Advertisment

മഴ ചാറിയെങ്കിലും പര്യടനം പൊടിപൊടിച്ച് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: ഓരോ വോട്ടറെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍. രാവിലെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നാരംഭിച്ച പര്യടനം കിഴക്കേകോട്ട വഴി, പള്ളിപ്പറമ്പ്, കാരുള്ളില്‍ റോഡ് പിന്നിട്ട് പുതുശ്ശേരി റോഡിലൂടെ കണ്ണന്‍കുളങ്ങരയില്‍ എത്തി. തുടര്‍ന്ന് വലുമ്മേല്‍, തറമേക്കാവ്, ഗാന്ധി നഗര്‍, ചിത്രനഗര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

സ്ഥാനാര്‍ഥിയെ കാണുവാനായി വീടിന് പുറത്ത് നിന്ന ആളുകളെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു ഡോ.കെ.എസ്. രാധാകൃഷ്ണന്റെ യാത്ര. തൃപ്പൂണിത്തുറ നഗരസഭാ കൗണ്‍സിലര്‍ രജനി ചന്ദ്രന്‍, പാര്‍ട്ടി അനുഭാവി രജ്ഞിത്ത് ജഗനാഥ് എന്നിവര്‍ അനിഗമിച്ചു.

publive-image

ഉച്ചകഴിഞ്ഞത്തെ പര്യടനം എരൂര്‍ പിഷാരി ഭാഗവതി കോവിലിന്റെ മുന്നില്‍ നിന്നും ആരംഭിച്ചു. മഴ വഴി മുടക്കുമെന്ന് കരുതിയെങ്കിലും സ്ഥാനാര്‍ഥിയുടെയും അനിയായികളുടെയും ആവേശോജ്വല ജൈത്ര യാത്രക്ക് മുന്നില്‍ നിഷ്പ്രഭമായി വഴി മാറേണ്ടി വന്നു.

ഡോ.കെ.എസ്. രാധാകൃഷ്ണനെ കാണാന്‍ പലരും വഴിക്കിരുവശത്തും ഇടംപിടിച്ചിരുന്നു. അവരെ കണ്ടും അഭിവാദ്യം ചെയ്തും കുശലാന്വേഷണം നടത്തിയുമാണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം കടന്നുപോയത്. ബി.ജെ.പി. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, യുവമോര്‍ച്ച എരൂര്‍ ഏരിയ സെക്രട്ടറി കെ. എസ്. ഉണ്ണി എന്നിവരും കൂടെയുണ്ടായിരുന്നു. മരട് കൊട്ടാരം ജംഗ്ഷനില്‍ പര്യടനം സമാപിച്ചു. തുടര്‍ന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ കുടുംബയോഗങ്ങളിലും പങ്കെടുത്തു.

kochi news dr. ks radhakrishnan
Advertisment