്ധയുടെ കയ്യിലും ; നാട്ടുകാര്‍ ഓടി വന്നതോടെ കിട്ടിയ പാതിയും കൊണ്ട് കള്ളന്‍ പാഞ്ഞു ; പ്രതിയെ 8 മണിക്കൂറിനുള്ളില്‍ പൊലീസ് പൊക്കി ; പ്രദേശത്തെ ഏറ്റവും മാന്യനും സന്മനസ്സ് ഉള്ളവനും ആയിരുന്ന കള്ളനെ കണ്ട് ഞെട്ടിയത് നാട്ടുകാര്‍ !

New Update

കൊല്ലം :ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കോയിപ്പുറത്ത് വീട്ടില്‍ ദാര്‍ഗ്ഗവി അമ്മയുടെ (78) ഏകദേശം രണ്ടര പവന്റെ മാലയാണ് പ്രതി നിസ്സാര്‍ പൊട്ടിച്ചത്.ഇന്നലെ രാവിലെ 10.30 ന് പുല്ലുപറിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഭാര്‍ഗ്ഗവിയോട് പ്രതു ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചു ഇതിനിടെ ഇയാള്‍ രണ്ടര പവന്റെ മാല പൊട്ടിച്ചു പക്ഷെ മാലയുടെ കുറച്ചു ഭാഗം ഭാര്‍ഗ്ഗവിയുടെ കൈകളിലായി.

Advertisment

publive-image

ഇവര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തും മുമ്പെ ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപെട്ടു. പ്രതിയെ ഇന്നലെ രാത്രിയില്‍ തന്നെ ശൂരനാട് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പിടികൂടി.

മാലപൊട്ടിച്ച ശേഷം സ്‌കൂട്ടറില്‍ പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ലഭിച്ച തുമ്പിന്റെ അടിസ്ഥാനത്തിലാണ് നിസാറിനെ പോലീസ് വീടിന്റെ പരിസരത്തുനിന്നു പിടികൂടുന്നത്.

ഡ്രൈവറായിരുന്ന പ്രതി യാതൊരു ജോലിക്കും പോകാതെ രണ്ടു വര്‍ഷം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കുകയും ആഡംബരജീവിതം നയിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേ സമയം പ്രദേശത്ത് മാന്യനും സന്മനസുള്ളവനുമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.നിസ്സാറിന്റെ സിസിടിവി ചിത്രം ഫോണുകളില്‍ കണ്ട നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

Advertisment