Advertisment

ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ ലൈംഗീകമായി പീഡിപ്പിച്ചു ! സംഭവം മുണ്ടക്കയം ടിആര്‍ആന്‍ഡ് ടി എസ്റ്റേറ്റ് ചെന്നാപ്പാറ ഡിവിഷനില്‍. ക്ഷേത്ര മേല്‍ശാന്തിയെ മാനേജരുടെ ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പെരുവന്താനം പോലീസിന് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തില്‍ മാനസികമായി തകര്‍ന്ന യുവാവ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ ! മാനേജര്‍ പോലീസ് നിരീക്ഷണത്തില്‍. എസ്റ്റേറ്റ് മാനേജര്‍ മുന്‍പ് ഇത്തരത്തില്‍ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു

New Update

കോട്ടയം : ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ ലൈംഗികമായി പീഡിപ്പിച്ചു. ടിആര്‍ആന്‍ഡ് ടി എസ്റ്റേറ്റില്‍ ചെന്നാപ്പാറ റബ്ബര്‍ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേല്‍ശാന്തിയുമായ യുവാവിനെയാണ് എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പെരുവന്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

യുവാവ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ പെരുവന്താനം പോലീസ് എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ് പി ജേക്കബിനെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പെരുവന്താനം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: ഈ മാസം 16ന് രാത്രി മാനേജര്‍ യുവാവിനെ ബംഗ്‌ളാവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

യുവാവ് ക്ഷേത്രം ഭാരവാഹികള്‍ക്ക് മുന്നിലാണ് ആദ്യം പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയത്. പീഡന പരാതി നല്‍കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അപ്രതീക്ഷിതമായി എസ്റ്റേറ്റ് മാനേജറില്‍ നിന്നുണ്ടായ പീഡനത്തിന്റെ ഭീതിയിലാണ് യുവാവ്.

എസ്റ്റേറ്റ് മാനേജര്‍ മുന്‍പ് ഇത്തരത്തില്‍ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ അതും ചേര്‍ത്ത് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പെരുവന്താനം പോലീസ് ആലോചിക്കുന്നത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

സംഭവത്തില്‍ യുവാവിന്റെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസ് ശ്രമം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അടക്കം മൊഴി രേഖപ്പെടുത്തും.

rape case
Advertisment