Advertisment

കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ പിടിയില്‍

New Update

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍. കൊല്ലം സ്വദേശിനി എം.പി. ഡെയ്സിയാണു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയിലായത്. 2000 രൂപയാണ് ഇവര്‍ കൈക്കൂലിയായി വാങ്ങിയത്.

Advertisment

publive-image

തിങ്കളാഴ്ച ഉച്ചയ്ക്കു മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്നാണു ഡെയ്സിയെ വിജിലന്‍സ് പിടികൂടിയത്. ഓഫീസില്‍ കാമറ സ്ഥാപിച്ചിട്ടുള്ളതിനാല്‍ പണം കൈയില്‍ വാങ്ങാതെ മേശയ്ക്കുള്ളില്‍ നിക്ഷേപിക്കുവാന്‍ ഡെയ്സി ആവശ്യപ്പെടുകയായിരുന്നു. ഡെയ്സിയുടെ ഓഫീസ് മേശയ്ക്കുള്ളില്‍ നിന്നും വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തു.

കോട്ടയം ചാലുകുന്ന് സ്വദേശിയുടെ വീടിനു സമീപമുള്ള റോഡ് അയല്‍വാസി മണ്ണിട്ട് ഉയര്‍ത്തി റോഡിന് രൂപമാറ്റം വരുത്തിയതു സംബന്ധിച്ച്‌ കോട്ടയം മുനിസിപ്പാലിറ്റിയില്‍ മൂന്നു മാസം മുന്പു ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ മൂന്നു മാസക്കാലത്തോളം യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

തുടര്‍ന്നു കഴിഞ്ഞ നാലിനു എന്‍ജിനിയര്‍ ഡെയ്സി പരാതിക്കാരനായ വ്യക്തിയെ ഫോണില്‍ വിളിച്ചു പരാതി കണ്ടുവെന്ന് അറിയിക്കുകയും, 13ന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നു ഡെയ്സി തന്നോടൊപ്പമുള്ള ഡ്രൈവര്‍ക്ക് പണം നല്‍കണമെന്നു പറഞ്ഞു 100 രൂപ പരാതിക്കാരനില്‍നിന്നും വാങ്ങി നല്‍കി. തുടര്‍ന്ന് പരാതിയില്‍ തീര്‍പ്പ് കല്പിക്കണമെങ്കില്‍ 5000 രൂപ കൈക്കൂലി നല്‍കണമെന്നും പറഞ്ഞു. ആദ്യ ഗഡുവായ 2000 രൂപയുമായി തിങ്കളാഴ്ച മിനിസിപ്പാലിറ്റി ഓഫീസില്‍ എത്താന്‍ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

Advertisment