Advertisment

ആം ആദ്മി പാർട്ടിയുടെ ഗെയിൽ സമര ഐഖ്യദാർഢ്യ കൺവെൻഷൻ

New Update

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സാധാരണക്കാരുടെ സ്വസ്ഥതയും സമാധാനവും തകർത്തു വൻകിടക്കമ്പനികളുടെ ചൊൽപ്പടിക്കൊത്ത് പ്രകൃതിവാതക ഇടനാഴി സ്ഥാപിക്കാൻ സംസ്ഥാന ഗവൺമെന്റ് നടത്തുന്ന ഭീതിദായകമായ നടപടികൾക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗെയിൽ ഇരകളോടും അവർ നടത്തുന്ന ജനകീയ സമരങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന സമിതി 28-12-2017 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ ഉത്തരമേഖലാ കൺവെൻഷൻ ചേരുന്നു.

Advertisment

publive-image

വാതകക്കുഴൽ സ്ഥാപിക്കുന്നത് ജനവാസ മേഖലയിൽ നിന്നും മാറ്റുക, അപകടസാധ്യത കണക്കാക്കി ഇരുവശങ്ങളിലും അധിവസിക്കുന്നവരുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം പദ്ധതി പ്രവർത്തനങ്ങൾ തുടരുക, ഭൂമി വിട്ടുനൽകുന്നതിന് ഓഹരി പങ്കാളിത്തം അനുവദിക്കുക, ഉപയോഗാവശ്യത്തിന് മാത്രമായി നിലവിൽ ഭൂമി വിനിയോഗിക്കുന്നതിനു പകരം കേന്ദ്ര നിയമപ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് വാതകക്കുഴൽ കടന്നുപോകുന്ന ഭൂമി ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ കൺവൻഷൻ ചർച്ചചെയ്യും.

കോഴിക്കോട് ചേർന്ന സംഘാടക സമിതി യോഗത്തിൽ സംസ്ഥാന കൺവീനർ സി. ആർ നീലകണ്ഠൻ, സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി ഏരോത്ത് , ജാഫർ അത്തോളി, നിയോജകമണ്ഡലം നിരീക്ഷകരായ ഷെരിഫ് ചേന്നമംഗലൂർ, കമറുദ്ദീൻ പാണമ്പ്ര, എസ് .എ അബൂബക്കർ എന്നിവരെക്കൂടാതെ എ.കെ അലിക്കുട്ടി, ഉമ്മർ ഏറാമല, പി കെ മുസ്തഫ എന്നിവർ പങ്കെടുത്തു

Advertisment