കോഴിക്കോട്: കൂടത്തായിയിൽ ജോളി കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ശേഷം ബാക്കി കരുതി വച്ചിരുന്ന സയനൈഡ് കണ്ടെത്തിയെന്നു സൂചന.
പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ ചെറിയ കുപ്പിയിൽ സൂക്ഷിച്ച ഒരു വെളുത്ത പൊടി കണ്ടെത്തിയിരുന്നു. ഇതു സയനൈഡാണെന്നാണു സംശയിക്കുന്നത്. തെളിവെടുപ്പിനിടെ മുഖ്യപ്രതി ജോളി തന്നെയാണു പോലീസിന് ഈ കുപ്പി എടുത്തു നൽകിയത്. പൊടി സയനൈഡാണോ എന്നു സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് .
ഭർതൃമാതാവ് അന്നമ്മ ടീച്ചർ, ഇവരുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു എന്നിവരെ കൊലപ്പെടുത്തിയതു ഭക്ഷണത്തിൽ മാരക കീടനാശിനി ചേർത്തു നൽകിയും ബാക്കി നാലുപേരെ സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണു ചോദ്യം ചെയ്യലിൽ ജോളി പോലീസിനോടു പറഞ്ഞത്.
ആട്ടിൻ സൂപ്പിൽ കീടനാശിനി ചേർത്താണ് അന്നമ്മയെ കൊന്നത്. വൈറ്റമിൻ കാപ്സ്യൂളിൽ സയ നൈഡ് നിറച്ചു നൽകി ടോം തോമസിനെയും സിലിയേയും വകവരുത്തി. മഞ്ചാടി മാത്യുവിന് മദ്യത്തില്‍ സയ നൈഡ് നല്കി. ഭര്‍ത്താവ് റോയി തോമസിന് ഭക്ഷണത്തിലും സയ നൈഡ് നല്കി.
എന്നാൽ ആദ്യ ദിവസം നൽകിയ മൊഴി മാറ്റി പറഞ്ഞ സാഹചര്യം ഉണ്ട്. മൊഴി ഇടയ്ക്കിടെ മാറ്റി അന്വേഷണം വഴി തെറ്റിക്കുകയാണ് പ്രതിയുടെ ലക്ഷ്യമെന്ന നിഗമനത്തിലാണു പോലീസ്.